Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

17 MAY 2024 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ അഗ്നിപർവ്വതത്തിൽ നിന്ന് കുതിച്ചുയർന്ന തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം 67 പേരാണ് സുമാത്ര ദ്വീപിൽ മരിച്ചത്. 20 പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇന്തൊനീഷ്യ അധികൃതർ മഴ കനത്തനാശം വിതച്ചതിനെ തുടർന്ന് മഴ നിയന്ത്രിക്കാൻ ക്ലൗഡ് സീഡിങ് നടത്തിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മഴയുടെ ഗതിമാറ്റുന്നതിനു വേണ്ടിയാണ് ക്ലൗഡ് സീഡിങ് നടത്തിയതെന്നു ദേശീയ ദുരന്ത നിവാരണ ഏജൻസി അധ്യക്ഷൻ സുഹര്യാന്തോ വ്യക്തമാക്കി.

പ്രശ്നബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണു നടപടി. വരും ദിവസങ്ങളിലും പടിഞ്ഞാറൻ സുമാത്രയിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് ഇന്തൊനീഷ്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത ആഴ്ച വരെ മഴ തുടർന്നേക്കുമെന്ന് മെറ്റീരിയോളജി, ക്ലൈമറ്റോളജി, ജിയോഫിസിക്‌സ് ഏജൻസി മേധാവി ദ്വികൊരിത കർണാവതി പറഞ്ഞു.

പ്രശ്നബാധിത പ്രദേശങ്ങളിലെത്തുന്നതിനു മുമ്പേ മേഘങ്ങൾ പെയ്തുതീരുന്നതിനായി വ്യോമസേന വിമാന മാർഗം രാസവസ്തുകൾ നിക്ഷേപിച്ചതായി കർണാവതി അറിയിച്ചു. ഇത്തരത്തിൽ ക്ലൗഡ് സീഡിങ് നടത്തുന്നതിനായി 15 ടൺ ഉപ്പ് സജ്ജമാക്കിയിട്ടുണ്ട്. വ്യോമസേന സാങ്കേതിക ഏജൻസിയുമായി ചേർന്ന് ഒരു ടൺ സോഡിയം ക്ലോറൈഡ് അല്ലെങ്കിൽ ഉപ്പ് ഉപയോഗിച്ച് ബുധനാഴ്ച രണ്ട് റൗണ്ട് ക്ലൗഡ് സീഡിങ് നടത്തിയതായി വക്താവ് മുഹരിയും അറിയിച്ചു. പ്രളയത്തിൽ ആളുകളും ഡസൻ കണക്കിനു വീടുകളുമാണ് ഒലിച്ചുപോയയത്.

 

 

നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തിൽ മുങ്ങി. 1500 കുടുംബങ്ങൾ സർക്കാർ ക്യാംപുകളിലേക്കു മാറിയതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൽ മുഹാരി പറഞ്ഞു. ബുധനാഴ്ച ചെളിയിൽനിന്നും നദികളിൽനിന്നുമായി 67 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കാണാതായ 20 പേർക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. 44 ഗ്രാമവാസികൾക്കു പരുക്കുണ്ട്.

 

 

ലാവാ പ്രവാഹമാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായ ദുരന്തമെന്നാണ് ബസർനാസ് സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി വ്യക്തമാക്കിരുന്നു. മഴയത്ത് അഗ്നിപർവ്വതത്തിന്റെ ചരിവുകളിൽ ഒഴുകുന്ന അഗ്നിപർവ്വത പദാർത്ഥങ്ങളുടെയും ഉരുളൻ കല്ലുകളുടെയും മിശ്രിതമായ ലാഹാർ എന്നറിയപ്പെടുന്ന തണുത്ത ലാവാപ്രവാഹമാണ് ഇത്.

 

 

സാം ദ്വീപിൽമാരകമായ വെള്ളപ്പൊക്കം ഉണ്ടായതിന് രണ്ട് മാസത്തിന് ശേഷമാണ് ഈ ദുരന്തം. മഴക്കാലത്ത് ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഇന്തോനേഷ്യയിൽ സാധ്യത കൂടുതലാണ്.

 

 

വടക്കൻ മലുകു പ്രവിശ്യയിലെ അഗ്നിപർവ്വതമായ മൗണ്ട് ഇബുവിൽ കഴിഞ്ഞ ആഴ്‌ച മുതലുള്ള തുടർച്ചയായ സ്‌ഫോടനങ്ങളെത്തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാഴാഴ്ച വരെ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. വിദൂര ദ്വീപായ ഹൽമഹേരയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള 1,325 മീറ്റർ അടി ഉയരമുള്ള അഗ്നിപർവ്വതം കഴിഞ്ഞ വെള്ളിയാഴ്ച മുതൽ എല്ലാ ദിവസവും 5,000 മീറ്റർ അടി വരെ ഉയരത്തിൽ കട്ടിയുള്ള ചാരനിറത്തിലുള്ള ഇരുണ്ട മേഘങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്. 27 കോടി ജനങ്ങളുള്ള ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ 120 സജീവ അഗ്നിപർവ്വതങ്ങളുണ്ട്.

 

 

കഴിഞ്ഞ വർഷം അവസാനം 23 പർവതാരോഹകരുടെ മരണത്തിനിടയാക്കിയ ഒരു പൊട്ടിത്തെറി മുതൽ മറാപ്പി സജീവമാണ്. ആഴം കുറഞ്ഞതും കൊടുമുടിക്ക് സമീപമുള്ളതുമായ പ്രവചിക്കാൻ പ്രയാസമുള്ള പൊട്ടിത്തെറികൾക്ക് മറാപ്പി എന്നാണ് പറയുന്നത്.

 

 

ഭൂകമ്പ മോണിറ്ററുകളിൽ രേഖപ്പെടുത്തുന്ന ഭൂചലനങ്ങൾ സൃഷ്ടിക്കുന്ന മാഗ്മയുടെ ആഴത്തിലുള്ള ചലനം മൂലമല്ല അതിൻ്റെ സ്ഫോടനങ്ങൾ ഉണ്ടാകുന്നത്. ഇന്തോനേഷ്യയിലെ 120-ലധികം സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്നാണിത്. പസഫിക് തടത്തെ വലയം ചെയ്യുന്ന അഗ്നിപർവ്വതങ്ങളുടെയും വിള്ളൽ രേഖകളുടെയും ഒരു കമാനമായ പസഫിക് "റിംഗ് ഓഫ് ഫയർ" യിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ ഭൂചലനത്തിന് സാധ്യതയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (4 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (4 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (5 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (5 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (5 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (6 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (6 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (6 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (8 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (8 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (8 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (8 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (8 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (8 hours ago)

Malayali Vartha Recommends