ക്വിക്ക് ഡോക്ടറുടെ ഒരു ഡയറക്ടര്‍ ഓട്ടോറിക്ഷക്കാരനും മറ്റേത് ലോഡ്ജ് നടത്തിപ്പുകാരനും; മൊത്തം ഉഡായിപ്പ്; സ്പ്രിംക്ലറുമായി അതിന് ബന്ധമുണ്ട് ; വിഡി സതീഷന്‍ പറയുന്നതിങ്ങനെ
ഓരോ ദിവസവും ഓരോ ദുരൂഹതകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ ദുരൂഹത ആരോപിക്കുന്നത് പ്രതിപക്ഷമാണ്. ഈ വിഷയത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്നും അല്ലെങ്കില്‍ ഇത് വെറും ആരോപണങ്ങള്‍ മാത്രമാണ് എന്നുള്ള കാര്യത്തിലും എന്തെങ്കിലും പ്രതികരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല, ആദ്യം സ്പ്രിംക്ലര്‍ ഇപ്പോഴിതാ ക്വിക്ക് ഡോക്ടര്‍. എന്തായാലും തങ്ങള്‍ ഉന്നയിച്ച ഒരാരോപണം പോലും തെറ്റാണെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കേണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ കുറേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്
അതില്‍ ഏറ്റവും പ്രധാനം ക്വിക്ക് ഡോക്ടര്‍ തട്ടിപ്പ് കമ്പനിയാണെന്നും സ്പ്രിംക്ലറുമായി അതിന് ബന്ധമുണ്ട് എന്നുള്ള സംശയമുമാണ്. അദേഹം പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച ടെലിമെഡിസിന്‍ പദ്ധതി ക്വിക്ക് ഡോക്ടര്‍ എന്ന കമ്പനിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.
'ഓരോ രോഗി പറയുന്ന മെഡിക്കല്‍ ഹിസ്റ്ററിയും ക്വിക്ക് ഡോക്ടര്‍ കമ്പനിയുടെ സെര്‍വറിലേക്കാണ് പോവുന്നത്. 2020 ഫെബ്രുവരി 20നാണ് കമ്പനി ഇന്‍കോര്‍പറേറ്റ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 1നാണ് ടെലിമെഡിസിന്‍ പ്രഖ്യാപനമുണ്ടാവുന്നത്. അതിന് തൊട്ടുമുമ്പാണ് കമ്പനി രൂപീകരിക്കുന്നത്. ഏപ്രില്‍ 7നാണ് കമ്പനിക്ക് സ്വന്തമായ വെബ്‌സൈറ്റ് വരെയുണ്ടാവുന്നത്. ഈ കമ്പനിയെ സംബന്ധിച്ച കാര്യങ്ങള്‍ വളരെ ദുരൂഹമാണ്'.
രണ്ട് ഡയറക്ടര്‍മാരാണ് കമ്പനിക്കുള്ളത്.അതില്‍ ഒരു ഡയറക്ടര്‍ ഓട്ടോറിക്ഷക്കാരനും മറ്റരൊരു ഡയറക്ടര്‍ ലോഡ്ജ് നടത്തിപ്പുകാരനുമാണ്. എന്തുകൊണ്ട് കരാര്‍ ഈ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കി എന്ന് വ്യക്തമാക്കണം. ഈ കമ്പനി സ്പ്രിംഗ്ലര്‍ കമ്പനിയുടെ ബിനാമിയാണോ എന്നു അന്വേഷിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. 'സര്‍ക്കാര്‍ കരാറിലൊപ്പിടുമ്പോള്‍ ഗവര്‍ണര്‍ക്കുവേണ്ടിയാണ് കരാര്‍ വെക്കേണ്ടത്. വെറെ വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വകുപ്പുകളുമായി ബന്ധപ്പെടണം. അതിനു ശേഷം നിയമ വകുപ്പിന്റെ നിയമപരമായുള്ള സൂക്ഷ്മ പരിശോധന നടത്തണം. അതിനു ശേഷം ധനകാര്യ പരിശോധന നടത്തണം. കരാര്‍ ഒപ്പുവെക്കാനുള്ള ഉദ്യോഗസ്ഥരെ മന്ത്രിസഭ അധികാരപ്പെടുത്തണം. അങ്ങനെ അധികാരപ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങണം. ഈ അഞ്ച് കാര്യങ്ങള്‍ കരാരിനെ സംബന്ധിച്ച് ഉണ്ടായിട്ടില്ല. ഒരു സുപ്രഭാതത്തില്‍ കേരളത്തെ സഹായിക്കാമെന്ന് പറഞ്ഞ് കമ്പനി മുന്നോട്ടു വരുന്നു. കമ്പനിയുടെ പശ്ചാത്തലമന്വേഷിക്കാതെയാണ് കരാറുമായി മുന്നോട്ടു പോവുന്നത്. അവരിങ്ങോട്ടു പറയുന്ന മോഡല്‍ ഒരു വ്യത്യാസവും വരുത്താതെ സര്‍ക്കാര്‍ ഡിജിറ്റര്‍ കറാറില്‍ ഒപ്പുവെക്കുന്നു.
ഏപ്രില്‍ 2ന് കരാര്‍ ഒപ്പുവെക്കുന്നു. ആ ദിവസത്തിനു മുമ്പെ തന്നെ മാര്‍ച്ച് 27ന് തദ്ദേശ സംയംഭരണ വകുപ്പിന്റെ ഉത്തരവിറങ്ങുന്നു. ആശാവര്‍ക്കര്‍മാര്‍ ഡാറ്റ കളക്ട് ചെയ്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കമ്പനിയിലേക്കെത്തുന്നു. നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ഒപ്പുവെക്കുന്നത് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച് നാലു ദിവസത്തിനു സേഷം ഏപ്രില്‍ 14നാണ്. കരാര്‍ ലംഘനമുണ്ടായാല്‍ ന്യൂയോര്‍ക്ക് കോടതിയില്‍ മാത്രമേ കേസ് കൊടുക്കാന്‍ കഴിയൂ'.ആ കോടതിയില്‍ പോലും കേസ് കൊടുക്കാന്‍ പറ്റില്ല എന്നും വിഡി സതീശന്‍ ആരോപിക്കുന്നു. ബ്രിട്ടനില്‍ ഒരാളുടെ ആരോഗ്യവിവരത്തിന് 100 പൗണ്ടാണ്. സര്‍ക്കാര്‍ ഡാറ്റ കച്ചവടമാണ് നടത്തുന്നത്. ഐടി വകുപ്പിനു ചുറ്റും ഡാറ്റ ദല്ലാളന്‍മാര്‍ പറന്നു നടക്കുന്നു. കോവിഡിന്റെ മറവില്‍ ഐടി വകുപ്പ് നടത്തിയ കരാറുകളെ കുറിച്ച് ഗൗരവകരമായ അന്വേഷണം നത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഓരോ ദിവസവും ഓരോ ദുരൂഹതകളാണ് പുറത്തു വരുന്നത്. തങ്ങള്‍ ഉന്നയിച്ച ഒരാരോപണം പോലും തെറ്റാണെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും വിഡി സതീശന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha