ഡൽഹി നിസാമുദ്ദീനിൽ നിന്ന് മലപ്പുറത്ത് തബ്ലീഗ് ജമാഅത്ത് കഴിഞ്ഞു തിരിച്ചെത്തിയ 18 പേർ നിരീക്ഷണത്തിൽ തുടരും ; നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തിൽ ഡ്രോൺ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ജില്ലയിൽ പോലീസ് നിരീക്ഷണം തുടരുന്നു
ഡൽഹി നിസാമുദ്ദീനിൽ നിന്ന് മലപ്പുറത്ത് തബ്ലീഗ് ജമാഅത്ത് കഴിഞ്ഞു തിരിച്ചെത്തിയ 18 പേരുടെ കാര്യത്തിൽ നിലവിൽ ജില്ലയിൽ ഭീഷണിയില്ല. എന്നിരുന്നാലും അവർ നിരീക്ഷണത്തിൽ തുടരും എന്ന് മലപ്പുറം എസ് പി യൂ അബ്ദുൽ കരീം പറഞ്ഞു. നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തിൽ ഡ്രോൺ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ജില്ലയിൽ പോലീസ് നിരീക്ഷണം തുടരുന്നത്.
നിരോധനാജ്ഞയും ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ കർശന പരിശോധനയാണ് പോലീസ് തുടരുന്നത്. അത്യാവശ്യ വാഹനങ്ങളും ആളുകളെയും മാത്രമാണ് നിരത്തുക്കളിലും അങ്ങാടിക്കളിലും കാണുന്നത്. ഇന്ന് ഡ്രോൺ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് പോലീസ് പരിശോധന നടത്തുന്നത്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം മലപ്പുറം വേങ്ങരയിൽ നിർവഹിച്ചു. ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്ന എട്ടാമത്തെ ജില്ലയായി മാറി ഇതോടെ മലപ്പുറം.
ഡൽഹി നിസാമുദ്ദീൻ 18 പേരാണ് ജില്ലയിൽനിന്ന് പങ്കെടുത്തത്. അതിൽ നാല് പേർ ഡൽഹിയിൽ തന്നെയാണ്. അവിടെനിന്ന് തിരിച്ചെത്തിയില്ല. ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിലുമുണ്ട് ബാക്കിയുള്ള ആളുകൾ ഈമാസം 15 നുള്ളിൽ മലപ്പുറം ജില്ലയിൽ എത്തിയെങ്കിലും അവരോടും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി കൂടുതൽ പേർ പോയിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
ഡൽഹിയിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി തിരിച്ചു ജില്ലയിൽ എത്തിയവരും ഉണ്ട്. അങ്ങനെയുള്ള ആളുകളെയും നിരീക്ഷിച്ചു വരുന്നുണ്ട് എങ്കിലും നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ നിസാമുദീനിൽ നിന്ന് എത്തിയവരുമായി ബന്ധപ്പെട്ട് ഭീഷണി ജില്ലയിൽ ഇല്ലെന്ന് മലപ്പുറം എസ് പി യൂ അബ്ദുൽ കരീം പറഞ്ഞു. വരും ദിവസങ്ങളിൽ ജില്ലയിൽ പരിശോധന ഊർജിതമാക്കാൻ ആണ് പോലീസിൻറെ തീരുമാനം.
https://www.facebook.com/Malayalivartha