Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ജോലിയുള്ള താരങ്ങളെയും സംവിധായകരെയും മറ്റ് ടെക്‌നീഷ്യന്‍മാരെയും വിലക്കാന്‍മാത്രം കച്ചകെട്ടിയിറങ്ങുന്ന സിനിമാ സംഘടനാ നേതാക്കളുടെ പണി എന്നെന്നേക്കുമായി അവസാനിക്കുന്നു

02 DECEMBER 2019 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

ജോലിയുള്ള താരങ്ങളെയും സംവിധായകരെയും മറ്റ് ടെക്‌നീഷ്യന്‍മാരെയും വിലക്കാന്‍മാത്രം കച്ചകെട്ടിയിറങ്ങുന്ന സിനിമാ സംഘടനാ നേതാക്കളുടെ പണി എന്നെന്നേക്കുമായി അവസാനിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ അതിനുള്ള സമഗ്രനിയമം കൊണ്ടുവരുന്നു. ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഒതുക്കിയും വഷളാക്കിയും മുതലെടുത്തും സംഘടനകളിലെ ചില നേതാക്കള്‍ കാലങ്ങളായി നടത്തുന്ന കള്ളക്കളിക്ക് പിടിവീഴുന്നതോട ഇവര്‍ക്ക് യാതൊരുവിലയും ഇല്ലാതാകും. സിനിമ രജിസ്‌ട്രേഷന്‍ സര്‍ക്കാരിന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്ന് വര്‍ഷങ്ങളായി പലരും ആവശ്യപ്പെടുന്നതാണ്. നിലവില്‍ ഫിലിംചേമ്പറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് സിനിമാ ടെറ്റിലും ബാനറും രജിസ്റ്റര്‍ ചെയ്യുന്നത്.

മുതിര്‍ന്ന പല നിര്‍മാതാക്കളും താരങ്ങള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും കരാര്‍ പ്രകാരമുള്ള തുക നല്‍കാറില്ല. അതുകൊണ്ടാണ് പല താരങ്ങളും സംവിധായകരും സ്വന്തംനിലയില്‍ നിര്‍മാണ കമ്പനികള്‍ ആരംഭിച്ചത്. മലയാള സിനിമയില്‍ മറ്റൊരു അലിഖിത നിയമം കൂടിയുണ്ട്. ആദ്യ ചിത്രം സംവിധാനം ചെയ്യുന്നയാള്‍ക്ക് പണം കൊടുക്കുന്ന പരിപാടിയേ ഇല്ല. ആരെങ്കിലും ചോദിച്ചാല്‍ നീ ഡയറക്ടറായില്ലേ എന്നായിരിക്കും മറുപടി. ഇന്ന് ഇന്‍ഡസ്ട്രിയിലുള്ള പല നല്ല സംവിധായകര്‍ക്കും ആദ്യ സിനിമയ്ക്ക് പ്രതിഫലം കിട്ടിയിട്ടില്ല. അതേസമയം പടം വിജയിച്ചാലും ഇല്ലെങ്കിലും കൃത്യമായി പണം നല്‍കുന്ന, മണിയന്‍പിള്ള രാജുവിനെ പോലുള്ള നിര്‍മാതാക്കളുമുണ്ട്. പുതിയ സംവിധായകരുടെ സിനിമകള്‍ക്ക് ആവശ്യമുള്ളസൗകര്യങ്ങള്‍ ഒരുക്കികൊടുക്കാതിരിക്കുകയും ജോഷിയെ പോലുള്ള സംവിധായകര്‍ ആവശ്യപ്പെട്ടാല്‍ എതിര്‍വാക്ക് പറയാതെ അതുപോലെ ചെയ്യുന്ന നിര്‍മാതാക്കളുമുണ്ട്. മിലന്‍ ജലീലിനെ പോലുള്ള നിര്‍മാതാക്കള്‍ അത്തരത്തിലുള്ളതാണെന്ന് വ്യാപക ആക്ഷേപമുണ്ട്. നിര്‍മാതാക്കളുടെ സംഘടനാ നേതാവായ സിയാദ്‌കോക്കര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ടെക്‌നീഷ്യന്‍മാര്‍ക്ക് പ്രതിഫലം നല്‍കാറേയില്ല എന്ന ആരോപണവുമുണ്ട്.

ചോദ്യം ചെയ്യുന്നവരെ ഒതുക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് സംഘടനാ മാടമ്പിമാരുടെ രീതി. ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ആയ ശേഷമാണ് സംഘടന എന്ന നിലയില്‍ കാര്യമായി എന്തെങ്കിലും ഇടപെടല്‍ നടത്താനായത്. താരങ്ങള്‍ക്ക് ധനലക്ഷ്മി ബാങ്കിന്റെ ശബരിമല ശാഖ അക്കൗണ്ടില്‍ ചെക്ക് നല്‍കുന്ന നിര്‍മാതാക്കളുമുണ്ട്. കാരണം മണ്ഡലകാലത്ത് മാത്രമേ ആ ശാഖ പ്രവര്‍ത്തിക്കൂ. പുതിയ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും കയ്യില്‍ നിന്ന് എല്ലാ അവകാശങ്ങളും എഴുതി വാങ്ങുകയും ചെയ്യുന്ന, നഗ്നമായ തൊഴില്‍ ലംഘനങ്ങളും ഇവിടെ നടക്കുന്നുണ്ട്. പുതിയ സംവിധായകരെയും എഴുത്തുകാരെയും വെച്ച് സിനിമകള്‍ എടുത്ത് പ്രശസ്തനായ നിര്‍മാതാവ് പ്രതിഫലം നല്‍കുന്ന പരിപാടിയേ ഇല്ല. മുഴുവന്‍ റൈറ്റ്‌സും എഴുതി വാങ്ങുകയും ചെയ്യും.

അതേസമയം പണവും പ്രശസ്തിയും മാത്രം മോഹിച്ച് മാത്രം സിനിമ ചെയ്യാനെത്തുന്ന സംവിധായകരുമുണ്ട്. വെയിലിന്റെ സംവിധായകന്‍ ശരത് മേനോന്‍ അത്തരത്തിലുള്ളയാളാണെന്ന് ഷെയിന്‍ നിഗത്തിന്റെ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാകും. തന്റെ ഡേറ്റുണ്ടെന്നും 40 ശതമാനം ലാഭം വേണമെന്ന് പറഞ്ഞ് ശരത് മേനോന്‍ മറ്റൊരുനിര്‍മാതാവിനെ സമീപിച്ചതായി ഷെയിന്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള എല്ലാത്തരം തട്ടിപ്പുകാരെയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം സഹായകമാകുമെങ്കില്‍ അത് വലിയ വിപ്ലവമാകും. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (22 minutes ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (43 minutes ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (52 minutes ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (1 hour ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (1 hour ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (2 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (2 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (2 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (3 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (4 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (4 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (4 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (4 hours ago)

Malayali Vartha Recommends