Widgets Magazine
13
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്ത്രീ മരിച്ചു...


ലോകത്തിലെ ഏറ്റവും മാരകമായ ആണവ മിസൈൽ ഏതു എന്ന ചോദ്യത്തിന് ഉത്തരമാണ് റഷ്യയുടെ സാത്താൻ II ആണവ മിസൈൽ


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി ഇലന്തൂർ മോഡൽ നരബലി സംശയം ശക്തമാകുന്നു: ആഭിചാരക്രിയകളും ആസൂത്രിതമായ കൊലപാതകങ്ങളും...


ഗാസ നഗരം പിടിച്ചെടുക്കൽ യുദ്ധത്തിന്റെ അവസാനമെന്ന് നെതന്യാഹു – ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മാധ്യമപ്രവർത്തകരും...

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

03 MAY 2024 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

അസിം മുനീറിന്റെ തലയെടുക്കാന്‍ ഇരച്ച് ബലൂച് ലിബറേഷന്‍ ആര്‍മി ; പേടിച്ചുവിറച്ച് ട്രംപിന്റെ കാലിനടിയില്‍ ഒളിച്ച് പാക് പട്ടാള മേധാവി

ഏഴ് വർഷം മുമ്പ് ട്രംപ് പറഞ്ഞത് പാകിസ്ഥാൻ യുഎസിന് "നുണകൾ മാത്രമാണെന്നും"; ഇപ്പോൾ യുഎസ് മണ്ണിൽ നിന്ന് പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണി ഒന്നും മിണ്ടാതെ വാഷിങ്ടൺ

അസിം മുനീർ അമേരിക്കയിൽ പോയി ഇന്ത്യയെ ഭീഷണിപ്പെടുത്തുമ്പോൾ കോടതി വിധിയും പൊക്കി പിടിച്ചു വെള്ളത്തിനായ് നിലവിളിച്ചു പാക്കിസ്ഥാൻ

ലോകത്തിലെ ഏറ്റവും മാരകമായ ആണവ മിസൈൽ ഏതു എന്ന ചോദ്യത്തിന് ഉത്തരമാണ് റഷ്യയുടെ സാത്താൻ II ആണവ മിസൈൽ

സ്വന്തം കപ്പലിൽ ഇടിച്ചു ചൈനീസ് യുദ്ധക്കപ്പൽ; സംഭവം ഫിലിപ്പീൻസ് ബോട്ടിനെ പിന്തുടർന്നതിനിടെ

മുസ്ലീങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമായ മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം തുടരുന്നു. 163 ഇസ്രായേലി കുടിയേറ്റക്കാർ മസ്ജിദിൽ അതിക്രമിച്ച് കടന്ന് ജൂത പ്രാർഥന നടത്തി. സൈനികരുടെ പിന്തുണയിലായിരുന്നു ഇത്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടായിരുന്നു. തൽസ്ഥിതി നിലനിർത്താനുള്ള അന്താരാഷ്ട്ര ധാരണ അനുസരിച്ച് മസ്ജിദുൽ അഖ്സയിൽ മുസ്‍ലിംകൾക്ക് മാത്രമാണ് പ്രാർഥനക്ക് അനുമതിയുള്ളത്. നിലവിൽ ഫലസ്തീനി യുവാക്കളെ ഇസ്രായേൽ സൈന്യം മസ്ജിദിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ മിന്നലാക്രമണം നടത്തുന്നതിന് പ്രധാന കാരണങ്ങളിലൊന്നായി ഹമാസ് വിശദീകരിച്ചത് മസ്ജിദുൽ അഖ്സയിലെ അതിക്രമമാണ്.


1967-ൽ അൽ-ഖുദ്‌സ് ഭരണകൂടത്തിൻ്റെ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്രായേലും ജോർദാൻ ഗവൺമെൻ്റും തമ്മിൽ ഒപ്പുവച്ച ഒരു കരാർ പ്രകാരം, വിശുദ്ധ കോമ്പൗണ്ടിൽ അമുസ്‌ലിം ആരാധന നിരോധിച്ചിരിക്കുന്നു. എന്നാൽ നിരോധനം ഒരു വാചകം മാത്രമാണ്, പ്രവർത്തനത്തിൽ സാഹചര്യങ്ങൾ മുസ്ലീങ്ങൾക്ക് എതിരാണ്. അൽ-അഖ്‌സ മസ്ജിദ് വളപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റം അൽ-ഖുദ്‌സിൽ നടക്കുമ്പോൾ, ഭരണകൂടം അതിൻ്റെ രക്തരൂക്ഷിതമായ യുദ്ധ ഗാസ മുനമ്പിൽ തുടരുകയാണ്.


