Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഇരട്ട കൊലക്കേസ് പ്രതി ബിർജ്ജു നീലഗിരിയിൽ ജീവകാരുണ്യ പ്രവർത്തകൻ;സത്യക്രിസ്‌ത്യാനിയായ അച്ചായൻ; കബളിപ്പിക്കപ്പെട്ട് നാട്ടുകാർ; ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

18 JANUARY 2020 05:51 PM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിയ ഇരട്ട കോല കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സ്വന്തം മാതാവിനെ കൊന്ന ശേഷം മാതാവിനെ കൊള്ളാൻ ശ്രമിച്ച സഹായിയെയും ഇയാൾ വകവരുത്തുകയായിരുന്നു. മാതാവിന്റെ സ്വത്തു വകകൾ തട്ടിയെടുക്കാനായിരുന്നു ഇയാൾ മാതാവിനെ വധിച്ചത്.നാടിനെയാകെ ഞെട്ടിച്ച ഇരട്ട കൊലക്കേസ് പ്രതി നാട്ടുകാർക്ക് പുണ്യവാൻ ആയിരുന്നു എന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇരട്ടക്കൊലക്കേസ്‌ പ്രതി ബിർജുവിനെ അന്വേഷിച്ച്‌ നീലഗിരിയിലെത്തിയ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർ കണ്ടത്‌ ‘ജീവകാരുണ്യ പ്രവർത്തക’നെ ആയിരുന്നു . ജോർജുകുട്ടി എന്ന പേരിൽ ആണ് ഇയാൾ അവിടെ അറിയപ്പെട്ടത്‌. പള്ളിയിലെ പ്രാർഥനകളിലും മറ്റും സജീവമായ ‘സത്യക്രിസ്‌ത്യാനി ആയിരുന്നു നാട്ടുകാർക്ക് ഇയാൾ ’. പാട്ടവയലിനടുത്ത മാങ്ങവയലിലെ ഒരു പള്ളിയിൽ സഹായിയുമായിരുന്നു ബിർജു .

കോഴിക്കോട്ടുനിന്ന്‌ വസ്‌ത്ര വ്യാപാരശാലകളിലേക്ക്‌ തുണികൾ എത്തിച്ചാണ്‌ ബിർജു നീലഗിരിയിൽ താമസിച്ചത് . ഭാര്യക്കും കുട്ടികൾക്കും ഒപ്പം ആദ്യമെത്തിയത്‌ ലവ്‌ ഷോർ അഗതിമന്ദിരത്തിൽ ആയിരുന്നു . ഇതിന്റെ നടത്തിപ്പുകാരനായ ഒരാൾ ബിർജുവിന്റെ പരിചയക്കാരനായിരുന്നു . അഗതി മന്ദിരത്തിൽ താമസിക്കുമ്പോൾ ചില ജീവകാരുണ്യ പ്രവർത്തനങ്ങളും ഇയാൾ നടത്തി. ഇത്‌ മറയാക്കി ജീവകാരുണ്യ പ്രവർത്തകൻ എന്ന മേൽവിലാസവും നേടിയെടുക്കാൻ ഇയാൾക്കു സാധിച്ചു. ഭാര്യ നേഴ്‌സിങ്‌ പൂർത്തിയാക്കിയിരുന്നെങ്കിലും ജോലിക്ക്‌ പോയിരുന്നില്ല. ഇവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു. കോയമ്പത്തൂരിൽ ജോലിചെയ്യവേയാണ്‌ ഇവർ വിവാഹിതരാകുന്നത് . പിന്നീട്‌ ക്രിസ്‌തീയ ആചാരങ്ങൾ പിന്തുടർന്നതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. നാട്ടുക്കാർക്ക് ഇയാൾ നല്ലവനായ ഒരു വ്യക്തിയെന്ന ലേബലായിരുന്നു.

നാട്ടിൽ സജീവമായിരുന്നെങ്കിലും ‘ജോർജുകുട്ടിയും കുടുംബവും’ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്‌ക്കുന്നതിൽ വിമുഖത കാട്ടിയിരുന്നതായി നാട്ടുകാർ വെളിപ്പെടുത്തുന്നു . ജീവകാരുണ്യ പ്രവർത്തനങ്ങളിലും പള്ളിയിലെ സഹായിയായും നിന്ന ‘ജോർജുകുട്ടി’യെക്കുറിച്ച്‌ നാട്ടുകാർക്ക്‌ നല്ല മതിപ്പായിരുന്നു. ഫോട്ടോ കണ്ട പലരും ജോർജുകുട്ടി എന്ന പേരിലാണ്‌ ഇദ്ദേഹത്തെ അഭിസംബോധന ചെയ്‌തതും. എന്നാൽ കൊലക്കേസ്‌ പ്രതിയാണെന്ന അറിവ്‌ അവരെ ഞെട്ടിക്കുന്നതായിരുന്നു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കോഴിക്കോട് മുക്കത്ത് നടന്നത്. സ്വന്തം മാതാവിനെ കൊന്നു കെട്ടിത്തൂക്കിയ ഇയാൾ അമ്മയുടേത് ആത്മഹത്യയാണെന്ന് നാട്ടുകാരെ ധരിപ്പിച്ചു. സഹായിയായ ഇസ്മയില്‍ നിരന്തരം പ്രതിഫലമാവശ്യപ്പെടുകയും കൊലപാതകവിവരം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് അയാളെയും കൊലപ്പെടുത്താന്‍ ബിർജു തീരുമാനിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (3 minutes ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (19 minutes ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (26 minutes ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (43 minutes ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (53 minutes ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (7 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (9 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (9 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (10 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (10 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (11 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (11 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (12 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (12 hours ago)

Malayali Vartha Recommends