ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ലോകായുക്ത റിപ്പോർട്ടിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയിലേക്ക്

കെ ടി ജലീലിന് രക്ഷ നേടാൻ ഇനി ഒരേയൊരു മാർഗം അത് ഹൈക്കോടതി. ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ലോകായുക്ത റിപ്പോർട്ടിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയെ സമീപിക്കുവാൻ ഒരുങ്ങുകയാണ് . ഇതിനായി അദ്ദേഹം നിയമ വിദഗ്ദ്ധരുമായി ആലോചന തുടങ്ങി കഴിഞ്ഞു .
അവധിക്കാല ബെഞ്ചിന് മുന്നിൽ ഹർജി എത്തിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. അടിയന്തര പ്രധാന്യത്തോടെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കും. നിയമപരമായും ധാർമികമായും മന്ത്രി കെ.ടി. ജലീലിനെ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്തയുടെ റിപ്പോർട്ടെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്.
അഴിമതിനിരോധനത്തിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടേതാണ് റിപ്പോർട്ടെന്നത് ഗൗരവം വർധിപ്പിക്കുന്നു . വെറുതേയുള്ള കണ്ടെത്തലല്ല ലോകായുക്ത നടത്തിയിരിക്കുന്നത്. മറിച്ചൊരു പ്രഖ്യാപനമാണെന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട് .
കെ.ടി. ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന തരത്തിലുള്ള ലോകായുക്തയുടെ റിപ്പോർട്ട് അപൂർവമാണെന്ന് സുപ്രീംകോടതി അഭിഭാഷകനായ എം. ആർ. അഭിലാഷ് വ്യക്തമാക്കി . മധ്യവേനൽ അവധിക്കായി ഹൈക്കോടതി അടച്ചതിനാൽ ഹർജി ഫയൽ ചെയ്യാനും പരിമിതികൾ നിലനിൽക്കുന്നു . 13 -േന ഇനി ഹൈക്കോടതി സിറ്റിങ് ഉള്ളൂ. ഇതോടെയാണ് ഹർജി അവധിക്കാല ബെഞ്ചിന് മുമ്പാകെ എത്തിക്കാനുള്ള നീക്കം നടത്തുകയാണ്.
അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്ന നിലയിൽ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha