ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ; നഗ്ന ഫോട്ടോകൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നെടുത്തു, ഭർത്താവിന്റെ അന്വേഷണത്തിലാണ് പിടികൂടിയത്
ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും തുടർന്ന് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ കവലക്കാടൻ ഷൈജു (46) അറസ്റ്റിൽ. സിഐ ബി.കെ.അരുണാണ് അറസ്റ്റു ചെയ്തത് . ഒരു വർഷം മുമ്പ് ഫേസ്ബുക് വഴി പരിചയത്തിലായ യുവതിയെ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കൊരട്ടിയിലും പിന്നീട് അങ്കമാലിയിലെ ലോഡ്ജുകളിലും കൊണ്ടുപോയി പീഡിപ്പിക്കുകയും തുടർന്ന് ഫോട്ടോകൾ എടുത്തതായി വിശ്വസിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഇത്തരത്തിൽ ദൃശ്യങ്ങൾ കയ്യിൽ ഉള്ളതായി പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ഇതെല്ലാം ഭർത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണപ്പെടുത്തിയത് വഴി യുവതിയുടെ സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതി വീണ്ടും ഭീഷണി തുടരുകയും ചെയ്തു. എന്നാൽ ഒരു വർഷത്തോളം ഭീഷണി തുടർന്നതോടെ മാനസിക സംഘർഷത്തിലായ യുവതി ഇക്കാര്യം ഭർത്താവിനെ അറിയിക്കുകയായിരുന്നു. ഭർത്താവ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസെടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു.
നടത്തിവന്ന അന്വേഷണത്തിലാണ് ഇയ്യാൾ പിടിയിലായത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് സൈബർ സെല്ലിനു കൈമാറിയിരുന്നു. ഭീഷണിപ്പെടുത്തി കൈക്കലാക്കി പണയം വച്ച ആഭരണങ്ങൾ കണ്ടെത്തുന്നതടക്കമുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. ഷോർട് ഫിലിം രംഗത്തും ഇയാൾ പ്രവർത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ എസ്‌ഐ രാമു ബാലചന്ദ്ര ബോസ്, എഎസ്‌ഐമാരായ എം.എ. ബാഷി, സി.പി.ഷിബു, സിപിഒ പി.എം.ദിനേശൻ എന്നിവറം ഉൾപ്പെടുത്തിരുന്നു.
https://www.facebook.com/Malayalivartha