Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

നാടിന്റെ രോദനമാകുമ്പോള്‍... സ്‌കൂളില്‍ വച്ച് പാമ്പ് കടിച്ച് കുട്ടി മരിച്ചു എന്ന ഒറ്റ കോളം സാധാരണ വാര്‍ത്ത ലോകം ഏറ്റെടടുത്തത് ഷെഹ്‌ല ഷെറിന്റെ കൂട്ടുകാരികളുടെ ധീരമായ വെളിപ്പെടുത്തലിലൂടെ; മകളുടെ മരണത്തിന് നീതി തേടി എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുന്ന മാതാപിതാക്കള്‍ക്ക് മുന്നില്‍ ദൈവമായി അവതരിച്ചത് ആ കുട്ടികള്‍; മുഖ്യമന്ത്രിയെപ്പോലും ഇടപെടുവിച്ചത് ആ കുട്ടികളുടെ തുറന്ന് പറച്ചില്‍

22 NOVEMBER 2019 11:15 AM IST
മലയാളി വാര്‍ത്ത

10 വയസുകാരി ഷെഹ്‌ല ഷെറിന്‍ ക്ലാസില്‍ പാമ്പുകടിയേറ്റ് പിടയുമ്പോള്‍ വേദനയോടെ എല്ലാം ലോകത്തിന് മുമ്പില്‍ തുറന്ന് പറഞ്ഞ കൂട്ടുകാരികള്‍ ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന് നീതി തേടിക്കൊടുക്കുന്നു. പ്രിയമോളുടെ മരണത്തില്‍ എന്തുചെയ്യണമെന്നറിയാത കരഞ്ഞ് തളര്‍ന്ന ആ മാതാപിതാക്കളുടെ വേദന ഒറ്റ കോളം വാര്‍ത്തയില്‍ ഒതുങ്ങേണ്ടതായിരുന്നു. എന്നാല്‍ ആ കുട്ടികള്‍ ചാനലുകളുടെ മുമ്പില്‍ ഒരു പേടിയുമില്ലാതെ തങ്ങളുടെ പ്രിയ കൂട്ടുകാരിയുടെ ദുരന്തം പങ്കുവച്ചു. എല്ലാവരുടേയും വീട്ടിലും ഒരു കുട്ടിയെങ്കിലും സ്‌കൂളില്‍ പഠിക്കുന്നതായിട്ടുണ്ട്. അപ്പോള്‍ പിന്നെ ഈ കുട്ടികള്‍ പറയുന്നത് സത്യമാണെങ്കില്‍... ഇതോടെ മലയാളികള്‍ ആ ഉമ്മയുടേയും ഉപ്പയുടേയും വേദന ഏറ്റെടുത്തു.

കുട്ടിയുടെ കാല്‍ മുറിഞ്ഞതെന്നാണ് ആദ്യ വാര്‍ത്ത വന്നത്. അതിനാല്‍ തന്നെ അധ്യാപകരും ഡോക്ടറുമെല്ലാം സേഫ് സോണിലായിരുന്നു. എന്നാല്‍ ഷെഹ്‌ല ഷെറിന്റെ കൂട്ടുകാരികളാണ് അത് പൊളിച്ചത്.
''എന്നെ പാമ്പു കടിച്ചതാണ്. എനിക്കു തീരെ വയ്യ. എന്നെ ആശുപത്രിയില്‍ കൊണ്ടോകൂ...'' കരഞ്ഞുകൊണ്ട് ഷെഹ്‌ല പറഞ്ഞതെന്ന് കുട്ടികള്‍ പറയുമ്പോള്‍ ലോകം അതാണ് ഏറ്റെടുത്ത്. എന്നിട്ടും സാറ്മ്മാര്‍ സമയം വൈകിപ്പിച്ചു. ഇവിടെയെല്ലാവര്‍ക്കും കാറുണ്ട്. പക്ഷേ, കുട്ടിയുടെ ബാപ്പ വന്നതിനു ശേഷമാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. മുറിവില്‍ തുണികൊണ്ടു കെട്ടുകയല്ലാതെ വേണ്ടരീതിയില്‍ പ്രഥമശുശ്രൂഷ പോലും അധ്യാപകര്‍ നല്‍കിയില്ലെന്നും കുട്ടികള്‍ ആരോപിച്ചു.ക്ലാസ് മുറികളില്‍ ചില അധ്യാപകരുടെ മക്കള്‍ക്കും അധ്യാപകര്‍ക്കുമല്ലാതെ ആര്‍ക്കും ചെരിപ്പിട്ടു കയറാന്‍ അനുവാദമില്ലെന്നും കുട്ടികള്‍ ആരോപിക്കുന്നു. ഹെഡ്മാസ്റ്റര്‍ പറ!ഞ്ഞതു മൊത്തം നുണയാണ്. ഓഡിറ്റോറിയത്തില്‍ വലിയൊരു പുറ്റുണ്ട്. അതു പൊട്ടിച്ചാല്‍ത്തന്നെ പാമ്പിനെ കാണാം കുട്ടികള്‍ പറഞ്ഞു. ഇത് ചാനലുകാര്‍ ഏറ്റെടുത്തതോടെ സര്‍ക്കാരും മുഖ്യമന്ത്രിയും ഏറ്റെടുത്തു അതോടെ നടപടിയായി. അധ്യാപകനും ഡോക്ടര്‍ക്കും സസ്‌പെന്‍ഷന്‍.

പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിച്ച കുട്ടിക്കു പ്രതിവിഷമായ സ്‌നേക്ക് ആന്റിവെനം ഉണ്ടായിരുന്നിട്ടും നല്‍കാത്ത സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിന്‍ ജോയിക്കു വീഴ്ച സംഭവിച്ചുവെന്ന് വയനാട് ഡിഎംഒ ഡോ. ആര്‍. രേണുകയുടെ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണു മന്ത്രി കെ.കെ.ശൈലജയുടെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍.സരിത സസ്‌പെന്‍ഷന്‍ നടപടി എടുത്തത്. പ്രതിവിഷം നല്‍കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിനാണു സസ്‌പെന്‍ഷന്‍.

കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്ന് പിതാവ് അബ്ദുല്‍ അസീസ് പറഞ്ഞതു കൊണ്ടാണു പ്രതിവിഷം നല്‍കാത്തതെന്ന് ഡോ. ജിസ ഡിഎംഒയെ അറിയിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ അറിയിക്കണമെന്നു പറഞ്ഞു തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തുന്നതിനു മുന്‍പ് അബ്ദുല്‍ അസീസ് വിളിച്ചിരുന്നെന്നും കുട്ടിയുടെ അവസ്ഥ മോശമാകുന്നെന്നും അറിയിച്ചു.

അതിനിടെ കടിച്ച പാമ്പിന്റെ ഉഗ്ര വിഷവും ചര്‍ച്ചയാകുന്നു. വൈകിട്ട് 3.15നാണു കുട്ടിയെ പാമ്പു കടിച്ചത്. 3 മണിക്കൂര്‍ തികയുമ്പോഴേക്കും മരിച്ചു. ഉഗ്രവിഷമുള്ള പാമ്പാണെങ്കിലേ ഇത്രവേഗം മരണം സംഭവിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, കുട്ടിയെ കടിച്ച പാമ്പേതാണെന്നു തിരിച്ചറിയുന്നതു പോയിട്ട്, കുട്ടിയെ പാമ്പു കടിച്ചതുതന്നെയാണോയെന്ന് ഉറപ്പിക്കാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ക്കായില്ല. ഏതാണ്ട് 2 മീറ്ററോളം ആഴത്തിലായിരുന്നു മാളം. തറയുടെ അടിയില്‍ മണ്ണിളകിപ്പോയിടത്തുകൂടി വേറെയും പൊത്തുകളുണ്ട്. ഇവിടെനിന്നു പാമ്പിനെ പിടിച്ചെന്നു കുട്ടികള്‍ പറയുന്നുണ്ടെങ്കിലും പിടിച്ചില്ലെന്നു തന്നെയാണു സ്‌കൂള്‍ അധികൃതര്‍ ഉറപ്പിച്ചു പറയുന്നത്. എന്തായാലും നീതി തേടിയലയുന്ന ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു തണലാവുകയാണ് ഈ കുരുന്നുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (8 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (9 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (9 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (10 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (10 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (10 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (11 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (11 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (11 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (11 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (12 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (12 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (13 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (13 hours ago)

Malayali Vartha Recommends