പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചു; പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കാൻ പ്രേരണ നൽകിയ ആ ക്രൂരനെ വെളിപ്പെടുത്തി സൂരജ് ; കാരണം കേട്ട പോലീസ് പോലും ഞെട്ടി

മാസങ്ങൾ നീണ്ട ആസൂത്രണത്തിലൊടുവിലാണ് ഉത്രയെ കൊല്ലാൻ തീരുമാനിച്ചതെന്നും പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചതായും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഈ മാസം ഏഴിനാണ് സ്വന്തം വീട്ടിൽവച്ച് ഉത്രയ്ക്ക് പാമ്പിന്റെ കടിയേൽക്കുന്നത്. മാർച്ച് രണ്ടിന് സൂരജിന്റെ വീട്ടിൽവച്ചും ഉത്രയ്ക്കു പാമ്പിന്റെ കടിയേറ്റിരുന്നു. കടിയേൽക്കുമ്പോൾ രണ്ടു തവണയും സൂരജ് ഉത്രയുടെ അടുത്തുണ്ടായിരുന്നു. സ്വത്തിനുവേണ്ടിയാണ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് സൂരജ് പൊലീസിനോട് പറഞ്ഞത്.
എന്താണ് കൊള്ളാനുള്ളകാരണം എന്നുള്ളത് ഞെട്ടിക്കുന്നതാണ് ഷെർലക് ഹോംസ് കഥയിൽ ഇന്ത്യയിൽ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്ത് ഒരു കൊലപാതക കേസിൽ പിടിയിലായ ശേഷം ഇംഗ്ലണ്ടിൽ എത്തുന്ന ഡോ. ഗ്രിംസ്ബി റോയ്‌ലോട്ട് നാടോടികളിൽനിന്നാണ് പാമ്പിനെ വാങ്ങുന്നത്. സൂരജാകട്ടെ കൊല്ലത്തെ പാമ്പുപിടുത്തക്കാരനിൽനിന്നും
സർ ആർതർ കോനൻ ഡോയൽ രചിച്ച ഷെർലക്ഹോംസ് കഥകളിലെ ‘പുള്ളിത്തലക്കെട്ട്’ എന്നപേരിലുള്ള കഥയുമായി സാമ്യമുള്ള കൊലപാതകരീതിയാണ് സൂരജ് പരീക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. ഇംഗ്ലണ്ടിലെ സ്റ്റോക്ക് മോറാനിലെ കുടുംബമായ റോയ്‌ലോട്ടിലെ പെൺകുട്ടിയുടെ മരണമാണ് ഈ ഹോംസ് കഥയുടെ ഇതിവൃത്തം. വിവാഹത്തിന് ദിവസങ്ങൾക്കു മുൻപ് കുടുംബത്തിലെ രണ്ടു പെൺകുട്ടികളിൽ മൂത്തയാളായ ജൂലിയ കൊല്ലപ്പെടുന്നു. മരിക്കുന്നതിനു മുൻപ് മുറിയിൽ ചൂളം വിളികേട്ടതായി സഹോദരിയോട് വെളിപ്പെടുത്തിയ ജൂലിയ ‘പുള്ളിത്തലക്കെട്ട്’ എന്ന് പറഞ്ഞുകൊണ്ടാണ് മരിക്കുന്നത്.
വർഷങ്ങൾക്കുശേഷം ഇളയ പെൺകുട്ടി ഹെലൺസ്റ്റോണറുടെ വിവാഹത്തിന് ദിവസങ്ങൾക്കു മുൻപ് മുറിയിൽ ചൂളംവിളി ശബ്ദം കേൾക്കുന്നു. സഹോദരിയുടെ മരണം ഓർമയുള്ളതിനാൽ ഷെർലക്ഹോംസിന്റെ സഹായം തേടുന്നു. കേസ് അന്വേഷിക്കുന്ന ഹോംസ് പെൺകുട്ടികളുടെ പിതാവിനെയാണ് കുറ്റവാളിയായി കണ്ടെത്തുന്നത്. വിവാഹം കഴിഞ്ഞാൽ വലിയ തുക പെൺകുട്ടികൾക്കു കൊടുക്കുന്നത് ഒഴിവാക്കാനാണ് രണ്ടാനച്ഛൻ ഇത്തരത്തിൽ കൊലപാതകം ആസൂത്രണം ചെയ്തത്.
അടുത്തുള്ള മുറിയിൽനിന്ന് വെന്റിലേറ്ററിന്റെ വിടവിലൂടെ ഒരു നാടയിൽ അണലിയെ പെൺകുട്ടികൾ കിടക്കുന്ന കട്ടിലിലേക്ക് ഇടുകയായിരുന്നു രണ്ടാനച്ഛനായ ഡോ.റെയ്ലോട്ടിന്റെ രീതി. ഹോംസിന്റെ ഇടപെടലിലൂടെ രണ്ടാമത്തെ പെൺകുട്ടി പാമ്പുകടിയിൽനിന്ന് രക്ഷപ്പെടുകയും രണ്ടാനച്ഛൻ പാമ്പിന്റെ കടിയേറ്റുമരിക്കുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു.
https://www.facebook.com/Malayalivartha