Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് തീവ്രബാധിത മേഖലയായതിനാല്‍ അതിര്‍ത്തിയിലെ റോഡ് തുറക്കാനാവില്ല. ഹൈക്കോടതിക്കെതിരേ കര്‍ണാടകം സുപ്രീം കോടതിയില്‍. ആശങ്കയൊഴിയാതെ ലക്ഷങ്ങള്‍

02 APRIL 2020 10:08 PM IST
മലയാളി വാര്‍ത്ത

കേരള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കാസര്‍ഗോഡ്- മംഗളൂരു ദേശീയപാത തുറക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. കാസര്‍ഗോഡ് കോവിഡ്-19 രോഗത്തിന്റെ തീവ്രബാധിത മേഖലയായതിനാല്‍ അതിര്‍ത്തിയിലെ റോഡ് തുറക്കാനാവില്ലെന്നും ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നേരത്തെ, ലോക്ക് ഡൗണിന്റെ പേരില്‍ കര്‍ണാടക അതിര്‍ത്തിയിലെ ദേശീയപാത അടക്കമുള്ള റോഡ് അടച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കര്‍ണാടക ബിജെപി ഘടകം രംഗത്തെത്തിയിരുന്നു. സംസ്ഥാന അതിര്‍ത്തിയില്‍ അടച്ചിട്ട റോഡുകള്‍ തുറന്നു തരില്ലെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. രോഗികള്‍ക്ക് ആവശ്യമായ സൗകര്യം പിണറായി വിജയന്‍ കാസര്‍കോട് ഒരുക്കണം. അതിര്‍ത്തി തുറക്കാനിവില്ലെന്ന് ദക്ഷിണ കന്നഢ എംപി കൂടിയായ നളീന്‍ കുമാര്‍ കട്ടീല്‍ വ്യക്തമാക്കി. സേവ് കര്‍ണാടകം ഫ്രം പിണറായി എന്ന ഹാഷ് ടാഗോട് കൂടിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതിനു പിന്നാലെയാണ് ബിജെപി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍്ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അതിനിടെ, സംസ്ഥാനം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിര്‍ത്തി തുറക്കാന്‍ കര്‍ണാടക ഇതുവരെ തയ്യാറായിട്ടില്ല. അതിര്‍ത്തി റോഡുകള്‍ തുറക്കണമെന്നും ചികിത്സാ ആവശ്യങ്ങള്‍ക്കെത്തുന്നവരെ തടയരുത് എന്നും കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടുതല്‍ ജീവന്‍ പൊലിയുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. എന്നാല്‍ പ്രശ്നം പരിഹാരം ഇതുവരെ ആയിട്ടില്ല. രോഗികള്‍ അടക്കം നിരവധി പേരാണ് ഇതുമൂലം വലയുന്നത്. കഴിഞ്ഞ ദിവസം വരെ മാത്രം ഏഴ് പേര്‍ കാസര്കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആംബുലന്‍സുകള്‍ പോലും കടത്തിവിടാന്‍ ഇപ്പോഴും കര്‍ണാടക തയ്യാറായിട്ടില്ല. കൊവിഡ് വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയാണ് ഇത് മൂലം കാസര്‍കോട്ട് ഉണ്ടായിട്ടുള്ളത്.

അതേസമയം, അതിര്‍ത്തി അടച്ച കര്‍ണാടകത്തിനെതിരെ കാസര്‍ഗോഡ് എംപ്ിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇത് നാളെ കോടതി പരിഗണിക്കും. അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍, ഒരു ഡോക്ടറെ അതിര്‍ത്തിയില്‍ നിയമിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നും വരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ആരോഗ്യസ്ഥിതി നോക്കിയ ശേഷം സംസ്ഥാനത്തേക്ക് കടത്തിവിടാനായിരുന്നു ഇത്. നില അതീവ ഗുരുതരമാണെങ്കില്‍ മാത്രമേ കടത്തിവിടൂ എന്നാണ് കര്‍ണാടകയുടെ തീരുമാനം. ഇന്ന് ഇതുവരെയായും ആരെയും മംഗലാപുരത്തേക്ക് കടത്തിവിട്ടിട്ടില്ല. അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന് ഇന്നലെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക സത്യവാങ്മൂലം നല്‍കാനിടയുണ്ടെന്നാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (57 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (1 hour ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (1 hour ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (1 hour ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (2 hours ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (2 hours ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (3 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (4 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends