Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

കണ്ണീരോടെ ബ്ലസി മുതല്‍ മേജര്‍ രവിവരെ... എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ നഗരസഭയുടെ പരസ്യം; പതിനഞ്ചു നിലകള്‍ വീതമുള്ള നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വമ്പന്‍ ഓഫര്‍; കണ്ണീരോടെ 370 കുടുംബങ്ങള്‍

10 SEPTEMBER 2019 12:36 PM IST
മലയാളി വാര്‍ത്ത

താമസിക്കുന്ന വീട്ടില്‍ നിന്ന് അപ്രതീക്ഷിതമായി ഇറക്കിവിടുക എന്നു വച്ചാല്‍ ആര്‍ക്കാണ് സഹിക്കാന്‍ കഴിയുന്നത്. അതേ അവസ്ഥയിലാണ് കൊച്ചി മരടിലെ 370 കുടുംബക്കാര്‍. കഷ്ടപ്പെട്ടും കടം മേടിച്ചും ഒരു കോടിയിലേറെ രൂപ കൊടുത്ത് വാങ്ങിയ ഫ്‌ളാറ്റില്‍ നിന്നിറങ്ങിപ്പോകാന്‍ നഗരസഭ ഉടന്‍ നോട്ടീസ് നല്‍കും. ഫ്‌ളാറ്റ് മുതലാളിമാര്‍ ചെയ്ത കുറ്റത്തിന് അനുഭവിക്കേണ്ടി വന്നത് സാധാരണ ജനങ്ങളും.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഫ്‌ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുകയാണ്. പതിനഞ്ചു നിലകള്‍ വീതമുള്ള നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യമുള്ള ഏജന്‍സികള്‍ ഈ മാസം 16 നകം അപേക്ഷ സമര്‍പ്പിക്കണം. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും. ഫ്‌ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കും.

വിഷയത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം ആരംഭിച്ചു. ചെയര്‍പേഴ്‌സണ്‍ ടി.എച്ച്. ന ദീറയുടെ അധ്യക്ഷതയിലാണു യോഗം. കെട്ടിടങ്ങള്‍ പൊളിച്ചുകളയുന്നതുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട നടപടികള്‍, ഇതിനാവശ്യമായ സാങ്കേതിക, സാമ്ബത്തിക കാര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യും. പൊളിക്കാനാവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും സര്‍ക്കാര്‍ ഉറപ്പുനല്‍കിയ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സഹകരണം സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്‌തേക്കും.

ഫ്‌ളാറ്റുകളില്‍ നിന്ന് മാറണമെന്നു കാട്ടിയുള്ള നോട്ടീസ് നഗരസഭ ഉടമകള്‍ക്ക് ചൊവ്വാഴ്ച നല്‍കും. ഇതുസംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. യോഗത്തിനുശേഷം ഭാവി കാര്യങ്ങള്‍ കളക്ടറുമായും മറ്റും കൂടിയാലോചിച്ചു നടപ്പാക്കാനാണു സാധ്യത. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ഈ മാസം 20നു മുമ്പ് പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ആറിനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അന്ത്യശാസനം നല്‍കിയത്.

ഒട്ടേറെ വിഐപികള്‍ താമസിക്കുന്ന ഫ്‌ളാറ്റ് കൂടിയാണിത്. നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍, സംവിധായകരായ ബ്ലെസി, മേജര്‍ രവി തുടങ്ങിയവരും കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ പൊരുതുകയാണ്. അതിനിടെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരേ താമസക്കാരുടെ സമരം ശക്തമാക്കാന്‍ ആക്ടിവിസ്റ്റുകള്‍ രംഗത്തെന്നും അപകടകരമായ സാഹചര്യം വരെ ഉണ്ടായയേക്കാമെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സമരത്തിന്റെ നിയന്ത്രണം ആക്ടിവിസ്റ്റുകളുടെ കൈയിലെത്തുന്നതോടെ ആത്മാഹുതിക്കടക്കം സാധ്യതയുണ്ടെന്നുമാണു സര്‍ക്കാരിനു ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.

ഫ്‌ളാറ്റിന്റെ നിര്‍മാണം ചട്ടം ലംഘിച്ചാണെങ്കില്‍ ഇതുസംബന്ധിച്ച് താമസക്കാര്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്നാണ് സൗബിനും ബ്ലെസിയും പറഞ്ഞത്. ചെയ്യാത്ത തെറ്റിന് എന്തിനു ശിക്ഷിക്കുന്നു. ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരല്ലേ എന്ന് അവര്‍ ചീഫ് സെക്രട്ടറിയോടു ചോദിച്ചു.

ഇതുവരെയുള്ള ജീവിതത്തിന്റെ സമ്പാദ്യവും ഒരായുസ് തീരുവോളം പണിയെടുത്തു വീട്ടേണ്ട ബാധ്യതയുമാണ് പലര്‍ക്കും ഈ ഫ്‌ളാറ്റുകള്‍. അതില്‍ കുട്ടികളുണ്ട്. പ്രായമായ മാതാപിതാക്കളുണ്ട്. തെരുവിലിറക്കിയാല്‍ മരണമല്ലാതെ മറ്റൊരു വഴിയും പലരും കാണുന്നില്ല. ഞങ്ങളെന്തു പിഴച്ചു എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും മറുപടിയില്ല. അതേസമയം കോടതിയുടെ അന്ത്യശാസനം നടപ്പാക്കുമെന്നു കോടതിയലക്ഷ്യ നടപടിയുടെ വക്കില്‍ നില്‍ക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. എന്തായാലും വല്ലാത്ത അവസ്ഥയിലാണ് മരടെന്ന മാരണം പോകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (22 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (27 minutes ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (2 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (2 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (3 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (5 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (5 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (9 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (9 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (10 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (10 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (10 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (10 hours ago)

Malayali Vartha Recommends