പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കണം; ഹൈക്കോടതി പറയുന്നത് ഇങ്ങനെ
പ്ലാസ്റ്റിക്കിനെ സംബന്ധിച്ച് പുതിയ തീരുമാനവുമായി ഹൈക്കോടതി. പ്ലാസ്റ്റിക്ക് പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നുത്. മാത്രമല്ല പരിശോധന നടത്തുമ്പോൾ പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തണമെന്നും പറഞ്ഞു. ക്യാരിബാഗ് നിർമാതാക്കൾ നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ് അറിയിച്ചത്.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളായ കവർ, പ്ലേറ്റ്, സ്ട്രോ, അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക് ആവരണമുളള പേപ്പർ ഗ്ലാസ് എന്നിവയ്ക്കാണ് നിലവില്‍ നിരോധനം . ബ്രാൻഡഡ് വസ്തുക്കളുടെ കവറുകൾ, അരലിറ്ററിന് മുകളിലുളള കുടിവെളള കുപ്പികൾ, മത്സ്യം ഇറച്ചി ധാന്യങ്ങൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയ്ക്കെല്ലാം പിന്നീട് ഇളവ് ഏർപ്പെടുത്തി.
ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു . ജനുവരി 15 മുതൽ പിഴ ഈടാക്കുമെന്നും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരിശോധന നടത്തുന്ന കാര്യങ്ങളിൽ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍. 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ഈടാക്കും. ഉപഭോക്താക്കളെ ഒഴിവാക്കി ഉത്പാദകരിൽ നിന്നും വിൽപ്പനക്കാരിൽ നിന്നും പിഴ ഈടാക്കാനും തീരുമാനം ഉണ്ട്. ഇതിനെതിരെ വ്യാപാരികളിൽ നിന്നും ആദ്യഘട്ടത്തിലേ എതിർപ്പുകൾ വന്നിരുന്നു.
https://www.facebook.com/Malayalivartha