Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

മന്ത്രി സഹോദരന് വേണ്ടി സര്‍ക്കാര്‍ ക്വാറികള്‍ നിര്‍മ്മിക്കുന്നു: സുപ്രീം കോടതിയില്‍ ഇനി കെഞ്ചല്‍

29 AUGUST 2021 12:56 PM IST
മലയാളി വാര്‍ത്ത

പരിസ്ഥിതിയെ നശിപ്പിക്കുന്നതിനു വേണ്ടി നാടുനീളെ ക്വാറികള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത് ഒരു പ്രമുഖ മന്ത്രിയുടെ സഹോദരന് വേണ്ടിയെന്ന് സൂചന.

ഒരു പ്രമുഖസമുദായ സംഘടനയുടെ നേതാവാണ് മന്ത്രിയുടെ സഹേദരന്‍. ഒപ്പം ക്വാറി ഉടമകളു ടെ സംഘടനാ നേതാവുമാണ്. ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് മറികടക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

 



സുപ്രീം കോടതി ഉത്തരവ് വന്നപ്പോള്‍ തന്നെ മന്ത്രി ബന്ധുവും ക്വാറി
നേതാക്കളും മുഖ്യമന്ത്രിയെ കണ്ടിരുന്നു. തെരഞ്ഞടുപ്പ് കാലത്ത് കോടികള്‍ എറിഞ്ഞ ക്വാറി ഉടമകള്‍ക്കായി കേരളം സുപ്രീം കോടതിയിലെത്തണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവച്ചത്. മുഖ്യമന്ത്രിക്കും ഇതേ നിലപാട് തന്നെയായിരുന്നു.

ജനവാസ കേന്ദ്രങ്ങള്‍ക്ക് 50 മീറ്റര്‍ പരിധിയില്‍ ക്വാറികള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി. ഹൈക്കോടതി വിധിക്ക് സ്റ്റേ വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ക്വാറികള്‍ ജനവാസ മേഖലയ്ക്ക് 200 മീറ്ററിന് അപ്പുറമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിലൂടെ നിലവിലെ ക്വാറികള്‍ക്ക് സംരക്ഷണം ഹൈക്കോടതി നല്‍കി. എന്നാല്‍ പുതിയ ക്വാറികള്‍ അനുവദിക്കുമ്പോള്‍ 200 മീറ്റര്‍ പരിധി പാലിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

 



ഇതിന് എതിരെയാണ് ക്വാറി ഉടമകള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ എത്തിയത്. ജനവാസമേഖലക്കും പരിസ്ഥിതിലോല പ്രദേശത്തിനും 50 മീറ്റര്‍ പരിധിയില്‍ ക്വാറികള്‍ അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇവിടെയാണ് വികസനത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാര്‍ അഴിമതിക്ക് ഒരുങ്ങുന്നത്. ജനവാസ മേഖലയുടെ 50 മീറ്റര്‍ പരിധി പോലും വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. നാടു മുഴുവന്‍ ക്വാറി വന്നാല്‍ സര്‍ക്കാരിന് അത്രയും സന്തോഷമാവും.

200 മീറ്റര്‍ പരിധി നിര്‍ബന്ധമാക്കിയാല്‍ അത് കരിങ്കല്ലിന്റെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

 

ക്വാറികള്‍ക്ക് നിയമപ്രകാരം ദൂരപരിധി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം അട്ടിമറിക്കുന്നതാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഇതിനുള്ള അധികാരം ഹരിത ട്രൈബ്യൂണലിന് ഇല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതോടെ ഹരിത ട്രൈബ്യൂണല്‍ ക്വാറികള്‍ക്ക് നിശ്ചയിച്ച100 മുതല്‍ 200 മീറ്റര്‍ പരിധിയാണ് തല്‍ക്കാലത്തേക്കെങ്കിലും പ്രാബല്യത്തിലുള്ളത്. സെപ്റ്റംബര്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടണോ എന്നതില്‍ ക്വാറി ഉടമകളും സര്‍ക്കാരും സുപ്രീംകോടതിയില്‍ നിന്ന് വ്യക്തത തേടും.

ക്വാറി ഉടമകളെ സഹായിക്കാന്‍ സര്‍ക്കാരിന് ധാര്‍മ്മിക ബാധ്യതയുണ്ട്. കാരണം ഓരോ ഇലക്ഷന്‍ കാലത്തും ഇവര്‍ ഇടത് വലത് ഭേദമന്യേ പണം നല്‍കാറുണ്ട്. ബാറുകാരെ പോലെയാണ് ക്വാറി ഉടമകളും. ഇവരുടെയൊക്കെ ശ്രമഫലമായാണ് സര്‍ക്കാരുകള്‍ വിജയിക്കുന്നതും ഭരിക്കുന്നതും. ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കോടികളാണ് ഇത്തരത്തില്‍ മറിഞ്ഞത്. അതുകൊണ്ടാണ് ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയത്.

 



വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലാണ് കുറെക്കാലം ക്വാറി കളെ സര്‍ക്കാര്‍ സഹായിച്ചത്. ഒരു നേതാവിന്റെ ജയിലില്‍ കഴിയുന്ന മകനും ക്വാറികള്‍ ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം സ്വാധീനം സര്‍ക്കാര്‍ തീരുമാനത്തിലുണ്ടെന്ന് വേണം കരുതാന്‍. കവളപ്പാറയിലും മറ്റും ഉണ്ടായ ഭൂമികുലുക്കത്തിന്റെ കാരണവും ക്വാറികള്‍ തന്നെയാണ്.

സുപ്രീം കോടതിയില്‍ നിന്നും സര്‍ക്കാരിന് കൊട്ടു കിട്ടുമെന്നാണ് കരുതുന്നത്.കഴിഞ്ഞ കുറെ കാലമായി പരിസ്ഥിതിക്ക് അനുകൂലമായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ച് വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഡിസംബർ 1 ന്  (3 hours ago)

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം  (3 hours ago)

നേവൽഡേ ഓപ്പറേഷൻ ഡെമോ: ​ഗതാ​ഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും  (3 hours ago)

ജിതിൻ കെ. സുരേഷ്. സംവിധാനം ചെയ്യുന്ന ധീരം ഡിസംബർ 5 -ന്  (5 hours ago)

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി  (6 hours ago)

ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയില  (6 hours ago)

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല!!  (6 hours ago)

Adv Deepa Joseph വെല്ലുവിളിയുമായി Adv ദീപ ജോസഫ്  (7 hours ago)

വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...  (7 hours ago)

Rahul-Mamkootathil കൂടുതൽ നടിമാർ രംഗത്ത്  (7 hours ago)

HOSTEL ആറു പേർക്കെതിരെയും കേസ് എടുത്തു.  (7 hours ago)

സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി  (8 hours ago)

Imran-Khan വാർത്തകളിൽ പ്രതികരിച്ച് ജയിൽ അധികൃതർ  (8 hours ago)

മലയാളി വനിതാ ടിടിഇയ്‌ക്ക് നേരെ ആക്രമണം  (9 hours ago)

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു  (9 hours ago)

Malayali Vartha Recommends