Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കൊടും പട്ടിണി ! വിശപ്പ് സഹിക്കാനാകാതെ മാലിന്യ കൂമ്പാരത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ആനകള്‍ : ഒടുവില്‍ പ്ലാസ്റ്റിക് ഉള്ളില്‍ ചെന്ന് അതിദാരുണമായ അന്ത്യം :ഉള്ളുലയ്ക്കുന്ന കാഴ്ച

15 JANUARY 2022 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

വിശപ്പ് സഹിക്കാനാകാതെ മാലിന്യം കഴിക്കുന്ന ആനകളുടെ ചിത്രം ഉള്ളുലയ്ക്കുന്ന വേദനയോടെയാണ് നാം കണ്ടത്. ശ്രീലങ്കയുടെ കിഴക്കന്‍ മേഖലയായ അമ്പാരയിലെ പല്ലാക്കാട് ഗ്രാമത്തിലെ മാലിന്യം നിക്ഷേപിക്കുന്ന പ്രദേശത്ത് നിന്നുള്ള ചിത്രമാണ് പുറത്തുവന്നത്. പ്ലാസ്റ്റിക് അമിതമായി ഉള്ളില്‍ ചെന്ന് എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 20 ആനകളാണ് ഇവിടെ ചരിഞ്ഞത്.

കഴിഞ്ഞ ആഴ്ച ഇടവിട്ട ദിവസങ്ങളില്‍ രണ്ട് ആനകള്‍ ചരിഞ്ഞതോടെയാണ് പല്ലാക്കാട് ഗ്രാമത്തിലെ പ്രതിസന്ധി വീണ്ടും ചര്‍ച്ചയാകുന്നത്. ചരിഞ്ഞ ആനകളുടെ വയറില്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യം വലിയ തോതില്‍ കണ്ടെത്തിയെന്ന് ശ്രീലങ്കയിലെ മൃഗരോഗ വിദഗ്ധനായ നിഹാല്‍ പുഷ്പകുമാര അറിയിച്ചു.




പോളിത്തീന്‍ ബാഗുകള്‍, ചിപ്‌സ്, ബിസ്‌ക്കറ്റ് പോലെയുള്ളവയുടെ റാപ്പറുകള്‍ ആയിരുന്നു കൂടുതല്‍. ആനകള്‍ സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ അംശങ്ങള്‍ വയറില്‍ കുറവായിരുന്നെന്നും നിഹാല്‍ പുഷ്പകുമാര പറഞ്ഞു. പ്ലാസ്റ്റിക് വയറില്‍ കുറേയെറെ നിറയുന്നതോടെ ആനകള്‍ വരും ദിവസങ്ങളില്‍ വളരെ ദുര്‍ബലരാവുകയും ക്രമേണ മരണത്തിന് കീഴടങ്ങുകയുമാണ് ചെയ്യുന്നത്.

ആനകള്‍ പുണ്യമൃഗങ്ങളായാണ് ശ്രീലങ്കയില്‍ കണക്കാക്കപ്പെടുന്നത്. ശ്രീലങ്കയിലെ ഏറ്റവും പ്രശ്‌സത ആനയായ നടുംഗമുവ രാജയ്ക്ക് പൊലീസ്, സൈനിക അകമ്പടി വരെയുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും ആനകളുടെ പൊതുവിലുള്ള സ്ഥിതി രാജ്യത്ത് അത്ര നന്നല്ലെന്നാണ് പഠനം.



പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആകെ 14000 ആനകള്‍ ശ്രീലങ്കയിലുണ്ടായിരുന്നു. എന്നാല്‍ 2011ല്‍ നടത്തിയ കണക്കെടുപ്പില്‍ വെറും 6000 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.

വനനശീകരണം മൂലം പ്രകൃതിദത്തമായ ആവാസവ്യവസ്ഥ നശിക്കുന്നതാണു ശ്രീലങ്കയിലെ ആനകളുടെ ദുര്‍ഗതിക്കു കാരണമാകുന്നതെന്നാണു പരിസ്ഥിതി വിദഗ്ധര്‍ പറയുന്നത്. ഇതോടെ കടുത്ത ഭക്ഷ്യ ദൗര്‍ലഭ്യം നേരിടുന്ന ഇവ ഭക്ഷണം തേടി ജനവാസ മേഖലകളിലേക്കിറങ്ങി. ആനക്കൊമ്പിനായി വേട്ടക്കാരും വിളകള്‍ നശിപ്പിക്കുന്നതിനാല്‍ കര്‍ഷകരും ഇവയെ കൊല്ലുന്നത് പതിവാണ്. യൂറോപ്യന്‍ സഹകരണത്തോടെ സ്ഥാപിക്കപ്പെട്ട മാലിന്യ സംസ്‌കരണ കേന്ദ്രമാണ് പല്ലാക്കാട്. പക്ഷേ ഇവിടെ മാലിന്യം തള്ളുന്നതല്ലാതെ സംസ്‌കരണം നടക്കുന്നില്ല.


ഇതിനെ ചുറ്റിയുള്ള ഇലക്ട്രിക് വേലി ഇടിമിന്നലില്‍ നശിച്ചിരുന്നു. ഇത് നന്നാക്കാതെയായതോടെയാണ് ആനകള്‍ ഉള്‍പ്പെടെ മൃഗങ്ങള്‍ ഇവിടേക്ക് സൈ്വര്യ വിഹാരം തുടങ്ങിയത്. പല്ലാക്കാട് കൂടാതെ 54 മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ കൂടി രാജ്യത്തെ വനമേഖലകള്‍ക്കു സമീപത്തായുണ്ട്.

ഇവിടങ്ങളില്‍ 300ല്‍ അധികം ആനകള്‍ ഭക്ഷണം തേടിയെത്താറുണ്ടെന്നു നിരീക്ഷകര്‍ പറയുന്നു. 2014 ല്‍ സ്ഥലത്തെ സംരക്ഷിക്കുന്ന വൈദ്യുത വേലി ഇടിമിന്നലേറ്റ് തകര്‍ന്നു. എന്നാല്‍ ഇത് അധികാരികള്‍ നന്നാക്കിയില്ല, വൈദ്യുത വേലി ആനകളെ കുപ്പത്തൊട്ടിയില്‍ പ്രവേശിക്കാനും തുരത്താനും സഹായിച്ചിരുന്നു. ആനകള്‍ മാലിന്യക്കുഴിക്ക് സമീപം താമസം മാറിയത് സമീപത്തെ ഗ്രാമവാസികളില്‍ ഭീതി പരത്തിയതായി പരിസരവാസികളും പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (2 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends