സർവകലാശാല പരീക്ഷകൾ മെയ് 11 ന് നടത്തുകയില്ല; ഇനിയുള്ള തീരുമാനം സർവ്വകലാശാലകൾക്ക് വിട്ട് സർക്കാർ
കൊറോണ വ്യാപനത്തെ തുടർന്ന് നീക്കിവച്ച സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പരീക്ഷകൾ മെയ് 11 മുതൽ നടത്തണമെന്ന ഉത്തരവ് ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തിയതായി റിപ്പോർട്ട്. അതായത് ലോക്ക് ഡൗണിന് ശേഷമുള്ള സാഹചര്യം പരിശോധിച്ച് സർവ്വകലാശാലകൾക്ക് തീരുമാനമെടുക്കാമെന്നാണ് ഇന്നിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. പരീക്ഷ നടത്തുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുമ്പ് സർക്കാർ തിയ്യതി തീരുമാനിച്ചത് വളരെ വലിയ വിവാദമായിരുന്നു.
അതുമാത്രമല്ല വിദേശത്തുള്ള വിദ്യാർത്ഥികൾ എങ്ങിനെ നാട്ടിലേക്ക് മടങ്ങുമെന്നതിൽ തീരുമാനമാകാതെ പരീക്ഷ തിയ്യതി പറഞ്ഞതിൽ പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയതായുള്ള റിപോർട്ടുകൾ പുറത്തേക്ക് വന്നത് തന്നെ.അതേ സമയം മുടങ്ങിയ എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താനാണ് നീക്കം എന്നാണ് സൂചന.
അതൊസോപ്പം തന്നെ ലോക്ക് ഡൗണിന് ശേഷം ഗൾഫിലെയും ലക്ഷദ്വീപിലെയും സാഹചര്യം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം എന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ന് ചേർന്ന് ക്യൂഐപി യോഗമാണ് ലോക്ക് ഡൗൺ തീരുന്ന മെയ് മൂന്നിന് ശേഷം 7 ദിവസം അല്ലെങ്കിൽ 10 ദിവസം കഴിഞ്ഞ് എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിൻറെ സാധ്യത തേടാൻ തീരുമാനിച്ചത് തന്നെ.
https://www.facebook.com/Malayalivartha