മേയ് 17 ന് കേരളത്തിൽ ലോക്ക് സൗൺ സാങ്കേതികമായി പിൻവലിക്കും... എന്നാൽ കേന്ദ്രസർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ലോക്ക് സൗൺ ഇളവുകളോടെ തുടരുന്നതായി സർക്കാർ പ്രഖ്യാപിക്കും... ഫലത്തിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല
മേയ് 17 ന് കേരളത്തിൽ ലോക്ക് സൗൺ സാങ്കേതികമായി പിൻവലിക്കും. എന്നാൽ കേന്ദ്രസർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ലോക്ക് സൗൺ ഇളവുകളോടെ തുടരുന്നതായി സർക്കാർ പ്രഖ്യാപിക്കും. ഫലത്തിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല.
ഇപ്പോൾ തന്നെ സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. പൊതു ഗതാഗതം പൂർണ തോതിലായില്ലെന്ന കാര്യം ഒഴിച്ചു നിർത്തിയാൽ കേരളം പഴയപടിയായി തീർന്നിട്ടുണ്ട്.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതായാണ് സൂചന. ഇന്നലെ വീഡിയോ കോൺഫറൻസിന് ശേഷം നടന്ന ചർച്ചയിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായതായി സൂചനയുണ്ട്.
നിയന്ത്രണങ്ങള്‍ക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിക്കും. സെക്രട്ടേറിയറ്റിലേക്ക് ആരംഭിച്ച ബസ് സർവീസ് ഇതിന്റെ ഭാഗമാണ്. എന്നാൽ സെക്രട്ടേറിയറ്റ് സർവീസ് നഷ്ടമായതോടെ കെ എസ് ആർ റ്റിസിക്ക് ഇക്കാര്യത്തിൽ താത്പര്യമില്ലെന്നാണ് വിവരം.
റെഡ്സോണ്‍ ഒഴികെയുള്ള പട്ടണങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെട്രോ റെയില്‍ സര്‍വ്വീസ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് വിവരം. മെട്രോ റയിൽ സർവീസ് പൂർണമായി ശീതികരിക്കപ്പെട്ടതാണ്.
മൂന്നു ചക്ര വാഹനങ്ങള്‍ യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ച് അനുവദിക്കും.കേരളത്തിൽ ഓട്ടോ റിക്ഷ തൊഴിലാളികളുടെ അവസ്ഥ തീർത്തും ദുരിതത്തിലാണ്. വ്യവസായ വാണിജ്യ സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇളവുകള്‍ നല്‍കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇത് കേന്ദ്രത്തിലും നടപ്പിലാക്കിയതാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ പരിശ്രമങ്ങളിൽ കേന്ദ്ര സർക്കാരിന് പൂർണ തൃപ്തിയാണ് ഉള്ളത്. എന്നാൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതോടെ കേരളത്തിൽ രോഗം വ്യാപിക്കാൻ ഇടയുണ്ടെന്ന കേരളത്തിന്റെ പരാതി കേന്ദ്രം കണ്ടതായി നടിക്കുന്നില്ല. പ്രവാസികളെയും ഇതര സംസ്ഥാന കാരെയും കേരളത്തിലെത്തിച്ച ശേഷം രോഗം പടർന്നതിനെ കുറിച്ച് മിണ്ടാൻ വീഡിയോ കോൺഫറൻസിൽ കേരളം തയ്യാറായതുമില്ല.
https://www.facebook.com/Malayalivartha