ജൂതന്മാർക്ക് ഹർ-ബൈത്ത് അല്ലെങ്കിൽ ടെമ്പിൾ മൗണ്ട് എന്നും മുസ്ലീങ്ങൾക്ക് അൽ ഹറം അൽ-ഷെരീഫ് അല്ലെങ്കിൽ നോബിൾ സാങ്ച്വറി എന്നും അറിയപ്പെടുന്ന അൽ-അഖ്സ പള്ളി ജറുസലേമിലെ ഒരു പഴയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കുന്നിൻ മുകളിലാണ് സ്ഥിതിചെയ്യുന്നത്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായാണ് മുസ്ലീങ്ങൾ ഈ സ്ഥലത്തെ കണക്കാക്കുന്നത്. ജൂതരും മുസ്ലീങ്ങളും ഒരു പോലെ പുണ്യഭൂമിയായി കരുതുന്നിടത്താണ് അൽ അഖ്സ പള്ളി സ്ഥിതി ചെയ്യുന്നത്.

ഡോം ഓഫ് ദി റോക്ക്, അൽ-അഖ്സ പള്ളി അഥവാ ഖിബ്ലി മസ്ജിദ് എന്നീ രണ്ട് പുണ്യസ്ഥലങ്ങളും കൂടി ചേർന്നതാണ് അൽ-അഖ്സ. ജൂതരുടെ പ്രാർഥനാ കേന്ദ്രമായ പടിഞ്ഞാറൻ മതിലിനെ അഭിമുഖീകരിക്കുന്ന രീതിയിലാണ് ഈ കോമ്പൗണ്ട് സ്ഥിതി ചെയ്യുന്നത്. ജൂതരുടെ ഏറ്റവും പവിത്രമായ കേന്ദ്രം കൂടിയാണ് ടെമ്പിൾ മൗണ്ട്. സോളമൻ രാജാവ് 3,000 വർഷങ്ങൾക്ക് മുൻപ് അവിടെ ആദ്യത്തെ ക്ഷേത്രം നിർമിച്ചതായി ജൂതന്മാർ വിശ്വസിക്കുന്നു. എന്നാൽ എ ഡി 70-ൽ റോമാക്കാർ രണ്ടാമത്തെ ക്ഷേത്രം തകർത്തു.

പിന്നീട് 1967-ലെ പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രായേൽ ഈ പ്രദേശം പിടിച്ചെടുക്കുകയും കിഴക്കൻ ജറുസലേമിന്റെ ബാക്കി ഭാഗങ്ങളും വെസ്റ്റ് ബാങ്കിന്റെ സമീപ പ്രദേശങ്ങളുമായി കൂട്ടിച്ചേർക്കുകയും ചെയ്തു. മുസ്ലീം, ക്രിസ്ത്യൻ പ്രദേശങ്ങളുടെ ഭരണാധികാരമുള്ള ജോർദാനാണ് ഈ സ്ഥലത്തിന്റെ മേൽനോട്ടം വഹിക്കുന്ന വഖഫ് സ്ഥാപനത്തിലെ അംഗങ്ങളെ നിയമിക്കുന്നത്. പരമാധികാരത്തിന്റെയും മതത്തിന്റെയും പേരിൽ ഭീകരമായ അക്രമങ്ങൾ നടക്കുന്ന കേന്ദ്രമാണ് ജറുസലേമിലെ അൽ അഖ്സ വളപ്പ്.

മുസ്ലീങ്ങൾ അല്ലാത്തവർക്കും ഈ പ്രദേശം സന്ദർശിക്കാൻ കഴിയും. എന്നാൽ, മുസ്ലീങ്ങൾക്ക് മാത്രമേ പള്ളി വളപ്പിൽ ആരാധന നടത്താൻ അനുവാദമുള്ളൂ. കുറച്ച് നാളുകളായി നിയമങ്ങൾ ലംഘിച്ച് കൊണ്ട് ജൂതന്മാർ ഈ പ്രദേശത്ത് സന്ദർശനം നടത്തുന്നതും പരസ്യമായി പ്രാർഥിക്കുന്നത് തുടരുന്നതും ഒപ്പം മുസ്ലീം വിശ്വാസികൾക്ക് ഇവിടേയ്ക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി. ഇതേത്തുർന്നുണ്ടായ ഏറ്റുമുട്ടലുകൾ 2021 ൽ ഗാസയും ഇസ്രയേലും തമ്മിൽ 11 ദിവസത്തെ യുദ്ധത്തിന് കാരണമായിരുന്നു.

അതിനിടെ രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും. വെടിനിർത്തലിനുള്ള ഇസ്രയേൽ നിർദേശങ്ങൾ ഹമാസ് നേതൃത്വം പഠിച്ചുവരികയാണെന്നും വക്താവ് പറഞ്ഞു. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി, ഈജിപ്ത് ഇന്റലിജൻസ് മേധാവി അബ്ബാസ് കെമൽ എന്നിവരുമായി ഹമാസ് മേധാവി ഇസ്മായിൽ ഹനിയ ഫോണിൽ വിഷയം ചർച്ച ചെയ്തു. 2 ദിവസത്തിനകം ഹമാസ് സംഘം കയ്റോ സന്ദർശിക്കുമെന്നാണു സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥിനി ആണ്‍സുഹൃത്ത് റമീസിന് അയച്ച വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ കണ്ടെടുത്തു  (1 hour ago)

ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസില്‍ പ്രതി നാരായണ ദാസിന് ജാമ്യം  (1 hour ago)

വേളാങ്കണ്ണി മാതാവിന്റെ പ്രതിരൂപമാണെന്ന് പറഞ്ഞാണ് വീട്ടമ്മയെ ഭയപ്പെടുത്തി വിശ്വസിപ്പിച്ചത്  (3 hours ago)

മെഡിറ്ററേനിയന്‍ ഷിപ്പിങ് കപ്പനിയുടെ ഒരു കപ്പല്‍ കൂടി അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (3 hours ago)

ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ്ദീപിന് ഗതാഗത വകുപ്പിന്റെ നിയമലംഘന നോട്ടീസ്  (3 hours ago)

ഇടത് അധ്യാപക സംഘടനയടെ മുന്‍ പ്രസിഡന്റും സംസ്ഥാനതല ഫെഡറേഷന്‍ നേതാവുമയ ഡോ. ബിജു രാജിവെച്ചു  (4 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന വോട്ടര്‍ പുനഃപരിശോധനാ പ്രക്രിയ: നിയമവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടാല്‍ സെപ്റ്റംബര്‍ വരെ മാറ്റിവയ്ക്കാമെന്ന് സുപ്രീം കോടതി  (4 hours ago)

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ആക്രമിക്കും  (4 hours ago)

കളക്ടര്‍ കൃഷ്ണ തേജിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍  (4 hours ago)

കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം  (4 hours ago)

ജനാധിപത്യത്തിന്റെ ശ്രീകോവിനെ കളങ്കപ്പെടുത്തിയവരാര്....?  (7 hours ago)

അസിം മുനീറിന്റെ തലയെടുക്കാന്‍ ഇരച്ച് ബലൂച് ലിബറേഷന്‍ ആര്‍മി ; പേടിച്ചുവിറച്ച് ട്രംപിന്റെ കാലിനടിയില്‍ ഒളിച്ച് പാക് പട്ടാള മേധാവി  (8 hours ago)

ഗോപൻ സ്വാമിയുടെ വീടും സമാധി പീഠവും ഉടൻ ജപ്തി ..?!ഋഷി പീഠം ബാങ്ക് തൂക്കി..!  (9 hours ago)

ഓഗസ്റ്റ് 26 ന് വിശാഖപട്ടണത്ത്  (10 hours ago)

റേഷന്‍ വ്യാപാരികളുടെ വേതനവര്‍ദ്ധന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി  (10 hours ago)

Malayali Vartha Recommends