Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

ദിലീപും ആ മന്ത്രിയും തമ്മിൽ? മൂന്ന് കോടി പാർട്ടിക്ക് നൽകി ഓഡിയോ ക്ലിപ്പ് പുറത്ത്! മാരക ട്വിസ്റ്റ്...ഇനി ചറ പറ അറസ്റ്റ്

17 MAY 2022 09:03 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണം ആവേശക്കൊടുമുടിയിലേക്ക്.... യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എം.പി ചൊവ്വാഴ്ച വയനാട്ടിലെത്തും

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!

വയനാട് കമ്പളക്കാട് പുലി സാന്നിധ്യം... വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്ഖ് ഹസന്‍

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അടുത്ത സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത നടപടി വെറും നാടകമാണെന്ന് ആരോപിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണോ ധൃതി പിടിച്ചുള്ള അറസ്റ്റെന്നും സംവിധായകൻ ചോദിച്ചു. ശരതിനെതിരെ ചുമത്തിയ വകുപ്പുകളിൽ കാര്യമില്ലെന്നും ബൈജു കൊട്ടാക്കര ആരോപിച്ചു. ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

സംവിധായകൻ പറഞ്ഞത്-'ഇന്നലെ രാത്രി 7.30 ഓടെ ആലുവ പോലീസ് ക്ലബിൽ വെച്ച് ശരതിനെ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തിരുന്നു. ഇത് തന്നെയാണ് കേസിലെ വിഐപിയാണെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. തനിക്ക് കേസിൽ യാതൊരു പങ്കുമില്ലെന്നാണ് ജാമ്യത്തിലിറങ്ങിയ പിന്നാലെ ശരത് പ്രതികരിച്ചത്. എന്നാൽ ശരത് കൊണ്ടുവന്ന ടാബ് ആണ് ദിലീപ് കണ്ടതെന്നും അതിന് ശേഷം കാവ്യയ്ക്ക് കൈമാറിയതെന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നേരത്തേ മൊഴി നൽകിയിരുന്നു'.

 


'ശരത് ചില്ലറക്കാരനല്ല, അദ്ദേഹത്തിന് കേസുമായി ബന്ധവുമുണ്ട്. പക്ഷേ ഐപിസി 201, 204 വകുപ്പുകൾ പ്രകാരമാണ് ശരതിനെതിരെ കേസെടുത്തിരിക്കുന്നത്. തെളിവുകൾ നശിപ്പിച്ചതിനുള്ള വകുപ്പുകളാണ് ഇത്. അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ വിട്ടു. അല്ലാതെ മറ്റൊന്നുമുണ്ടായില്ല. ശരതിന്റെ അറസ്റ്റ് വെറും നാടകമാണ്'.


'കാരണം ശരതും സംസ്ഥാനത്തെ ഒരു മന്ത്രിയും തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോ റെക്കോഡ് ഉണ്ട്. ഒരു മന്ത്രിയുടെ മുൻപിൽ കൊണ്ട് പോയി അന്വേഷണ ഉദ്യോഗസ്ഥരെ നാല് ചീത്ത വിളിക്കണം എന്ന് പറഞ്ഞ ശരതിന് മന്ത്രിമായുള്ള ബന്ധം കാണാതെ പോകരുത്'.

 

ചോദ്യം ചെയ്ത സമയത്ത് ശരതിനോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി കോടിയേരിയും സിപിഎമ്മും ഒക്കെ ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങൾ ചോദിച്ചറിഞ്ഞുവെന്നാണ് അറിയാൻ കഴിഞ്ഞത്. മൂന്ന് കോടി പാർട്ടിക്ക്, മൂന്ന് കോടി സെക്രട്ടറിക്ക് എന്നൊക്കെ പറയുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ ഉണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്'.'കണ്ണൂരിലുള്ള ഒരു സിപിഎം നേതാവുമായി ശരതിന് അടുത്ത ബന്ധമുണ്ട്. ഇന്നലത്തെ ശരതിന്റെ അറസ്റ്റ് പേരിന് വേണ്ടി മാത്രമായിരുന്നു.

 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണോ ഈ നാടകമൊക്കെ? തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേസിലെ പ്രതികളെ ഞങ്ങൾ പൊക്കി എന്ന് വരുത്തി തീർക്കാനാണോ? തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഈ കേസിൽ അനക്കമൊന്നുമുണ്ടാകില്ല'.

 

'നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ദിലീപ് കോടതിയിൽ പറഞ്ഞത്. ദൃശ്യങ്ങൾ കാണാൻ അഭിഭാഷകർക്കൊപ്പം ദിലീപിനെ കോടതിയിലേക്ക് വിളിച്ചപ്പോൾ ദിലീപ് പറഞ്ഞത് എനിക്ക് താങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവായ വ്യക്തിയാണ്. ദൃശ്യങ്ങൾ ദിലീപിന്റേയും കൂട്ടരുടേയും കയ്യിൽ ഉണ്ടെന്ന് വേണം മനസിലാക്കാൻ'.'അന്ന് ദൃശ്യങ്ങൾ അടങ്ങിയ ടാബ് ശരത് ദിലീപിന് കൊണ്ടുകൊടുത്തിട്ടുണ്ടെങ്കിൽ ആ ദൃശ്യങ്ങൾ അവർ കണ്ടിട്ടുണ്ട്. കോടതിയിൽ നിന്നും ആ ദൃശ്യങ്ങൾ മാറ്റപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഇരിക്കുന്ന പെൻഡ്രൈവിൽ ചില ശബ്ദ ശകലങ്ങൾ ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല'.

 

'ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിടാൻ എന്തുകൊണ്ടാണ് കോടതി തയ്യാറാകാത്തത്. സുപ്രീം കോടതിയോ ഹൈക്കോടതിയോ വിഷയത്തിൽ ഇടപെട്ട് സംഭവത്തിന്റെ സത്യാവസ്ഥ തെളിയിക്കണം. തിരുവനന്തപുരത്ത് എഫ്എസ്എല്ലിനെ വിശ്വാസമില്ലേങ്കിൽ മറ്റെവിടേയെങ്കിലും അയച്ച് പരിശോധിക്കട്ടെ. അതിനുള്ള നടപടികൾ മേൽക്കോടതികൾ സ്വീകരിക്കണം'.

 

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റില്ലെന്നത് സർക്കാരിന്റെ കൂടി നിലപാടാണെന്ന് വേണം മനസിലാക്കാനെന്ന് അഡ്വ ആശ ഉണ്ണിത്താൻ.ട്രാൻഫർ ഉണ്ടായിട്ടും ഹണി എം വർഗീസ് തന്നെ തുടരട്ടേയെന്ന തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചേ മതിയാകൂ. കാരണം കോടതിയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് പല സമയത്തും കണ്ടതാണ്. സംശയത്തിന്റെ നിഴലിലാണ് കാര്യങ്ങൾ പോയിക്കോണ്ടിരിക്കുന്നതെന്നും ആശ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

 

'ഹണി എം വർഗീസിനെ നടി ആക്രമിക്കപ്പെട്ട കേസിലെ ജഡ്ജ് സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് തിരുമാനിച്ചിരിക്കുന്നത് ജഡ്ജസ് മാത്രമല്ല സർക്കാർ കൂടിയാണെന്ന് വേണം കണക്കാക്കാൻ. അല്ലേങ്കിൽ ഇത്തരം ഒരു തീരുമാനം വരില്ല. മറ്റ് പല കേസുകളിൽ കാര്യകക്ഷമമായ ഇടപെടലുകൾ ആവശ്യപ്പെട്ട് കൊണ്ട് കോടതിക്ക് കത്തെഴുതുക പോലും സർക്കാർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പക്ഷേ ഹണി എം വർഗീസ് തന്നെ വിധി പറയണം എന്ന് തീരുമാനിക്കപ്പെട്ടിരിക്കുകയാണ്'.

 

'ട്രാൻഫർ ഉണ്ടായിട്ടും ഹണി എം വർഗീസ് തന്നെ തുടരട്ടേയെന്ന തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചേ മതിയാകൂ. കാരണം കോടതിയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് പല സമയത്തും കണ്ടതാണ്. സംശയത്തിന്റെ നിഴലിലാണ് കാര്യങ്ങൾ പോയിക്കോണ്ടിരിക്കുന്നത്. കോടതിയിലെ ജീവനക്കാരടക്കം കേസിൽ താത്പര്യം ഉള്ള ആളുകളായി മാറുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കേസ് വിചാരണ കോടതിയിൽ നിന്നും മാറ്റേണ്ടതാണ്'.

 

'നടി ആക്രമിക്കപ്പെട്ട കേസിൽ 30ാം തീയതിക്കുള്ളിൽ വിചാരണ ചെയ്യണമെങ്കിൽ പ്രോസിക്യൂട്ടർ ഇല്ല. നടിക്ക് നീതി കിട്ടേണ്ടെന്നാണോ? സർക്കാർ കേസിൽ ആർക്കൊപ്പമാണ്?. എന്തുകൊണ്ടാണ് എത്രയും പെട്ടെന്ന് ഒരു പ്രോസിക്യൂട്ടറെ നിയമിച്ച് ഇപ്പോഴത്തെ സാഹചര്യം ഹൈക്കോടതിയെ അറിയിക്കാത്തത്?'

 

'നടി ആക്രമിക്കപ്പെട്ട കേസ് മുഴുവൻ അട്ടിമറിച്ച മഹാനാണ് ലോക്നാഥ ബെഹ്റ. ഇത്രയും ആരോപണങ്ങൾ ഉയരുമ്പോൾ നടി ആക്രമിക്കപ്പെട്ട കേസിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച് ചർച്ച നടക്കുമ്പോൾ നടിയുടെ കൂടി സ്വദേശമായ തൃശ്ശൂർ പൂരത്തിൽ ജനപ്രതിനിധികൾക്കൊപ്പം പങ്കെടുത്ത് അദ്ദേഹം ഞെളിഞ്ഞിരിക്കുകയായിരുന്നു. ആരാണ് ബെഹറയ്ക്ക് ഇത്രയും സ്പേസ് കൊടുക്കുന്നത്?'

 


'കേസിൽ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു. അതിജീവിതയ്ക്ക് ആരെ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കാമെന്ന് സർക്കാർ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് അതിജീവിതയുമായി സർക്കാർ എന്തെങ്കിലും തരത്തിലുള്ള ആശയവിനിമയം നടത്തിയോയെന്നും' അഡ്വ ആശ ഉണ്ണിത്താൻ ചോദിച്ചു.

 

'കേസിലെ ഏറ്റവും നിർണായകമായ തെളിവായ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതോടെ വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. അത് എവിടെ വെച്ചാണ് സംഭവിച്ചത്? പൾസർ സുനി പോലും രക്ഷപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് ലഭിച്ചിട്ടും അതിനെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാകാതെ വിചാരണ കോടതി നിന്നു എന്നത് തന്നെ വിചാരണ കോടതിയെ മാറ്റാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കേണ്ട പ്രധാന കാരണമാണ്. എന്തിനാണ് കോടതി സ്റ്റാഫുകൾ പ്രതിയുടെ ഫോണിലേക്ക് കോടതി രേഖകൾ അയക്കുന്നത്? ഇത് ആരുടെ അറിവോടെയാണ്. കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണ് ഇത്. ഈ രണ്ട് കാരണം കൊണ്ട് തന്നെ അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാൻ സാധിക്കും';ആശ ഉണ്ണിത്താൻ പറഞ്ഞു.

 

അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് അവസാനിക്കുന്നത് വരെ ഇപ്പോഴത്തെ വിചാരണ കോടതി ജഡ്ജി തന്നെ തുടരട്ടേയെന്ന് ഹൈക്കോടതി തിരുമാനിച്ചതിന്റെ ലോജിക് മനസിലാകുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത അഡ്വ അജകുമാർ പറഞ്ഞു.' തുടരന്വേഷണത്തിൽ പ്രതിയിൽ നിന്നും കണ്ടെടുത്ത തെളിവുകൾ വിചാരണ കോടതിക്കെതിരെ സംശയം ഉയരുവാൻ കാരണമായി. ഈ കോടതിയെ സംബന്ധിച്ച എന്തെല്ലാം വിവരങ്ങൾ ദിലീപിന്റെ ഫോണിൽ നിന്നും കണ്ടെത്തിയോ എന്നതാണ് പ്രസക്തമായ കാര്യം'.

 

'കേസിൽ ജഡ്ജിക്ക് എന്തെങ്കിലും താത്പര്യം ഉണ്ടായാൽ അത്തരമൊരു സംശയം ആരെങ്കിലും ഉന്നയിച്ചാൽ കേസിൽ തുടരാൻ ജഡ്ജിക്ക് യോഗ്യത ഉണ്ടോയെന്നെതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട് കോടതിയിൽ എത്തിയിട്ടും ഈ കേസിൽ തുടരന്വേഷണം നടക്കുന്നത് വരെ വെളിച്ചം കണ്ടില്ല. നീതിയുടെ കവൽക്കാർ എന്ന് നമ്മൾ വിശ്വസിക്കുന്നവർ ആ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ അവർ ബാധ്യസ്ഥരാണ്', അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (16 minutes ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണം ആവേശക്കൊടുമുടിയിലേക്ക്.... യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എം.പി ചൊവ്വാഴ്ച വയനാട്ടിലെത്തും  (25 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (26 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (58 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends