സ്പ്രിംക്ലര്‍ വിവാദത്തില്‍ സി.പി.എം. നേതൃത്വത്തെ അതൃപ്തി അറിയിച്ച് സി.പി.ഐ. സംസ്ഥാന ഘടകം... കോവിഡ് കാലത്ത് വിവാദമുണ്ടാക്കാന്‍ സി.പി.ഐ ഇല്ല പക്ഷെ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ല തീരുമാനം എടുത്തത് , കോവിഡിനു ശേഷം മുന്നണിയോഗം വിളിക്കണമെന്നും സി.പി.ഐ
സ്പ്രിംക്ലര്‍ വിവാദത്തില്‍ സി.പി.എം. നേതൃത്വത്തെ അതൃപ്തി അറിയിച്ച് സി.പി.ഐ. സംസ്ഥാന ഘടകം. എന്നാല്‍ അസാധാരണ സാഹചര്യത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ ഏത് അസാധാരണ നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തി. വ്യക്തിയുടെ സ്വകാര്യതയെക്കാള്‍ ഈ ഘട്ടത്തില്‍ പ്രാധാന്യം മനുഷ്യരുടെ ജീവനും സമൂഹത്തിന്റെ നിലനില്പിനുമാണ്.നടപടിക്രമങ്ങള്‍ പാലിച്ചല്ല സര്‍ക്കാര്‍ തീരുമാനം എടുത്തതെന്നും ഇടതുനയങ്ങള്‍ക്ക് വിരുദ്ധമായാണ് നിലപാട് എടുത്തതെന്നും സി.പി.ഐ. വ്യക്തമാക്കുന്നു. കോവിഡിനു ശേഷം മുന്നണിയോഗം വിളിക്കണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വിഷയത്തിലെ നിലപാട് സി.പി.എം. നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചത്. നേരത്തെ, സ്പ്രിംക്ലര്‍ വിഷയത്തില്‍ സി.പി.ഐ. ദേശീയ നേതൃത്വം പ്രതികരിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തോട് ആലോചിച്ചാണ് ദേശീയ നേതൃത്വം പ്രതികരണം നടത്തിയത്.
ഇടതുപക്ഷത്തിന്റെ ഡാറ്റാനയത്തിന് വിരുദ്ധമായ ഒരു കരാറാണിത്. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇത് നല്‍കിയതും കരാര്‍ ഒപ്പിട്ടതെന്നും സി.പി.ഐ. ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഇടപെടല്‍ സ്വീകരിക്കണമെന്നാണ് സി.പി.ഐ. ആവശ്യപ്പെടുന്നത്.
കൊവിഡ് ഭീഷണി നേരിടുന്നതിന് സാങ്കേതികവിദ്യ സ്വീകരിച്ചതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും പിന്തുണ. അത്തരം നടപടികളാണ് കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളത്തെ മുന്നോട്ട് കൊണ്ടുപോയത്. സാധാരണനില പുനസ്ഥാപിച്ച് കഴിഞ്ഞാല്‍ ഈ ഘട്ടത്തില്‍ സ്വീകരിച്ച എല്ലാ നടപടികളും പരിശോധിച്ച് അനുഭവങ്ങള്‍ സ്വാംശീകരിക്കുകയും ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് പാഠമുള്‍ക്കൊള്ളുകയും ചെയ്യും'- യോഗത്തിന് ശേഷം വാര്‍ത്താക്കുറിപ്പില്‍ സി.പി.എം വ്യക്തമാക്കി.സ്വകാര്യതയുടെ വാണിജ്യചൂഷണത്തിനെതിരെയുള്ള നിലപാടില്‍ മാറ്റമില്ലെന്നാണ് പാര്‍ട്ടി സൂചിപ്പിക്കുന്നത്.സാമ്പത്തിക ഇടപാടില്ലാത്തതിനാല്‍ ആരോപണങ്ങളെ ഭയക്കേണ്ടതില്ലെന്നും പാര്‍ട്ടി കരുതുന്നു.
സര്‍ക്കാരിന് ലഭിച്ച വ്യാപകമായ അംഗീകാരത്തെ തകര്‍ക്കാനുള്ള പാഴ്ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. മാദ്ധ്യമങ്ങളില്‍ ഒരു വിഭാഗം ഉത്തരവാദിത്വബോധം മറന്ന് നുണപ്രചാരവേല നടത്തുന്നത് അപലപനീയമാണെന്ന വിമര്‍ശനവുമുണ്ട്.വ്യക്തികളുടെ വിവരങ്ങളറിയേണ്ടത് മുന്‍കരുതലുകളെടുക്കാനും രോഗവ്യാപനം തടയാനും അത്യാവശ്യമാണ്. വ്യക്തിഗത വിവരങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ഉടന്‍ ലഭ്യമായ സംവിധാനമെന്ന നിലയിലാണ് സര്‍ക്കാര്‍ സ്പ്രിന്‍ക്‌ളറിനെ ചുമതലപ്പെടുത്തിയത്. ആശങ്ക ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയെന്നും സെക്രട്ടേറിയറ്റ് വിശദീകരിച്ചു.യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഡേറ്റാശേഖരണ കരാറിനെപ്പറ്റി വിശദീകരിച്ചു. ടെലിമെഡിസിനുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ എം.എല്‍.എ ഉന്നയിച്ച ആക്ഷേപത്തില്‍ കഴമ്പില്ലെന്നും വ്യക്തമാക്കി. പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള അടക്കമുള്ളവരുമായി കഴിഞ്ഞ ദിവസം നടന്ന കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ ഡാറ്റാവിഷയത്തില്‍ തീരുമാനിച്ചുറപ്പിച്ച പ്രസ്താവന യോഗം അംഗീകരിക്കുകയായിരുന്നു. പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ളയും എം.എ. ബേബിയും യോഗത്തിനെത്തി
എന്നാല്‍ തങ്ങള്‍ പരസ്യപ്രതികരണത്തിനില്ലെന്നും കോവിഡ് കാലത്ത് വിവാദമുണ്ടാക്കാന്‍ സി.പി.ഐ. മുന്നോട്ടുവരില്ലെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha