Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാടിന്റെ രോദനമാകുമ്പോള്‍... സ്‌കൂളില്‍ വച്ച് പാമ്പ് കടിച്ച് കുട്ടി മരിച്ചു എന്ന ഒറ്റ കോളം സാധാരണ വാര്‍ത്ത ലോകം ഏറ്റെടടുത്തത് ഷെഹ്‌ല ഷെറിന്റെ കൂട്ടുകാരികളുടെ ധീരമായ വെളിപ്പെടുത്തലിലൂടെ; മകളുടെ മരണത്തിന് നീതി തേടി എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുന്ന മാതാപിതാക്കള്‍ക്ക് മുന്നില്‍ ദൈവമായി അവതരിച്ചത് ആ കുട്ടികള്‍; മുഖ്യമന്ത്രിയെപ്പോലും ഇടപെടുവിച്ചത് ആ കുട്ടികളുടെ തുറന്ന് പറച്ചില്‍

22 NOVEMBER 2019 11:15 AM IST
മലയാളി വാര്‍ത്ത

10 വയസുകാരി ഷെഹ്‌ല ഷെറിന്‍ ക്ലാസില്‍ പാമ്പുകടിയേറ്റ് പിടയുമ്പോള്‍ വേദനയോടെ എല്ലാം ലോകത്തിന് മുമ്പില്‍ തുറന്ന് പറഞ്ഞ കൂട്ടുകാരികള്‍ ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന് നീതി തേടിക്കൊടുക്കുന്നു. പ്രിയമോളുടെ മരണത്തില്‍ എന്തുചെയ്യണമെന്നറിയാത കരഞ്ഞ് തളര്‍ന്ന ആ മാതാപിതാക്കളുടെ വേദന ഒറ്റ കോളം വാര്‍ത്തയില്‍ ഒതുങ്ങേണ്ടതായിരുന്നു. എന്നാല്‍ ആ കുട്ടികള്‍ ചാനലുകളുടെ മുമ്പില്‍ ഒരു പേടിയുമില്ലാതെ തങ്ങളുടെ പ്രിയ കൂട്ടുകാരിയുടെ ദുരന്തം പങ്കുവച്ചു. എല്ലാവരുടേയും വീട്ടിലും ഒരു കുട്ടിയെങ്കിലും സ്‌കൂളില്‍ പഠിക്കുന്നതായിട്ടുണ്ട്. അപ്പോള്‍ പിന്നെ ഈ കുട്ടികള്‍ പറയുന്നത് സത്യമാണെങ്കില്‍... ഇതോടെ മലയാളികള്‍ ആ ഉമ്മയുടേയും ഉപ്പയുടേയും വേദന ഏറ്റെടുത്തു.

കുട്ടിയുടെ കാല്‍ മുറിഞ്ഞതെന്നാണ് ആദ്യ വാര്‍ത്ത വന്നത്. അതിനാല്‍ തന്നെ അധ്യാപകരും ഡോക്ടറുമെല്ലാം സേഫ് സോണിലായിരുന്നു. എന്നാല്‍ ഷെഹ്‌ല ഷെറിന്റെ കൂട്ടുകാരികളാണ് അത് പൊളിച്ചത്.
''എന്നെ പാമ്പു കടിച്ചതാണ്. എനിക്കു തീരെ വയ്യ. എന്നെ ആശുപത്രിയില്‍ കൊണ്ടോകൂ...'' കരഞ്ഞുകൊണ്ട് ഷെഹ്‌ല പറഞ്ഞതെന്ന് കുട്ടികള്‍ പറയുമ്പോള്‍ ലോകം അതാണ് ഏറ്റെടുത്ത്. എന്നിട്ടും സാറ്മ്മാര്‍ സമയം വൈകിപ്പിച്ചു. ഇവിടെയെല്ലാവര്‍ക്കും കാറുണ്ട്. പക്ഷേ, കുട്ടിയുടെ ബാപ്പ വന്നതിനു ശേഷമാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. മുറിവില്‍ തുണികൊണ്ടു കെട്ടുകയല്ലാതെ വേണ്ടരീതിയില്‍ പ്രഥമശുശ്രൂഷ പോലും അധ്യാപകര്‍ നല്‍കിയില്ലെന്നും കുട്ടികള്‍ ആരോപിച്ചു.ക്ലാസ് മുറികളില്‍ ചില അധ്യാപകരുടെ മക്കള്‍ക്കും അധ്യാപകര്‍ക്കുമല്ലാതെ ആര്‍ക്കും ചെരിപ്പിട്ടു കയറാന്‍ അനുവാദമില്ലെന്നും കുട്ടികള്‍ ആരോപിക്കുന്നു. ഹെഡ്മാസ്റ്റര്‍ പറ!ഞ്ഞതു മൊത്തം നുണയാണ്. ഓഡിറ്റോറിയത്തില്‍ വലിയൊരു പുറ്റുണ്ട്. അതു പൊട്ടിച്ചാല്‍ത്തന്നെ പാമ്പിനെ കാണാം കുട്ടികള്‍ പറഞ്ഞു. ഇത് ചാനലുകാര്‍ ഏറ്റെടുത്തതോടെ സര്‍ക്കാരും മുഖ്യമന്ത്രിയും ഏറ്റെടുത്തു അതോടെ നടപടിയായി. അധ്യാപകനും ഡോക്ടര്‍ക്കും സസ്‌പെന്‍ഷന്‍.

പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിച്ച കുട്ടിക്കു പ്രതിവിഷമായ സ്‌നേക്ക് ആന്റിവെനം ഉണ്ടായിരുന്നിട്ടും നല്‍കാത്ത സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിന്‍ ജോയിക്കു വീഴ്ച സംഭവിച്ചുവെന്ന് വയനാട് ഡിഎംഒ ഡോ. ആര്‍. രേണുകയുടെ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണു മന്ത്രി കെ.കെ.ശൈലജയുടെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍.സരിത സസ്‌പെന്‍ഷന്‍ നടപടി എടുത്തത്. പ്രതിവിഷം നല്‍കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിനാണു സസ്‌പെന്‍ഷന്‍.

കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്ന് പിതാവ് അബ്ദുല്‍ അസീസ് പറഞ്ഞതു കൊണ്ടാണു പ്രതിവിഷം നല്‍കാത്തതെന്ന് ഡോ. ജിസ ഡിഎംഒയെ അറിയിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ അറിയിക്കണമെന്നു പറഞ്ഞു തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തുന്നതിനു മുന്‍പ് അബ്ദുല്‍ അസീസ് വിളിച്ചിരുന്നെന്നും കുട്ടിയുടെ അവസ്ഥ മോശമാകുന്നെന്നും അറിയിച്ചു.

അതിനിടെ കടിച്ച പാമ്പിന്റെ ഉഗ്ര വിഷവും ചര്‍ച്ചയാകുന്നു. വൈകിട്ട് 3.15നാണു കുട്ടിയെ പാമ്പു കടിച്ചത്. 3 മണിക്കൂര്‍ തികയുമ്പോഴേക്കും മരിച്ചു. ഉഗ്രവിഷമുള്ള പാമ്പാണെങ്കിലേ ഇത്രവേഗം മരണം സംഭവിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, കുട്ടിയെ കടിച്ച പാമ്പേതാണെന്നു തിരിച്ചറിയുന്നതു പോയിട്ട്, കുട്ടിയെ പാമ്പു കടിച്ചതുതന്നെയാണോയെന്ന് ഉറപ്പിക്കാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ക്കായില്ല. ഏതാണ്ട് 2 മീറ്ററോളം ആഴത്തിലായിരുന്നു മാളം. തറയുടെ അടിയില്‍ മണ്ണിളകിപ്പോയിടത്തുകൂടി വേറെയും പൊത്തുകളുണ്ട്. ഇവിടെനിന്നു പാമ്പിനെ പിടിച്ചെന്നു കുട്ടികള്‍ പറയുന്നുണ്ടെങ്കിലും പിടിച്ചില്ലെന്നു തന്നെയാണു സ്‌കൂള്‍ അധികൃതര്‍ ഉറപ്പിച്ചു പറയുന്നത്. എന്തായാലും നീതി തേടിയലയുന്ന ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു തണലാവുകയാണ് ഈ കുരുന്നുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (30 minutes ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (36 minutes ago)

വാല്‍പ്പാറ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി  (43 minutes ago)

വനിതാ സംവരണ ബില്‍ ഭേദഗതി ലോക്‌സഭയില്‍ പരാജയപ്പെട്ടു  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍  (2 hours ago)

അഴിമതി ആരോപണം ഉന്നയിച്ച് കൊച്ചി മേയര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം  (2 hours ago)

സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് വേണുഗോപാല്‍ അന്തരിച്ചു  (3 hours ago)

വാല്‍പ്പാറയില്‍ മിനിവാന്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്  (8 hours ago)

'എന്റെ മോനെ അവരെന്തിനാ കൊന്നെ സാറേ'; അലറി കരഞ്ഞ് സുമന്റെ കുഞ്ഞമ്മ; മകളെ കാണാൻ വരുമെന്ന് പറഞ്ഞു പോയ മനുഷ്യനാ...! നെഞ്ച് പൊട്ടി സുമന്റെ ഭാര്യ  (8 hours ago)

സോഷ്യൽ മീഡിയയാണല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? അതിനൊരു സംവിധാനമുണ്ടല്ലോ; കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് ര  (8 hours ago)

രാവിലെ 12 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ സംസ്ഥാനത്ത് താപനില 42 ഡിഗ്രിവരെ ഉയരും ; മനുഷ്യർ മാത്രമല്ല പക്ഷികളും മൃഗങ്ങളും വരെ ഇപ്പോഴത്തെ കൊടുംചൂടിൽ ചത്തുവീഴാവുന്ന ഭയാനകമായ സാഹചര്യം  (9 hours ago)

മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; നെഞ്ചിൽ രക്തസ്രാവമുണ്ടായി; നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്  (9 hours ago)

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (9 hours ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (10 hours ago)

Malayali Vartha Recommends