ഇടുക്കി അണക്കെട്ടിൽ നാലാമത്തെ ഷട്ടർ തുറന്നു; സെക്കൻഡിൽ 70,000 ലിറ്റർ വെള്ളം പുറത്തേയ്ക്ക്, ഒന്നാമത് തുറന്ന മൂന്നാമത്തെ ഷട്ടറിൽ നിന്നും വെള്ളം ചെറുതോണിയിൽ എത്തി, പെരിയാറിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരില്ല; പുറന്തള്ളുന്നത് 2018-ൽ തുറന്നതിന്റെ പത്തിലൊന്ന് മാത്രം
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു. സെക്കൻഡിൽ 70,000 ലിറ്റർ വെള്ളം പുറത്തേയ്ക്ക് എത്തുമെന്ന് അധികൃതർ അറിയിച്ചു. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. പെരിയാറിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരില്ല എങ്കിലും കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. മൂന്നാമത്തെ ഷട്ടറിൽ നിന്നും വെള്ളം ചെറുതോണിയിൽ എത്തി. . മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. നീരൊഴുക്ക് പരിഗണിച്ചശേഷം രണ്ടും നാലും ഷട്ടറുകൾ തുറക്കുമെന്നാണ് പറഞ്ഞത്.
ചെറുതോണി പാലത്തിൽ ഗതാഗത നിയന്ത്രണമില്ല. രാവിലെ 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ 3 മുന്നറിയിപ്പ് സൈറൺ മുഴക്കിയശേഷമാണ് ഷട്ടർ തുറന്നത്. നിലവിലെ ജലനിരപ്പ് 2398.08 അടിയാണ്. മൂന്നു ഷട്ടറുകളും 35 സെന്റിമീറ്റർ വീതമാണ് ഉയർത്തുന്നത്.
അതേസമയം മൂന്നു വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നത്. ചെറുതോണി അണക്കെട്ടിലെ മൂന്നു ഷട്ടറുകളാണ് തുറന്നത്. ആദ്യത്തെ ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി 10.55 ന് ആദ്യ സൈറണ്‍ മുഴക്കി. ആദ്യം മൂന്നാമത്തെ ഷട്ടര്‍ ആണ് തുറന്നത്. അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും.
അതോടൊപ്പം തന്നെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഇടുക്കി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് ആര്‍.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഷട്ടര്‍ തുറന്നത്. 35 സെ.മീ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























