Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക


ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...

02 MAY 2024 09:32 PM IST
മലയാളി വാര്‍ത്ത

More Stories...

ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കെയറിലെ വിടവുകൾ നികത്തി ആസ്റ്റർ മെഡ്‌സിറ്റി 'ട്രോമാക്സ്-2026'

ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി: എല്ലാ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കളര്‍ കോഡ്

സ്ത്രീകളുടെ ആരോഗ്യവും പോഷകാഹാരവും: വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്ത് ആസ്റ്റർ ന്യൂട്രികോൺ ദേശീയ സമ്മേളനം...

ഹൃദയം തുറക്കാതെയുള്ള അയോര്‍ട്ടിക് വാല്‍വ് പതിമൂന്നാമതും വിജയകരമായി മാറ്റിവച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്...

ഹൃദയരോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും'' ഡോ. ജിക്കു സക്കറിയ, ഡോ. ഷില്ല സക്കറിയ എന്നിവർ നയിക്കുന്ന ക്ലാസ്സ്‌, നവംബർ 9ന് ഞായാറാഴ്ച ഉച്ചക്ക് 12മണിക്ക് ഫിലഡൽഫിയയിൽ

സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും ഇന്നത്തെ കാലത്ത് സാധാരണമായി ഉപയോഗിക്കാറുണ്ട്. ഒരു പരിധിവരെ ഇത്തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും ഗുണകരവുമാണ്. എന്നാല്‍ ചര്‍മ പ്രശ്‌നങ്ങള്‍ മാറാനായി എത്ര പണം ചെലവാക്കാനും മടിയില്ലാത്തവരും ഉണ്ട്. എന്നാല്‍ എടുക്കുന്ന ട്രീറ്റ്‌മെന്റുകള്‍ എത്രത്തോളം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന്കൂടി നോക്കണം. അത്തരത്തില്‍ വാംപയര്‍ ഫേഷ്യല്‍ ചെയ്ത് 40കാരിക്ക് എച്ച്ഐവി പിടിപെട്ട വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

ഇതിന് പിന്നാലെ അതേ ക്ലിനിക്കില്‍ ഫേഷ്യല്‍ ചെയ്ത രണ്ടുപേര്‍ക്ക് കൂടി എച്ച്ഐവി സ്ഥിരീകരിച്ചു. എന്താണ് വാംപയര്‍ ഫേഷ്യല്‍ എന്നും ഇത് ചെയ്തതിന് പിന്നാലെ എച്ച്ഐവി വരുന്നത് എന്തുകൊണ്ടാണെന്നും അറിയാം.വാംപയര്‍ ഫേഷ്യലിനെ പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ (പിആര്‍പി) ഫേഷ്യല്‍ എന്നും പറയാറുണ്ട്. പെട്ടെന്ന് തന്നെ മുഖത്ത് റിസള്‍ട്ട് കാണാന്‍ കഴിയുന്ന ഒരു സൗന്ദര്യ വര്‍ദ്ധക മാര്‍ഗമാണിത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നെടുക്കുന്ന രക്തം മുഖത്ത് കുത്തിവച്ചാണ് ഈ ഫേഷ്യല്‍ ചെയ്യുന്നത്. മുഖത്തുള്ള കോശങ്ങളെ ഉത്തേജിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പറയപ്പെടുന്നത്.ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്താന്‍, മുഖത്തെ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാന്‍, നിറം വര്‍ദ്ധിപ്പിച്ച് തിളക്കം നല്‍കാനുമാണ് ഈ ഫേഷ്യല്‍ ചെയ്യുന്നത്. കിം കര്‍ദിഷിയാനെ പോലുള്ള പല സെലിബ്രിറ്റികളും ഈ ഫേഷ്യല്‍ ചെയ്യാറുണ്ട്.

80,000 മുതല്‍ ഒരു ലക്ഷം വരെയാണ് വാംപയര്‍ ഫേഷ്യലിന് വേണ്ടി ക്ലിനിക്കുകള്‍ ഈടാക്കുന്നത്.ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് സിറിഞ്ച് ഉപയോഗിച്ച് രക്തം കുത്തിയെടുക്കും. ശേഷം, അതിലുള്ള പ്ലേറ്റ്‌ലറ്റ് വേര്‍തിരിച്ച് അതിനെയാണ് മുഖത്ത് കുത്തിവയ്ക്കുന്നത്. ഇതിലൂടെ ചര്‍മ കോശങ്ങളില്‍ കൊളേജന്റെ അളവ് കൂടുതലായി ലഭിക്കുന്നു. ഒരു സെന്‍ട്രിഫ്യൂജ് ഉപയോഗിച്ചാണ് രക്തത്തില്‍ നിന്നും പ്ലേറ്റ്ലറ്റുകള്‍ വേര്‍തിരിച്ചെടുക്കുന്നത്.പ്രായം കൂടുമ്പോഴുണ്ടാകുന്നതുള്‍പ്പെടെ എല്ലാ ചര്‍മ പ്രശ്‌നങ്ങളെയും പരിഹരിച്ച് യുവത്വം നിലനിര്‍ത്താന്‍ ഈ ഫേഷ്യല്‍ സഹായിക്കും. മാത്രമല്ല, മുഖത്ത് നല്ലൊരു തിളക്കം കൊണ്ടുവരികയും ചെയ്യുന്നു. അതിനാലാണ് പല സെലിബ്രിറ്റികളും വാംപയര്‍ ഫേഷ്യല്‍ തങ്ങളുടെ സൗന്ദര്യ സംരക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഖത്ത് ചുളിവുകള്‍, കുരുക്കള്‍, പാടുകള്‍, മറ്റ് ചര്‍മ പ്രശ്നങ്ങള്‍ എന്നിവ വേഗത്തില്‍ മാറാന്‍ വാംപയര്‍ ഫേഷ്യല്‍ നല്ലതാണെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. നമ്മുടെ തന്നെ രക്തമായതിനാല്‍ യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ലെന്ന് പഠനങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍, ഈ ഫേഷ്യല്‍ ചെയ്യുന്നതിന് പ്രായഭേദമില്ല. ചര്‍മ പ്രശ്‌നങ്ങളുള്ളവര്‍ക്ക് അത് മാറ്റുന്നതിനായി ഏത് പ്രായത്തിലും വാംപയര്‍ ഫേഷ്യല്‍ ചെയ്യാവുന്നതാണ്.സ്വന്തം രക്തം തന്നെ ഉപയോഗിക്കുന്നതിനാല്‍ വാംപയര്‍ ഫേഷ്യല്‍ കൂടുതല്‍ ഫലപ്രദവും സുരക്ഷിതവുമാണ് എന്നാണ് പറയപ്പെടുന്നത്.

എച്ച്ഐവി ബാധിതര്‍ക്ക് പോലും വളരെ സുരക്ഷിതമായി ചെയ്യാവുന്ന ഫേഷ്യല്‍ ആണിതെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.എന്നാല്‍ ഉപയോഗിക്കുന്നത് രക്തമായതിനാല്‍ അപകട സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അതിനാല്‍, പരിചയ സമ്പന്നരായ, ലൈസന്‍സുള്ള ത്വക്ക്രോഗ വിദഗ്ദ്ധരുടെയോ പ്ലാസ്റ്റിക് സര്‍ജന്റെയോ സഹായത്തോടെ മാത്രമേ ഈ ഫേഷ്യല്‍ ചെയ്യാവൂ എന്നും പറയപ്പെടുന്നുണ്ട്.ചിലപ്പോള്‍ ഫേഷ്യല്‍ ചെയ്ത് കുറച്ച് സമയത്തേക്ക് വേദനയോ നീരോ അനുഭവപ്പെടാന്‍ ഇടയുണ്ട്. എന്നാല്‍, കുറഞ്ഞ സമയത്തിനുള്ളിള തന്നെ ഇത് മാറുന്നതാണ്. മാസത്തിലൊരിക്കല്‍ വാംപയര്‍ ഫേഷ്യല്‍ ചെയ്യുന്നത് നല്ലതാണെന്നാണ് ത്വക്ക് രോഗ വിദഗ്ദ്ധനും നിക്കോളാസ് എംഡിയും സ്ഥാപകനുമായ ഡോ. കിം നിക്കോളാസ് പറഞ്ഞു.വാംപയര്‍ ഫേഷ്യല്‍ ചെയ്തതിന് പിന്നാലെ എച്ച്ഐവി ബാധിച്ചെന്ന് പറഞ്ഞ് മൂന്ന് സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഒരേ ക്ലിനിക്കില്‍ വാംപയര്‍ ഫേഷ്യല്‍ ചെയ്ത സ്ത്രീകള്‍ക്കാണ് എച്ച്ഐവി ബാധിച്ചത്.2018 മുതല്‍ 2023 വരെ ഈ ക്ലിനിക്കില്‍ നടത്തിയ അന്വേഷണത്തില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ട ഡിസ്പോസിബിള്‍ ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തി. ന്യൂ മെക്സിക്കോയിലെ ആരോഗ്യ വകുപ്പാണ് ഈ ക്ലിനിക്കിനെപ്പറ്റി അന്വേഷണം നടത്തിയത്.

40 വയസുകാരിക്ക് എച്ച്ഐവി ബാധിച്ചതായുള്ള റിപ്പോര്‍ട്ട് വന്ന ശേഷമാണ് അന്വേഷണം ആരംഭിച്ചത്. ഈ സ്ത്രീയ്ക്ക് രോഗബാധയുണ്ടായ അതേവര്‍ഷം തന്നെയാണ് ക്ലിനിക്കില്‍ വാംപയര്‍ ഫേഷ്യല്‍ ചെയ്ത മറ്റ് രണ്ട് സ്ത്രീകള്‍ക്കും എച്ച്ഐവി സ്ഥിരീകരിച്ചത്.ക്ലിനിക്കിലെ റഫ്രിജറേറ്ററില്‍ ഭക്ഷണത്തിനൊപ്പമാണ് സിറിഞ്ച് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം ലേബല്‍ പോലും ചെയ്യാത്ത ബ്ലഡ് ട്യൂബുകളുടെ ഒരു റാക്കും പരിശോധനയ്ക്കിടെ കണ്ടെത്തി. മാത്രമല്ല, ഡ്രോയറുകളിലും കൗണ്ടറുകളിലും ചവറ്റുകുട്ടകളില്‍ ഉപേക്ഷിച്ച നിലയിലും പൊതിയാത്ത നിലയില്‍ സിറിഞ്ചുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതോടെ ആ ക്ലിനിക്ക് അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ... പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...  (7 minutes ago)

രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും  (25 minutes ago)

രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ...  (39 minutes ago)

കണ്ണീർക്കാഴ്ചയായി... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം  (53 minutes ago)

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (1 hour ago)

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (1 hour ago)

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (8 hours ago)

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി  (8 hours ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് സിദ്ധരാമയ്യ  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും  (8 hours ago)

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍  (9 hours ago)

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു  (9 hours ago)

ദുബായിൽ നല്ല വെടിക്കെട്ട് മഴ ശക്തമായ കാറ്റ്, ആലിപ്പഴ വർഷം റോഡുകളിൽ വള്ളം കളി നടത്താം വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക കാലാവസ്ഥ അസ്ഥിരമായി തുടരുന്നു  (9 hours ago)

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ ഗോവ  (9 hours ago)

Malayali Vartha Recommends