Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവം വെറും അപകട മരണം അല്ലെന്ന സംശയത്തില്‍ പോലീസ്... കെ.എം. ബഷീറിന്റെ അപകടമരണം കൊലപാതകമോ? വഫയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകം

11 OCTOBER 2019 09:41 AM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവം വെറും അപകട മരണം അല്ലെന്ന സംശയത്തില്‍ പോലീസ്. ബഷീറിന്റെ കാണാതായ മൊബൈല്‍ ഫോണിലെ ഭൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ സത്യം പുറത്തു വരികയുളളു എന്നാണ് ലഭിക്കുന്ന സൂചനകള്‍. കേസില്‍ കുറ്റപത്രം നല്‍കാന്‍ ചില നിര്‍ണായക ഫൊറന്‍സിക് പരിശോധനകള്‍ ലഭിക്കാനുണ്ടെന്നാണ് പോലീസ് നിലപാട്. അത് എന്താണെന്ന് പോലീസ് വെളിപ്പെടുത്തുന്നില്ല

മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീര്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നിന്നും ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അതില്‍ പ്രകോപിതമായാണ് ശ്രീറാം വെങ്കിട്ടരാമന്‍ കാര്‍ ഇടിപ്പിച്ചതെന്നും കരുതുന്ന ബഷീറിന്റെ സുഹ്യത്തുക്കള്‍ നിരവധിയാണ്. ബഷീര്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പുറത്തു പറയുന്നത്.

ബഷീറിന്റെ സ്മാര്‍ട്ട് ഫോണ്‍ കണ്ടെത്തണമെന്ന് സിറാജ് മാനേജ്‌മെന്റും ആവശ്യപ്പെട്ടിരുന്നു. അക്കാലത്ത് ഇതേ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചക്ക് എത്തിയിരുന്ന ഒരു എസ്പിയും ഇതേ സംശയം ഉന്നയിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന്റെ കാരണം ഇതാണെന്നും അറിയുന്നു. അത് കണ്ടെടുത്താല്‍ മാത്രമേ ഇപ്പോള്‍ ചാര്‍ജ് ചെയ്ത ബോധപൂര്‍വമല്ലാത്ത നരഹത്യാകേസില്‍ എന്തെങ്കിലും മാറ്റത്തിന് സാധ്യതയുള്ളൂ. മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ ഉന്നതര്‍ക്കും അന്ന് എന്താണ് സംഭവിച്ചതെന്ന കാര്യം കൃത്യമായി അറിയാം എന്നാണ് ലഭിക്കുന്ന സൂചനകള്‍.

അതിനിടെ ശ്രീറാം അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന വഫ ഫിറോസിന്റെ ആരോപണവും ബഷീറിന്റെ മരണം അപകടമല്ല എന്ന വസ്തുതയിലേക്ക് വിരല്‍ ചുണ്ടുന്നു. ദ്യക്‌സാക്ഷികളുടെ മൊഴിയും ഫൊറന്‍സിക് റിപ്പോര്‍ട്ടും എവിടെയാണണാണ് വഫ ചോദിക്കുന്നത്.നാളെ തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയും വഫ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. അതായത് ശ്രീറാം ഒരു സാധാരണക്കാരന്‍ അല്ല എന്നാണ് വഫ പറയുന്നത്. തന്നെ കേസില്‍ കുടുക്കാന്‍ ശ്രീറാം ശ്രമിക്കുന്നതായും വഫ ആരോപിക്കുന്നു.

അപകടം നടന്ന രാത്രിയില്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നടന്നത് എന്താണ് ? ബഷീര്‍ എന്താണ് മൊബൈലില്‍ ചിത്രീകരിച്ചത്? വാഹനാപകടം സംഭവിക്കുമ്പോള്‍ ബഷീറിന്റെ സ്മാര്‍ട്ട് ഫോണ്‍ എവിടെ പോകാനാണ് ? അപകടത്തിന് ശേഷം ഫോണ്‍ രണ്ട് തവണ ഉപയോഗിച്ചിട്ടുണ്ട്. അത് ആരാണ് ഉപയോഗിച്ചത്? തന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന്റെ ദേഷ്യത്തിലാണോ ശ്രീറാം ബഷീറിനെ ഇടിച്ചുകൊന്നത്?
ഇതെല്ലാമാണ് പോലീസ് കണ്ടത്തേണ്ടത്.

ശ്രീറാം തന്റെ രക്തത്തില്‍ മദ്യം കണ്ടെത്താതിരിക്കാന്‍ ഡയാലിസിസ് ചെയ്തതായാണ് നിഗമനം. കിംസ് ആശുപത്രിയിലെ സുഹ്യത്തുക്കളെ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ചെയ്തത്. കുറ്റകൃത്യം മറയ്ക്കാന്‍ ഡയാലിസിസ് ചെയ്യാമെങ്കില്‍ ശ്രീറാം എന്തും ചെയ്യുമെന്നാണ് പോലീസ് കരുതുന്നത്. എ ഡി ജി പി ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിന് ഇക്കാര്യത്തില്‍ അടിമുടി സംശയങ്ങളാണ് ഉള്ളത്.

അതിനിടെ കേസ് അട്ടിമറിക്കാന്‍ മുതിന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രമിക്കുകയാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ശ്രീറാമിന്റെ ഗുരുനാഥനും അഭ്യൂദയകാംക്ഷിയുമാണ് ഐ എ എസ് ഉദ്യോസ്ഥന്‍. സര്‍ക്കാര്‍ ഉന്നതങ്ങളില്‍ ഇടപെട്ട് കൊണ്ടാണ് അദ്ദേഹം കേസില്‍ നിന്നും ശ്രീറാമിനെ ഊരിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെയും ചില സി പി എം നേതാക്കളുടെയും ഇടങ്കോലാണ് പ്രധാന തടസ്സം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (3 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends