Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഷീറ്റ് മേഞ്ഞ വീടിന്റെ തട്ടില്‍ രക്തം വാര്‍ന്ന നിലയിലാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്.... സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു... തിരുവനന്തപുരം വിഴിഞ്ഞത്ത് മുല്ലൂരില്‍ വൃദ്ധയെ അയല്‍വാസിയുടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍...

15 JANUARY 2022 07:15 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

ഷീറ്റ് മേഞ്ഞ വീടിന്റെ തട്ടില്‍ രക്തം വാര്‍ന്ന നിലയിലാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു... തിരുവനന്തപുരം വിഴിഞ്ഞത്ത് മുല്ലൂരില്‍ വൃദ്ധയെ അയല്‍വാസിയുടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍...

മുല്ലൂരില്‍ വൃദ്ധയെ അയല്‍വാസിയുടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. മുല്ലൂര്‍ പനനിന്നവിള റഫീഖാ ബീവിയുടെ വാടക വീട്ടിലാണ് അയല്‍വാസിയായ ശാന്തകുമാരിയെ (71) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റഫീഖാ ബീവി ( 50 ), മകന്‍ ഷഫീഖ്, റഫീഖാബീവിയുടെ സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ അല്‍അമീന്‍ (26 ) എന്നിവരെ രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 



ശാന്തകുമാരിയെ പ്രതികള്‍ വീട്ടില്‍ വിളിച്ചുവരുത്തി ഷാള്‍ കഴുത്തില്‍ മുറുക്കിയ ശേഷം ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്നായി ചുറ്റികയും കണ്ടെത്തി.


ഒരു മാസം മുമ്പാണ് റഫീഖാ ബീവിയും അല്‍അമീനും റഫീഖാബീവിയുടെ മകന്‍ ഷഫീഖും വീട് വാടകയ്‌ക്കെടുത്തത്. ഒരാള്‍ മകനാണെന്നും മറ്റെയാള്‍ ഇവരുടെ സഹോദരന്റെ പുത്രനാണെന്നുമാണ് വീട്ടുടമയോട് പറഞ്ഞിരുന്നത്. കോവളത്ത് ഹോട്ടല്‍ ജീവനക്കാരനായ മകന്‍ ഇടയ്ക്ക് മാത്രമാണ് വീട്ടിലെത്തിയിരുന്നത്.

 

റഫീഖാ ബീവിയും അല്‍അമീനും തമ്മില്‍ ഒരാഴ്ച മുമ്പ് വീട്ടില്‍ വച്ച് വഴക്കുണ്ടായിരുന്നു, തര്‍ക്കത്തിനിടെ വീട്ടിലെ വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് വീട് ഒഴിയാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടു. വാടകവീട് ഒഴിയുന്നതിനുമുമ്പ് ഇവരുടെ വീട്ടിലെ പാത്രങ്ങളെല്ലാം കൊല്ലപ്പെട്ട വൃദ്ധയ്ക്ക് ഇവര്‍ നല്‍കിയതായി പൊലീസ് കണ്ടെത്തി.

ഇന്നലെ രാത്രി 8.30ന് വീട്ടുടമയുടെ മകനെത്തിയപ്പോള്‍ കതക് തുറന്ന നിലയില്‍ കിടന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

 

പൊലീസെത്തി പരിശോധനയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖാബീവിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം സംശയിച്ചത്. അയല്‍വാസിയായ ശാന്തകുമാരിയെ കാണാനില്ലെന്ന് പറഞ്ഞതോടെ സംഭവത്തില്‍ ദുരൂഹതയായി. ഒടുവില്‍ രാത്രി 10.30ഓടെ സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സ്ഥലത്തെത്തിയശേഷമാണ് മരിച്ചത് ശാന്തകുമാരിയാണെന്ന് ഉറപ്പിച്ചത്.

ശാന്തകുമാരിയുടെ വസ്ത്രങ്ങള്‍ വീടിനു മുന്നിലിട്ട് കത്തിക്കാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിനുശേഷം പ്രതികള്‍ ആഭരണങ്ങളുടെ കുറച്ചുഭാഗം വിഴിഞ്ഞത്തെ സ്വകാര്യ സ്ഥാപനത്തില്‍ പണയംവച്ചു. സ്വകാര്യബസില്‍ കോഴിക്കോട്ടേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടത്തുവച്ച് രാത്രി 10.30ഓടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പിന്നീട് വിഴിഞ്ഞത്തെത്തിച്ചു.

 


പരേതനായ നാഗപ്പപ്പണിക്കരാണ് ശാന്തകുമാരിയുടെ ഭര്‍ത്താവ്. മക്കള്‍: സനല്‍കുമാര്‍, ശിവകല.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (2 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends