Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് തീവ്രബാധിത മേഖലയായതിനാല്‍ അതിര്‍ത്തിയിലെ റോഡ് തുറക്കാനാവില്ല. ഹൈക്കോടതിക്കെതിരേ കര്‍ണാടകം സുപ്രീം കോടതിയില്‍. ആശങ്കയൊഴിയാതെ ലക്ഷങ്ങള്‍

02 APRIL 2020 10:08 PM IST
മലയാളി വാര്‍ത്ത

കേരള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കാസര്‍ഗോഡ്- മംഗളൂരു ദേശീയപാത തുറക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. കാസര്‍ഗോഡ് കോവിഡ്-19 രോഗത്തിന്റെ തീവ്രബാധിത മേഖലയായതിനാല്‍ അതിര്‍ത്തിയിലെ റോഡ് തുറക്കാനാവില്ലെന്നും ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നേരത്തെ, ലോക്ക് ഡൗണിന്റെ പേരില്‍ കര്‍ണാടക അതിര്‍ത്തിയിലെ ദേശീയപാത അടക്കമുള്ള റോഡ് അടച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കര്‍ണാടക ബിജെപി ഘടകം രംഗത്തെത്തിയിരുന്നു. സംസ്ഥാന അതിര്‍ത്തിയില്‍ അടച്ചിട്ട റോഡുകള്‍ തുറന്നു തരില്ലെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. രോഗികള്‍ക്ക് ആവശ്യമായ സൗകര്യം പിണറായി വിജയന്‍ കാസര്‍കോട് ഒരുക്കണം. അതിര്‍ത്തി തുറക്കാനിവില്ലെന്ന് ദക്ഷിണ കന്നഢ എംപി കൂടിയായ നളീന്‍ കുമാര്‍ കട്ടീല്‍ വ്യക്തമാക്കി. സേവ് കര്‍ണാടകം ഫ്രം പിണറായി എന്ന ഹാഷ് ടാഗോട് കൂടിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതിനു പിന്നാലെയാണ് ബിജെപി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍്ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അതിനിടെ, സംസ്ഥാനം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിര്‍ത്തി തുറക്കാന്‍ കര്‍ണാടക ഇതുവരെ തയ്യാറായിട്ടില്ല. അതിര്‍ത്തി റോഡുകള്‍ തുറക്കണമെന്നും ചികിത്സാ ആവശ്യങ്ങള്‍ക്കെത്തുന്നവരെ തടയരുത് എന്നും കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടുതല്‍ ജീവന്‍ പൊലിയുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. എന്നാല്‍ പ്രശ്നം പരിഹാരം ഇതുവരെ ആയിട്ടില്ല. രോഗികള്‍ അടക്കം നിരവധി പേരാണ് ഇതുമൂലം വലയുന്നത്. കഴിഞ്ഞ ദിവസം വരെ മാത്രം ഏഴ് പേര്‍ കാസര്കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആംബുലന്‍സുകള്‍ പോലും കടത്തിവിടാന്‍ ഇപ്പോഴും കര്‍ണാടക തയ്യാറായിട്ടില്ല. കൊവിഡ് വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയാണ് ഇത് മൂലം കാസര്‍കോട്ട് ഉണ്ടായിട്ടുള്ളത്.

അതേസമയം, അതിര്‍ത്തി അടച്ച കര്‍ണാടകത്തിനെതിരെ കാസര്‍ഗോഡ് എംപ്ിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇത് നാളെ കോടതി പരിഗണിക്കും. അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍, ഒരു ഡോക്ടറെ അതിര്‍ത്തിയില്‍ നിയമിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നും വരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ആരോഗ്യസ്ഥിതി നോക്കിയ ശേഷം സംസ്ഥാനത്തേക്ക് കടത്തിവിടാനായിരുന്നു ഇത്. നില അതീവ ഗുരുതരമാണെങ്കില്‍ മാത്രമേ കടത്തിവിടൂ എന്നാണ് കര്‍ണാടകയുടെ തീരുമാനം. ഇന്ന് ഇതുവരെയായും ആരെയും മംഗലാപുരത്തേക്ക് കടത്തിവിട്ടിട്ടില്ല. അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന് ഇന്നലെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക സത്യവാങ്മൂലം നല്‍കാനിടയുണ്ടെന്നാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനവിരുദ്ധ ബില്ല് വരുമ്പോള്‍ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് വിദേശത്തെന്ന് ജോണ്‍ ബ്രിട്ടാസ്  (19 minutes ago)

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി  (34 minutes ago)

അതിജീവിതയുടെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം  (57 minutes ago)

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി; മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി; ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ  (58 minutes ago)

പാരഡി ഗാന വിവാദത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം  (1 hour ago)

പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്‌റ്റേഷനുകളിലുള്ളത്; മുഖ്യമന്ത്രി ഭരണം പോലീസ് സ്‌റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ  (1 hour ago)

ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..  (1 hour ago)

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (1 hour ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (1 hour ago)

സംസ്ഥാന ബിവറേജസ് കോർപറേഷൻ (ബെവ്കോ) നടപ്പാക്കിയ പരീക്ഷണം വിജയം  (1 hour ago)

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (2 hours ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (3 hours ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (3 hours ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (3 hours ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്ത് അന്വേഷിക്കും    (4 hours ago)

Malayali Vartha Recommends