സ്കൂൾ വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധം, കർശന നിർദ്ദേശങ്ങളുമായി ഗതാഗതമന്ത്രി ആന്റണി രാജു

സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരമാണ് മോട്ടോർ വാഹന വകുപ്പ് മാർഗനിർദ്ദേശം പുറത്തിറക്കിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം എന്ന് ബോർഡ് പ്രദർശിപ്പിക്കണം. സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളിൽ ''ഓണ്‍ സ്കൂള്‍ ഡ്യൂട്ടി'' എന്ന ബോർഡുവെക്കണം.
സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററം ആയിരിക്കണം പരമാവധി വേഗത . സ്‌കൂൾ വാഹനങ്ങളില്‍ നിർബന്ധമായും സ്പീഡ് ഗവർണറും ജി.പി.എസ് സംവിധാനവും സ്ഥാപിക്കണം. ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെ ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്.
ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാന്‍റും ഐഡൻറിറ്റി കാർഡും മറ്റ് പബ്ലിക്ക് വാഹനങ്ങളിലെ ഡ്രൈവർമാർ കാക്കി യൂണിഫോം ധരിച്ചിരിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിത വേഗതയ്ക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്നും ഉറപ്പുവരുത്തണം.
വാഹനത്തിന്‍റെ യന്ത്രക്ഷമത ഉറപ്പുവരുത്തി പരിശോധന സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങൾ മാത്രമേ സ്‌കൂൾ ബസ്സായി ഉപയോഗിക്കാവൂ എന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ ഉണ്ടായിരിക്കണം . കുട്ടികൾ നിന്ന് യാത്ര ചെയ്യരുത് ഓരോ ട്രിപ്പിലും ഉള്ള കുട്ടികളുടെ പേര് ,ക്ലാസ്സ് വിലാസം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം , ഫസ്റ്റ് എയ്ഡ് ബോക്സ് , കോൺവെക്സ് ക്രോസ്സ് വ്യൂ മിറർ എന്നിവ ഉണ്ടായിരിക്കണം
https://www.facebook.com/Malayalivartha


























