Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

മന്ത്രി സഹോദരന് വേണ്ടി സര്‍ക്കാര്‍ ക്വാറികള്‍ നിര്‍മ്മിക്കുന്നു: സുപ്രീം കോടതിയില്‍ ഇനി കെഞ്ചല്‍

29 AUGUST 2021 12:56 PM IST
മലയാളി വാര്‍ത്ത

പരിസ്ഥിതിയെ നശിപ്പിക്കുന്നതിനു വേണ്ടി നാടുനീളെ ക്വാറികള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത് ഒരു പ്രമുഖ മന്ത്രിയുടെ സഹോദരന് വേണ്ടിയെന്ന് സൂചന.

ഒരു പ്രമുഖസമുദായ സംഘടനയുടെ നേതാവാണ് മന്ത്രിയുടെ സഹേദരന്‍. ഒപ്പം ക്വാറി ഉടമകളു ടെ സംഘടനാ നേതാവുമാണ്. ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് മറികടക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

 



സുപ്രീം കോടതി ഉത്തരവ് വന്നപ്പോള്‍ തന്നെ മന്ത്രി ബന്ധുവും ക്വാറി
നേതാക്കളും മുഖ്യമന്ത്രിയെ കണ്ടിരുന്നു. തെരഞ്ഞടുപ്പ് കാലത്ത് കോടികള്‍ എറിഞ്ഞ ക്വാറി ഉടമകള്‍ക്കായി കേരളം സുപ്രീം കോടതിയിലെത്തണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവച്ചത്. മുഖ്യമന്ത്രിക്കും ഇതേ നിലപാട് തന്നെയായിരുന്നു.

ജനവാസ കേന്ദ്രങ്ങള്‍ക്ക് 50 മീറ്റര്‍ പരിധിയില്‍ ക്വാറികള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി. ഹൈക്കോടതി വിധിക്ക് സ്റ്റേ വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ക്വാറികള്‍ ജനവാസ മേഖലയ്ക്ക് 200 മീറ്ററിന് അപ്പുറമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിലൂടെ നിലവിലെ ക്വാറികള്‍ക്ക് സംരക്ഷണം ഹൈക്കോടതി നല്‍കി. എന്നാല്‍ പുതിയ ക്വാറികള്‍ അനുവദിക്കുമ്പോള്‍ 200 മീറ്റര്‍ പരിധി പാലിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

 



ഇതിന് എതിരെയാണ് ക്വാറി ഉടമകള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ എത്തിയത്. ജനവാസമേഖലക്കും പരിസ്ഥിതിലോല പ്രദേശത്തിനും 50 മീറ്റര്‍ പരിധിയില്‍ ക്വാറികള്‍ അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇവിടെയാണ് വികസനത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാര്‍ അഴിമതിക്ക് ഒരുങ്ങുന്നത്. ജനവാസ മേഖലയുടെ 50 മീറ്റര്‍ പരിധി പോലും വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. നാടു മുഴുവന്‍ ക്വാറി വന്നാല്‍ സര്‍ക്കാരിന് അത്രയും സന്തോഷമാവും.

200 മീറ്റര്‍ പരിധി നിര്‍ബന്ധമാക്കിയാല്‍ അത് കരിങ്കല്ലിന്റെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

 

ക്വാറികള്‍ക്ക് നിയമപ്രകാരം ദൂരപരിധി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം അട്ടിമറിക്കുന്നതാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഇതിനുള്ള അധികാരം ഹരിത ട്രൈബ്യൂണലിന് ഇല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതോടെ ഹരിത ട്രൈബ്യൂണല്‍ ക്വാറികള്‍ക്ക് നിശ്ചയിച്ച100 മുതല്‍ 200 മീറ്റര്‍ പരിധിയാണ് തല്‍ക്കാലത്തേക്കെങ്കിലും പ്രാബല്യത്തിലുള്ളത്. സെപ്റ്റംബര്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടണോ എന്നതില്‍ ക്വാറി ഉടമകളും സര്‍ക്കാരും സുപ്രീംകോടതിയില്‍ നിന്ന് വ്യക്തത തേടും.

ക്വാറി ഉടമകളെ സഹായിക്കാന്‍ സര്‍ക്കാരിന് ധാര്‍മ്മിക ബാധ്യതയുണ്ട്. കാരണം ഓരോ ഇലക്ഷന്‍ കാലത്തും ഇവര്‍ ഇടത് വലത് ഭേദമന്യേ പണം നല്‍കാറുണ്ട്. ബാറുകാരെ പോലെയാണ് ക്വാറി ഉടമകളും. ഇവരുടെയൊക്കെ ശ്രമഫലമായാണ് സര്‍ക്കാരുകള്‍ വിജയിക്കുന്നതും ഭരിക്കുന്നതും. ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കോടികളാണ് ഇത്തരത്തില്‍ മറിഞ്ഞത്. അതുകൊണ്ടാണ് ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയത്.

 



വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലാണ് കുറെക്കാലം ക്വാറി കളെ സര്‍ക്കാര്‍ സഹായിച്ചത്. ഒരു നേതാവിന്റെ ജയിലില്‍ കഴിയുന്ന മകനും ക്വാറികള്‍ ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം സ്വാധീനം സര്‍ക്കാര്‍ തീരുമാനത്തിലുണ്ടെന്ന് വേണം കരുതാന്‍. കവളപ്പാറയിലും മറ്റും ഉണ്ടായ ഭൂമികുലുക്കത്തിന്റെ കാരണവും ക്വാറികള്‍ തന്നെയാണ്.

സുപ്രീം കോടതിയില്‍ നിന്നും സര്‍ക്കാരിന് കൊട്ടു കിട്ടുമെന്നാണ് കരുതുന്നത്.കഴിഞ്ഞ കുറെ കാലമായി പരിസ്ഥിതിക്ക് അനുകൂലമായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ച് വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (31 minutes ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (51 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (56 minutes ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (2 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (3 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (3 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (3 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (4 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (5 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (5 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (5 hours ago)

Malayali Vartha Recommends