Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

ദിലീപും ആ മന്ത്രിയും തമ്മിൽ? മൂന്ന് കോടി പാർട്ടിക്ക് നൽകി ഓഡിയോ ക്ലിപ്പ് പുറത്ത്! മാരക ട്വിസ്റ്റ്...ഇനി ചറ പറ അറസ്റ്റ്

17 MAY 2022 09:03 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അടുത്ത സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത നടപടി വെറും നാടകമാണെന്ന് ആരോപിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണോ ധൃതി പിടിച്ചുള്ള അറസ്റ്റെന്നും സംവിധായകൻ ചോദിച്ചു. ശരതിനെതിരെ ചുമത്തിയ വകുപ്പുകളിൽ കാര്യമില്ലെന്നും ബൈജു കൊട്ടാക്കര ആരോപിച്ചു. ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

സംവിധായകൻ പറഞ്ഞത്-'ഇന്നലെ രാത്രി 7.30 ഓടെ ആലുവ പോലീസ് ക്ലബിൽ വെച്ച് ശരതിനെ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തിരുന്നു. ഇത് തന്നെയാണ് കേസിലെ വിഐപിയാണെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. തനിക്ക് കേസിൽ യാതൊരു പങ്കുമില്ലെന്നാണ് ജാമ്യത്തിലിറങ്ങിയ പിന്നാലെ ശരത് പ്രതികരിച്ചത്. എന്നാൽ ശരത് കൊണ്ടുവന്ന ടാബ് ആണ് ദിലീപ് കണ്ടതെന്നും അതിന് ശേഷം കാവ്യയ്ക്ക് കൈമാറിയതെന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നേരത്തേ മൊഴി നൽകിയിരുന്നു'.

 


'ശരത് ചില്ലറക്കാരനല്ല, അദ്ദേഹത്തിന് കേസുമായി ബന്ധവുമുണ്ട്. പക്ഷേ ഐപിസി 201, 204 വകുപ്പുകൾ പ്രകാരമാണ് ശരതിനെതിരെ കേസെടുത്തിരിക്കുന്നത്. തെളിവുകൾ നശിപ്പിച്ചതിനുള്ള വകുപ്പുകളാണ് ഇത്. അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ വിട്ടു. അല്ലാതെ മറ്റൊന്നുമുണ്ടായില്ല. ശരതിന്റെ അറസ്റ്റ് വെറും നാടകമാണ്'.


'കാരണം ശരതും സംസ്ഥാനത്തെ ഒരു മന്ത്രിയും തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോ റെക്കോഡ് ഉണ്ട്. ഒരു മന്ത്രിയുടെ മുൻപിൽ കൊണ്ട് പോയി അന്വേഷണ ഉദ്യോഗസ്ഥരെ നാല് ചീത്ത വിളിക്കണം എന്ന് പറഞ്ഞ ശരതിന് മന്ത്രിമായുള്ള ബന്ധം കാണാതെ പോകരുത്'.

 

ചോദ്യം ചെയ്ത സമയത്ത് ശരതിനോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി കോടിയേരിയും സിപിഎമ്മും ഒക്കെ ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങൾ ചോദിച്ചറിഞ്ഞുവെന്നാണ് അറിയാൻ കഴിഞ്ഞത്. മൂന്ന് കോടി പാർട്ടിക്ക്, മൂന്ന് കോടി സെക്രട്ടറിക്ക് എന്നൊക്കെ പറയുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ ഉണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്'.'കണ്ണൂരിലുള്ള ഒരു സിപിഎം നേതാവുമായി ശരതിന് അടുത്ത ബന്ധമുണ്ട്. ഇന്നലത്തെ ശരതിന്റെ അറസ്റ്റ് പേരിന് വേണ്ടി മാത്രമായിരുന്നു.

 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണോ ഈ നാടകമൊക്കെ? തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേസിലെ പ്രതികളെ ഞങ്ങൾ പൊക്കി എന്ന് വരുത്തി തീർക്കാനാണോ? തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഈ കേസിൽ അനക്കമൊന്നുമുണ്ടാകില്ല'.

 

'നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ദിലീപ് കോടതിയിൽ പറഞ്ഞത്. ദൃശ്യങ്ങൾ കാണാൻ അഭിഭാഷകർക്കൊപ്പം ദിലീപിനെ കോടതിയിലേക്ക് വിളിച്ചപ്പോൾ ദിലീപ് പറഞ്ഞത് എനിക്ക് താങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവായ വ്യക്തിയാണ്. ദൃശ്യങ്ങൾ ദിലീപിന്റേയും കൂട്ടരുടേയും കയ്യിൽ ഉണ്ടെന്ന് വേണം മനസിലാക്കാൻ'.'അന്ന് ദൃശ്യങ്ങൾ അടങ്ങിയ ടാബ് ശരത് ദിലീപിന് കൊണ്ടുകൊടുത്തിട്ടുണ്ടെങ്കിൽ ആ ദൃശ്യങ്ങൾ അവർ കണ്ടിട്ടുണ്ട്. കോടതിയിൽ നിന്നും ആ ദൃശ്യങ്ങൾ മാറ്റപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഇരിക്കുന്ന പെൻഡ്രൈവിൽ ചില ശബ്ദ ശകലങ്ങൾ ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല'.

 

'ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിടാൻ എന്തുകൊണ്ടാണ് കോടതി തയ്യാറാകാത്തത്. സുപ്രീം കോടതിയോ ഹൈക്കോടതിയോ വിഷയത്തിൽ ഇടപെട്ട് സംഭവത്തിന്റെ സത്യാവസ്ഥ തെളിയിക്കണം. തിരുവനന്തപുരത്ത് എഫ്എസ്എല്ലിനെ വിശ്വാസമില്ലേങ്കിൽ മറ്റെവിടേയെങ്കിലും അയച്ച് പരിശോധിക്കട്ടെ. അതിനുള്ള നടപടികൾ മേൽക്കോടതികൾ സ്വീകരിക്കണം'.

 

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റില്ലെന്നത് സർക്കാരിന്റെ കൂടി നിലപാടാണെന്ന് വേണം മനസിലാക്കാനെന്ന് അഡ്വ ആശ ഉണ്ണിത്താൻ.ട്രാൻഫർ ഉണ്ടായിട്ടും ഹണി എം വർഗീസ് തന്നെ തുടരട്ടേയെന്ന തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചേ മതിയാകൂ. കാരണം കോടതിയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് പല സമയത്തും കണ്ടതാണ്. സംശയത്തിന്റെ നിഴലിലാണ് കാര്യങ്ങൾ പോയിക്കോണ്ടിരിക്കുന്നതെന്നും ആശ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

 

'ഹണി എം വർഗീസിനെ നടി ആക്രമിക്കപ്പെട്ട കേസിലെ ജഡ്ജ് സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് തിരുമാനിച്ചിരിക്കുന്നത് ജഡ്ജസ് മാത്രമല്ല സർക്കാർ കൂടിയാണെന്ന് വേണം കണക്കാക്കാൻ. അല്ലേങ്കിൽ ഇത്തരം ഒരു തീരുമാനം വരില്ല. മറ്റ് പല കേസുകളിൽ കാര്യകക്ഷമമായ ഇടപെടലുകൾ ആവശ്യപ്പെട്ട് കൊണ്ട് കോടതിക്ക് കത്തെഴുതുക പോലും സർക്കാർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പക്ഷേ ഹണി എം വർഗീസ് തന്നെ വിധി പറയണം എന്ന് തീരുമാനിക്കപ്പെട്ടിരിക്കുകയാണ്'.

 

'ട്രാൻഫർ ഉണ്ടായിട്ടും ഹണി എം വർഗീസ് തന്നെ തുടരട്ടേയെന്ന തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചേ മതിയാകൂ. കാരണം കോടതിയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് പല സമയത്തും കണ്ടതാണ്. സംശയത്തിന്റെ നിഴലിലാണ് കാര്യങ്ങൾ പോയിക്കോണ്ടിരിക്കുന്നത്. കോടതിയിലെ ജീവനക്കാരടക്കം കേസിൽ താത്പര്യം ഉള്ള ആളുകളായി മാറുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കേസ് വിചാരണ കോടതിയിൽ നിന്നും മാറ്റേണ്ടതാണ്'.

 

'നടി ആക്രമിക്കപ്പെട്ട കേസിൽ 30ാം തീയതിക്കുള്ളിൽ വിചാരണ ചെയ്യണമെങ്കിൽ പ്രോസിക്യൂട്ടർ ഇല്ല. നടിക്ക് നീതി കിട്ടേണ്ടെന്നാണോ? സർക്കാർ കേസിൽ ആർക്കൊപ്പമാണ്?. എന്തുകൊണ്ടാണ് എത്രയും പെട്ടെന്ന് ഒരു പ്രോസിക്യൂട്ടറെ നിയമിച്ച് ഇപ്പോഴത്തെ സാഹചര്യം ഹൈക്കോടതിയെ അറിയിക്കാത്തത്?'

 

'നടി ആക്രമിക്കപ്പെട്ട കേസ് മുഴുവൻ അട്ടിമറിച്ച മഹാനാണ് ലോക്നാഥ ബെഹ്റ. ഇത്രയും ആരോപണങ്ങൾ ഉയരുമ്പോൾ നടി ആക്രമിക്കപ്പെട്ട കേസിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച് ചർച്ച നടക്കുമ്പോൾ നടിയുടെ കൂടി സ്വദേശമായ തൃശ്ശൂർ പൂരത്തിൽ ജനപ്രതിനിധികൾക്കൊപ്പം പങ്കെടുത്ത് അദ്ദേഹം ഞെളിഞ്ഞിരിക്കുകയായിരുന്നു. ആരാണ് ബെഹറയ്ക്ക് ഇത്രയും സ്പേസ് കൊടുക്കുന്നത്?'

 


'കേസിൽ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു. അതിജീവിതയ്ക്ക് ആരെ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കാമെന്ന് സർക്കാർ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് അതിജീവിതയുമായി സർക്കാർ എന്തെങ്കിലും തരത്തിലുള്ള ആശയവിനിമയം നടത്തിയോയെന്നും' അഡ്വ ആശ ഉണ്ണിത്താൻ ചോദിച്ചു.

 

'കേസിലെ ഏറ്റവും നിർണായകമായ തെളിവായ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതോടെ വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. അത് എവിടെ വെച്ചാണ് സംഭവിച്ചത്? പൾസർ സുനി പോലും രക്ഷപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് ലഭിച്ചിട്ടും അതിനെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാകാതെ വിചാരണ കോടതി നിന്നു എന്നത് തന്നെ വിചാരണ കോടതിയെ മാറ്റാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കേണ്ട പ്രധാന കാരണമാണ്. എന്തിനാണ് കോടതി സ്റ്റാഫുകൾ പ്രതിയുടെ ഫോണിലേക്ക് കോടതി രേഖകൾ അയക്കുന്നത്? ഇത് ആരുടെ അറിവോടെയാണ്. കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണ് ഇത്. ഈ രണ്ട് കാരണം കൊണ്ട് തന്നെ അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാൻ സാധിക്കും';ആശ ഉണ്ണിത്താൻ പറഞ്ഞു.

 

അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് അവസാനിക്കുന്നത് വരെ ഇപ്പോഴത്തെ വിചാരണ കോടതി ജഡ്ജി തന്നെ തുടരട്ടേയെന്ന് ഹൈക്കോടതി തിരുമാനിച്ചതിന്റെ ലോജിക് മനസിലാകുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത അഡ്വ അജകുമാർ പറഞ്ഞു.' തുടരന്വേഷണത്തിൽ പ്രതിയിൽ നിന്നും കണ്ടെടുത്ത തെളിവുകൾ വിചാരണ കോടതിക്കെതിരെ സംശയം ഉയരുവാൻ കാരണമായി. ഈ കോടതിയെ സംബന്ധിച്ച എന്തെല്ലാം വിവരങ്ങൾ ദിലീപിന്റെ ഫോണിൽ നിന്നും കണ്ടെത്തിയോ എന്നതാണ് പ്രസക്തമായ കാര്യം'.

 

'കേസിൽ ജഡ്ജിക്ക് എന്തെങ്കിലും താത്പര്യം ഉണ്ടായാൽ അത്തരമൊരു സംശയം ആരെങ്കിലും ഉന്നയിച്ചാൽ കേസിൽ തുടരാൻ ജഡ്ജിക്ക് യോഗ്യത ഉണ്ടോയെന്നെതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട് കോടതിയിൽ എത്തിയിട്ടും ഈ കേസിൽ തുടരന്വേഷണം നടക്കുന്നത് വരെ വെളിച്ചം കണ്ടില്ല. നീതിയുടെ കവൽക്കാർ എന്ന് നമ്മൾ വിശ്വസിക്കുന്നവർ ആ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ അവർ ബാധ്യസ്ഥരാണ്', അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കിയില്ലെങ്കില്‍ പൂര്‍ണ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും: ഒളിക്യാമറ വച്ച് ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി നടിയുടെ പരാതി  (2 hours ago)

എ.ഐ വിപ്‌ളവത്തിനൊരുങ്ങി ഇന്ത്യ: രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 കോടി ഡോളര്‍ നിക്ഷേപമുണ്ടാകും  (2 hours ago)

പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ രണ്ട് പുതിയ വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു  (2 hours ago)

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം: പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കരയിലെത്തിയത് ഭീമന്‍ മത്സ്യം  (2 hours ago)

കണ്ണൂരില്‍ പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി  (3 hours ago)

തീര്‍ത്ഥാടന കാലത്ത് നിലയ്ക്കല്‍ അന്നദാന ക്രമക്കേടില്‍ നടപടി സ്വീകരിച്ച് ദേവസ്വം ബോര്‍ഡ്  (3 hours ago)

ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റണമെന്ന് മോദി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ടി കുരുവിള പറയുന്നത്  (3 hours ago)

കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി  (4 hours ago)

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (5 hours ago)

Malayali Vartha Recommends