വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഈ സീസണിലെ വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴയും,ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. വേനൽക്കാലത്ത് സാധാരണ കാണുന്ന രീതിയിൽ ചുരുങ്ങിയ സമയത്തേക്ക് മാത്രമായിരിക്കും മഴ പെയ്യുക.അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമായിരിക്കും മഴ കൂടുതൽ പെയ്യുക.അതേസമയം, വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയില്ലാത്തതിനാൽ തലസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
അടുത്ത 10 ദിവസം ഉയർന്ന താപനിലയ്ക്കും,മഴ തുടരാനും സാദ്ധ്യതയുണ്ട്.ഇക്കാലയളവിൽ സൂര്യന്റെ ശക്തമായ കിരണങ്ങൾ നേരിട്ട് ലഭിക്കുന്ന ഉത്തരായന ഘട്ടമായതിനാൽ ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്. ഉച്ചസമയങ്ങളിൽ സൂര്യകിരണങ്ങൾ ലംബമായി പതിക്കുന്നതിനാൽ ചൂട് ശക്തമായി അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവ് പൊതുവേ 6 സെന്റീമീറ്ററിൽ താഴെയായിരിക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ നിലവിൽ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുകൾ ഇല്ലെന്നും അധികൃതർ അറിയിച്ചു.സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരും.
തിങ്കളാഴ്ച(13-04-2026) രെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 °C വരെയും;കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,
മലയോര മേഖലകളിലൊഴികെ 13/04/2026 തീയതി വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.*പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
https://www.facebook.com/Malayalivartha























