തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ കുറിച്ചുകൊണ്ട് 13-ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടു. നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് സതീശനെ നായകസ്ഥാനത്തേക്ക് ഉയർത്തുകയായിരുന്നു. വരാനിരിക്കുന്ന തിങ്കളാഴ്ച പുതിയ കോൺഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 102 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് ഭരണത്തിലേറുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനൊപ്പം തന്നെ ശക്തമായി ഉയർന്നു കേട്ട പേരായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത്. ചെന്നിത്തലയും ആ പദവിക്കായി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പാർട്ടി നേതൃത്വം പുതുമുഖ നേതൃത്വത്തിന് മുൻഗണന നൽകുകയായിരുന്നു.
രമേശ് ചെന്നിത്തല ജി. ഏറ്റവും സീനിയറും, സൗമ്യനും, കഴിവുള്ള നേതാവുമാണ്. ഇന്നുവരെ ഒരു മോശം റിമാർക്ക് ഇല്ലാത്ത നേതാവ്. കരിയറിൽ ഒരിക്കലും പിആർ വർക്ക് ചെയ്തില്ല. സ്ഥാനമാനങ്ങൾ കിട്ടുവാൻ ബഹളം വെച്ചില്ല. 40 വർഷം മുമ്പ് മന്ത്രി ആയിട്ടുണ്ട്. എത്രയോ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ കൂടെ കട്ടക്ക് വർക്ക് ചെയ്ത ജന നായകൻ. കൂടെ നല്ലൊരു പ്രതിപക്ഷ നേതാവ് എന്ന പേര് ഉണ്ടാക്കി എടുത്തയാൾ .(ചില ന്യൂ ജെൻ "പാൽകുപ്പികളുടെ" അറിവിലേക്കായി ചുമ്മാ പറഞ്ഞന്നേ ഉള്ളു. ) പാർട്ടി നിങ്ങളെ മുഖ്യമന്ത്രി ആക്കിയാലും ഇല്ലെങ്കിലും നിങ്ങൾ എന്നും ലക്ഷങ്ങളുടെ മനസ്സിൽ ഗ്രേറ്റ് ലീഡർ ആണ് ഡിയർ..കൂൾ", എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.
അതേസമയം, ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചില കോണുകളിൽ നിന്ന് പരിഹാസങ്ങളും വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ, ഇത്തരം പരിഹാസങ്ങളെ തള്ളിക്കളഞ്ഞും രമേശ് ചെന്നിത്തലയെ പിന്തുണച്ചും രംഗത്തെത്തിയിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറും സൗമ്യനും കഴിവുള്ളതുമായ നേതാവാണ് ചെന്നിത്തലയെന്ന് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇന്നുവരെ ഒരു മോശം റിമാർക്കും ഏൽപ്പിക്കാത്ത നേതാവാണ് അദ്ദേഹമെന്നും, സ്ഥാനമാനങ്ങൾക്കായി അദ്ദേഹം ബഹളം വെക്കുകയോ പിആർ വർക്കുകൾ നടത്തുകയോ ചെയ്തിട്ടില്ലെന്നും പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha


























