Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...


19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി


തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്ദീപ് വാചസ്പതി


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവം വെറും അപകട മരണം അല്ലെന്ന സംശയത്തില്‍ പോലീസ്... കെ.എം. ബഷീറിന്റെ അപകടമരണം കൊലപാതകമോ? വഫയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകം

11 OCTOBER 2019 09:41 AM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവം വെറും അപകട മരണം അല്ലെന്ന സംശയത്തില്‍ പോലീസ്. ബഷീറിന്റെ കാണാതായ മൊബൈല്‍ ഫോണിലെ ഭൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ സത്യം പുറത്തു വരികയുളളു എന്നാണ് ലഭിക്കുന്ന സൂചനകള്‍. കേസില്‍ കുറ്റപത്രം നല്‍കാന്‍ ചില നിര്‍ണായക ഫൊറന്‍സിക് പരിശോധനകള്‍ ലഭിക്കാനുണ്ടെന്നാണ് പോലീസ് നിലപാട്. അത് എന്താണെന്ന് പോലീസ് വെളിപ്പെടുത്തുന്നില്ല

മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീര്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നിന്നും ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അതില്‍ പ്രകോപിതമായാണ് ശ്രീറാം വെങ്കിട്ടരാമന്‍ കാര്‍ ഇടിപ്പിച്ചതെന്നും കരുതുന്ന ബഷീറിന്റെ സുഹ്യത്തുക്കള്‍ നിരവധിയാണ്. ബഷീര്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പുറത്തു പറയുന്നത്.

ബഷീറിന്റെ സ്മാര്‍ട്ട് ഫോണ്‍ കണ്ടെത്തണമെന്ന് സിറാജ് മാനേജ്‌മെന്റും ആവശ്യപ്പെട്ടിരുന്നു. അക്കാലത്ത് ഇതേ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചക്ക് എത്തിയിരുന്ന ഒരു എസ്പിയും ഇതേ സംശയം ഉന്നയിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന്റെ കാരണം ഇതാണെന്നും അറിയുന്നു. അത് കണ്ടെടുത്താല്‍ മാത്രമേ ഇപ്പോള്‍ ചാര്‍ജ് ചെയ്ത ബോധപൂര്‍വമല്ലാത്ത നരഹത്യാകേസില്‍ എന്തെങ്കിലും മാറ്റത്തിന് സാധ്യതയുള്ളൂ. മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ ഉന്നതര്‍ക്കും അന്ന് എന്താണ് സംഭവിച്ചതെന്ന കാര്യം കൃത്യമായി അറിയാം എന്നാണ് ലഭിക്കുന്ന സൂചനകള്‍.

അതിനിടെ ശ്രീറാം അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന വഫ ഫിറോസിന്റെ ആരോപണവും ബഷീറിന്റെ മരണം അപകടമല്ല എന്ന വസ്തുതയിലേക്ക് വിരല്‍ ചുണ്ടുന്നു. ദ്യക്‌സാക്ഷികളുടെ മൊഴിയും ഫൊറന്‍സിക് റിപ്പോര്‍ട്ടും എവിടെയാണണാണ് വഫ ചോദിക്കുന്നത്.നാളെ തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയും വഫ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. അതായത് ശ്രീറാം ഒരു സാധാരണക്കാരന്‍ അല്ല എന്നാണ് വഫ പറയുന്നത്. തന്നെ കേസില്‍ കുടുക്കാന്‍ ശ്രീറാം ശ്രമിക്കുന്നതായും വഫ ആരോപിക്കുന്നു.

അപകടം നടന്ന രാത്രിയില്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നടന്നത് എന്താണ് ? ബഷീര്‍ എന്താണ് മൊബൈലില്‍ ചിത്രീകരിച്ചത്? വാഹനാപകടം സംഭവിക്കുമ്പോള്‍ ബഷീറിന്റെ സ്മാര്‍ട്ട് ഫോണ്‍ എവിടെ പോകാനാണ് ? അപകടത്തിന് ശേഷം ഫോണ്‍ രണ്ട് തവണ ഉപയോഗിച്ചിട്ടുണ്ട്. അത് ആരാണ് ഉപയോഗിച്ചത്? തന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന്റെ ദേഷ്യത്തിലാണോ ശ്രീറാം ബഷീറിനെ ഇടിച്ചുകൊന്നത്?
ഇതെല്ലാമാണ് പോലീസ് കണ്ടത്തേണ്ടത്.

ശ്രീറാം തന്റെ രക്തത്തില്‍ മദ്യം കണ്ടെത്താതിരിക്കാന്‍ ഡയാലിസിസ് ചെയ്തതായാണ് നിഗമനം. കിംസ് ആശുപത്രിയിലെ സുഹ്യത്തുക്കളെ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ചെയ്തത്. കുറ്റകൃത്യം മറയ്ക്കാന്‍ ഡയാലിസിസ് ചെയ്യാമെങ്കില്‍ ശ്രീറാം എന്തും ചെയ്യുമെന്നാണ് പോലീസ് കരുതുന്നത്. എ ഡി ജി പി ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിന് ഇക്കാര്യത്തില്‍ അടിമുടി സംശയങ്ങളാണ് ഉള്ളത്.

അതിനിടെ കേസ് അട്ടിമറിക്കാന്‍ മുതിന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രമിക്കുകയാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ശ്രീറാമിന്റെ ഗുരുനാഥനും അഭ്യൂദയകാംക്ഷിയുമാണ് ഐ എ എസ് ഉദ്യോസ്ഥന്‍. സര്‍ക്കാര്‍ ഉന്നതങ്ങളില്‍ ഇടപെട്ട് കൊണ്ടാണ് അദ്ദേഹം കേസില്‍ നിന്നും ശ്രീറാമിനെ ഊരിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെയും ചില സി പി എം നേതാക്കളുടെയും ഇടങ്കോലാണ് പ്രധാന തടസ്സം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (53 minutes ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (57 minutes ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (58 minutes ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (1 hour ago)

അമ്പമ്പോ !!എന്തൊരു തിരക്ക് !! നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇത് ബെസ്ററ് ടൈം .... ഇരട്ടി ലാഭമെന്ന് പ്രവാസികൾ  (1 hour ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ  (1 hour ago)

2026 ഓടെ യുഎഇയിൽ 'പഞ്ചസാര അളവ് നോക്കി' നികുതി!! പ്ലാസ്റ്റിക്കിന് പൂർണ നിരോധനം വാറ്റ് നിയമങ്ങൾ ലളിതമാക്കുന്നു  (1 hour ago)

മന്ത്രിമാർ പോര ...മുഖ്യമന്ത്രി എത്തീരിക്കണം...!കട്ടായം പറഞ്ഞ് ഗവർണർ..!മന്ത്രിമാരെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടു  (1 hour ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (3 hours ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (3 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി  (3 hours ago)

മലയാറ്റൂരില്‍ പത്തൊന്‍പതുകാരിയുടെ കൊലപാതകം; ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍  (4 hours ago)

നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ട വിധിയില്‍ നിലപാടുകള്‍ വ്യക്തമാക്കി ഭാഗ്യലക്ഷ്മി  (4 hours ago)

നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷം മുമ്പുള്ള പത്ര കട്ടിംഗ്‌സ് പങ്കുവച്ച് ജോയ് മാത്യു  (4 hours ago)

തലസ്ഥാനത്തെ വര്‍ണ്ണാഭമാക്കാന്‍ വസന്തോത്സവം-2025 ന് ഡിസംബര്‍ 23 ന് തുടക്കമാകും: പുഷ്പാലങ്കാര മത്സരത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends