Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്ത് വേണോ ചെയ്‌തോ... ഗാന്ധി കുടുംബത്തെ മൂക്കില്‍ കയറ്റുമെന്ന് പറഞ്ഞ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒന്നും സംഭവിച്ചില്ല; സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തുടരും; കെസി വേണുഗോപാലിനെതിരെ എല്ലാവരും ഒത്തുകൂടി

14 MARCH 2022 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഗാന്ധി കുടുംബത്തെ മൂക്കില്‍ കയറ്റുമെന്ന് പറഞ്ഞ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പഴയത് പോലെ ഒന്നും സംഭവിച്ചില്ല. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. 5 സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ മാറ്റമുണ്ടാകുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. നാലു മണിക്കൂറോളം നീണ്ട പ്രവര്‍ത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തില്‍തന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിച്ചു.

അതേസമയം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി. അത് വേണുഗോപാല്‍ തുറന്ന് പറയുകയും ചെയ്തു. പാര്‍ട്ടിയിലെ പദവിയില്‍നിന്നു തന്നെ നീക്കുന്നതടക്കം സോണിയ ഗാന്ധിക്ക് എന്തുനടപടിയും സ്വീകരിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സ്ഥാനമാനങ്ങള്‍ എല്ലാ കാലത്തും ഒരുകൂട്ടര്‍ക്ക് അവകാശപ്പെട്ടതല്ല. കേരളത്തില്‍ എനിക്കെതിരെ പോസ്റ്റര്‍ പതിച്ചതില്‍ പരാതിയില്ല. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രവര്‍ത്തകര്‍ക്കു നിരാശയുണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.



തിരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങള്‍ പിഴച്ചെന്നും യോഗം അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെയാണ് ഞായറാഴ്ച വൈകിട്ടു നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. പാര്‍ട്ടിയുടെ നിലവിലെ പോക്കിനെ വിമര്‍ശിക്കുന്ന ജി23 സംഘം നേതൃത്വമാറ്റം ആവശ്യപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ക്ഷണിതാക്കള്‍, രാജസ്ഥാന്‍, ഛത്തിസ്ഗഡ് മുഖ്യമന്ത്രിമാര്‍ എന്നിവരടക്കം 54 അംഗ വിശാല പ്രവര്‍ത്തക സമിതി യോഗമാണ് സോണിയ വിളിച്ചത്. മുകുള്‍ വാസ്‌നിക്കിനെ പാര്‍ട്ടി അധ്യക്ഷനായി നിര്‍ദേശിക്കാന്‍ ജി23 സംഘം തീരുമാനിച്ചെന്നും വാര്‍ത്തകള്‍ വന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി എന്നിവരും മുതിര്‍ന്ന മറ്റു ചില നേതാക്കളും യോഗത്തില്‍നിന്നു വിട്ടുനിന്നെന്നാണു വിവരം.



തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കൂടി നിലം പരിശായതോടെ എന്താണു കോണ്‍ഗ്രസിന് സംഭവിക്കുന്നത് എന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചോദ്യം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ചകള്‍ക്കെതിരെ വിരല്‍ ചൂണ്ടിയ പ്രഗത്ഭ നേതാക്കളുടെ സംഘമായ ജി 23 ല്‍ ശശി തരൂരിനെ കൂടാതെ കേരളത്തില്‍ നിന്നു പി.ജെ.കുര്യന്‍ മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസിന് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്ന ആവശ്യം ഉന്നയിച്ച് രണ്ടു വര്‍ഷം മുന്‍പ് ഹൈക്കമാന്‍ഡിനു നല്‍കിയ കത്തില്‍ ഒപ്പു വച്ച മുതിര്‍ന്ന നേതാക്കളില്‍ കുര്യനും ഉള്‍പ്പെടും.

തോല്‍വിയെ കുറിച്ച് പിജെ കുര്യന്‍ പറയുന്നത് ഇങ്ങനെയാണ്. ഉത്തരേന്ത്യന്‍ രാഷ്ട്രീയം നന്നായി മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളയാളാണ് ഞാന്‍. കേരള രാഷ്ട്രീയത്തില്‍ നിന്നു അതു തികച്ചും വ്യത്യസ്തമാണ്. ജാതിക്കും മതത്തിനും അവിടെ വലിയ പ്രാധാന്യമുണ്ട്. യുപിയില്‍ ജാതീയമായ തിരിവുകള്‍ രൂപപ്പെട്ടപ്പോള്‍ മുതലാണ് കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചു തുടങ്ങിയത്. ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഭാഗീയമായ ചിന്തകള്‍ കൂടുതലായി പ്രോത്സാഹിപ്പിച്ചു. അതിനെ നേരിടുക കോണ്‍ഗ്രസിന് എളുപ്പമായിരുന്നില്ല.


ഹിന്ദിബെല്‍റ്റില്‍ പരക്കെ ഈ സ്ഥിതി ഉണ്ട്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ മാത്രം ശ്രമിക്കുന്ന മതനിരപേക്ഷ കക്ഷികള്‍ അക്കാര്യം കൂടി കാണണം. കോണ്‍ഗ്രസിന്റെ മതനിരപേക്ഷതയെ ഒരു വിഭാഗം ജനങ്ങളോടുള്ള പക്ഷപാതിത്വമായാണ് ചിത്രീകരിക്കുന്നത്. ഉത്തരേന്ത്യന്‍ ജനതയുടെ വികാരങ്ങളെ മുതലെടുക്കുന്ന ജനാധിപത്യ, മതനിരപേക്ഷ വിരുദ്ധ രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസിനു സാധിക്കുന്നില്ല. അതല്ലാതെ പ്രിയങ്കയുടെ വ്യക്തിപരമായ തോല്‍വിയായി കാണാന്‍ സാധിക്കില്ല. വി.പി.സിങ് മണ്ഡല്‍ രാഷ്ട്രീയം ഉയര്‍ത്തിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിന് സംഭവിച്ച ക്ഷീണമാണ് കണക്കിലെടുക്കേണ്ടതെന്നും കുര്യന്‍ പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (1 hour ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (1 hour ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (1 hour ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (1 hour ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (1 hour ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (1 hour ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (2 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (2 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (2 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (2 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (3 hours ago)

Malayali Vartha Recommends