സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതാണ് പതിവ് രീതി... ഒരു വള എടുക്കാനായി സ്ത്രീയുടെ കൈപ്പത്തി വെട്ടിമാറ്റും...വീട്ടുപരിസരത്ത് നിന്ന് എടുക്കുന്ന കമ്പിപ്പാര, കമ്പിവടി, ചട്ടുകം തുടങ്ങിയവ ആയുധങ്ങള്‍... പോലീസ് നായ മണം പിടിക്കാതിരിക്കാന്‍ സ്ഥലത്ത് മഞ്ഞള്‍ പൊടി, മുളക് പൊടി വിതറുകയും മണ്ണെണ്ണ ഒഴിക്കുകയും ചെയ്യും..

റിപ്പര്‍ ജയാനന്ദന്‍ എന്ന ക്രൂരനായ കൊലപാതകി കൊന്നുതള്ളിയത് എട്ടുപേരെയാണ്. മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ നിരവധി. സ്വര്‍ണത്തിനും പണത്തിനും വേണ്ടി ആരെയും നിഷ്ഠൂരം കൊന്നുതളളും. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള ജയാനന്ദന്‍ സിനിമകളിലെ അക്രമരംഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്.
സ്വര്‍ണവള ഊരിയെടുക്കാന്‍ പ്രയാസമായതിനാല്‍ കൈ വെട്ടിമാറ്റി വളയെടുത്തു. അയാളുടെ ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങള്‍ക്കു മുന്നില്‍ സിബിഐക്ക് പോലും മുട്ടുമടക്കേണ്ടിവന്നു.
2004-ല്‍ മാത്രം ഇയാള്‍ നടത്തിയത് മൂന്ന് ഇരട്ടക്കൊലപാതകങ്ങളാണ്. മാളയിലെ നബീന, ഫൗസിയ ഇരട്ടക്കൊലപാതകം, മതിലകത്തെ നിര്‍മല, സഹദേവന്‍ ഇരട്ട ക്കൊലപാതകം, എറണാകുളത്ത് പോണേക്കരയിലെ ഇരട്ടക്കൊലപാതകം എന്നിവ.ഇതിനിടെ അന്വേഷണത്തിന് വന്നുപോയത് പോലീസ് മുതല്‍ സി.ബി.ഐ. വരെ. തെളിവുകള്‍ ലഭിക്കാതെ എല്ലാവരും വട്ടം ചുറ്റുകയായിരുന്നു.
2003-ല്‍ മാള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ജോസിന്റെ കൊലപാതകമാണ് ജയാനന്ദന്‍ നടത്തിയ ആദ്യ കൊലപാതകം. 2005-ല്‍ വടക്കന്‍ പറവൂര്‍, വടക്കേക്കര പോലീസ് സ്റ്റേഷനുകളിലായി ഓരോ കൊലപാതക കേസുകളുണ്ട്. വടക്കേക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 2006-ലെ പുത്തന്‍വേലിക്കര ബേബി കൊലപാതക കേസാണ് ഒടുവിലത്തേത്.
ഈ കേസില്‍ വധശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതിയെ സമീപിച്ച് 20 വര്‍ഷം തടവുശിക്ഷയായി ഇളവ് നേടാനായി. ഇതുകൂടാതെ മാള, കൊടുങ്ങല്ലൂര്‍, പുത്തന്‍വേലിക്കര, കൊരട്ടി, പുതുക്കാട്, കൊടകര, നോര്‍ത്ത് പറവൂര്‍, വിയ്യൂര്‍, കണ്ണൂര്‍ ടൗണ്‍, പൂജപ്പുര പോലീസ് സ്റ്റേഷനുകളിലായി 19 മോഷണ-പിടിച്ചുപറി കേസുകളും ഉണ്ട്.
2010-ല്‍ കണ്ണൂര്‍ ജയിലില്‍നിന്നും 2013-ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും ജയില്‍ ചാടി. എല്ലാ കേസുകളിലുമായി ഒന്നിച്ച് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ് ജയാനന്ദന്‍. പ്രായമായവരാണ് ജയാനന്ദന്റെ ക്രൂര കൃത്യത്തിനിരയായിട്ടുള്ളതില്‍ കൂടുതലും. എട്ടാം ക്ലാസ് മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസം.
സിനിമകളിലെ അക്രമ രംഗങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. വയോധികരായ സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കും. ബേബി കൊലക്കേസില്‍ കൈപ്പത്തി വെട്ടിമാറ്റിയാണ് വളകള്‍ ഊരിയെടുത്തത്. ആയുധം കൊണ്ടുനടക്കുന്ന ശീലമില്ല. ആക്രമണം നടത്താനുദ്ദേശിക്കുന്ന വീടുകളില്‍നിന്ന് എടുക്കുന്ന കമ്പിവടി, കമ്പിപ്പാര, വാക്കത്തി തുടങ്ങിയവ ആക്രമണത്തിന് ഉപയോഗിക്കും. തലയ്ക്കാണ് ഇയാള്‍ പ്രധാനമായും ആക്രമിക്കുക.
2004 മെയ് 30-ാം തീയതിയാണ് പോണേക്കരയിലെ വീട്ടില്‍ രണ്ടേ പേർ ദാരുണമായി കൊല്ലപ്പെടുന്നത്. 74-കാരിയും ഇവരുടെ ബന്ധുവായ 60-കാരനുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേരെയും കൊലപ്പെടുത്തിയതിന് ശേഷം വീട്ടില്‍നിന്ന് 44 പവന്റെ സ്വര്‍ണാഭരണങ്ങളും 15 ഗ്രാം വെള്ളിയും മോഷണംപോയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തിരുന്നു. 60-കാരനെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.
74-കാരിയുടെ തലയിലും മുഖത്തുമായി 12 മുറിവുകളാണ് ഉണ്ടായിരുന്നത്. 60-കാരന്റെ തലയുടെ പിറകിലായി ഒമ്പത് മുറിവുകളും. ഇരുവരുടെയും തലയ്ക്കേറ്റ മുറിവുകളാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിന് ശേഷമാണ് 74കാരിയെ പീഡിപ്പിച്ചതെന്നും പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു.
ആദ്യം ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയ കേസില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാല്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. സമാനമായ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട റിപ്പര്‍ ജയാനന്ദനെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ പലതവണ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. എന്നാൽ പോലീസിനോട് കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം സഹതരവുകാരനോട് മനസ് തുറന്നതോടെയാണ് എല്ലാം മറ നീക്കി പുറത്ത് വന്നത്.
2007-ല്‍ വിയ്യൂര്‍ ജയിലില്‍ നിന്നും 2010-ല്‍ കണ്ണൂരില്‍നിന്നും 2013-ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും ജയാനന്ദന്‍ ജയില്‍ചാടിയിട്ടുണ്ട്. ഈ സംഭവങ്ങളിലെല്ലാം ഇയാളെ പിന്നീട് ശിക്ഷിച്ചു. ഇയാളെ അതീവ സുരക്ഷ സെല്ലിലായിരുന്നു പാർപ്പിച്ചിരുന്നത്. കവര്‍ച്ചയ്ക്ക് കയറുന്ന വീട്ടില്‍ ആരെയങ്കിലും കണ്ടാലോ കവര്‍ച്ചയ്ക്ക് ശല്യമായി തോന്നിയാലോ അപ്പോള്‍ തന്നെ കൊലപ്പെടുത്തുന്ന രീതിയാണ് ഇയാൾക്കുള്ളത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയവരില്‍ മിക്കവരും വയോധികരായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതാണ് പതിവ് രീതി. ഒരു വള എടുക്കാനായി സ്ത്രീയുടെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവവും ഉണ്ടായിട്ടുണ്ട്. വീട്ടില്‍നിന്നോ വീട്ടുപരിസരത്ത് നിന്നോ എടുക്കുന്ന കമ്പിപ്പാര, കമ്പിവടി, ചട്ടുകം തുടങ്ങിയവയൊക്കെയായിരുന്നു കൃത്യത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍. പോലീസ് നായ മണം പിടിക്കാതിരിക്കാന്‍ സ്ഥലത്ത് മഞ്ഞള്‍ പൊടി, മുളക് പൊടി വിതറുകയും മണ്ണെണ്ണ ഒഴിക്കുകയും ചെയ്യും. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു കുറ്റകൃത്യങ്ങളെല്ലാം.
https://www.facebook.com/Malayalivartha