നിക്ഷേപത്തുക ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം; പിന്നാലെ പലരിൽ നിന്നായി 20 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് സ്ത്രീകളടക്കം നാലു പേർ അറസ്റ്റിൽ! തുടക്കത്തിൽ പണം നിക്ഷേപിച്ചവർക്ക് പത്തര മാസം കൊണ്ട് തുക ഇരട്ടിപ്പിച്ചു നൽകി നിക്ഷേപകരുടെ വിശ്വാസ്യത ഉറപ്പു വരുത്തിയതിന് പിന്നാലെ സംഭവിച്ചത്...
നിക്ഷേപത്തുക ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഇത്തരത്തിൽ വാഗ്ദാനം നൽകി പലരിൽ നിന്നായി 20 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് സ്ത്രീകളടക്കം നാലു പേർ അറസ്റ്റിലായതായി റിപ്പോർട്ട്. അടിമാലി പാെളിഞ്ഞപാലം പുറപ്പാറയിൽ സരിത എൽദോസ് (29), കോട്ടയം കാണക്കാരി പട്ടിത്താനം ചെരുവിൽ ശ്യാമളകുമാരി പുഷ്‌കരൻ (സുജ - 55 ), ജയകുമാർ (42), വിമൽ പുഷ്‌കരൻ (29) എന്നിവരെയാണ് അടിമാലി പൊലീസ് കയ്യോടെ പിടികൂടിയത്.
അതേസമയം നിക്ഷേപ തുക പത്തര മാസം കൊണ്ട് ഇരട്ടിപ്പിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് പേരിൽ നിന്നാണു ഈ സംഘം 20 ലക്ഷം തട്ടിയെടുത്തത്. അടിമാലി, ഇരുനൂറേക്കർ മേഖലയിൽ ഉള്ളവരാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായത്. ഓൺലൈൻ ആപ്പ് വഴിയാണ് നിക്ഷേപം നടത്തിയിരുന്നത്. തുടക്കത്തിൽ തന്നെ പണം നിക്ഷേപിച്ചവർക്ക് പത്തര മാസം കൊണ്ട് തുക ഇരട്ടിപ്പിച്ചു നൽകി നിക്ഷേപകരുടെ വിശ്വാസ്യത ഉറപ്പു വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പ് നടത്തിയത്.
അതേസമയം അടിമാലിയിൽ ഓട്ടോഡ്രൈവർ കൂടിയായ സരിതയാണു തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണിയെന്നു പൊലീസ് വ്യക്തമാക്കി. സരിതയാണ് അടിമാലി മേഖലയിൽ നിന്നുള്ളവരിൽ നിന്നു പണം വാങ്ങി സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് കൈമാറിയിരുന്നത്. സംഘത്തിലെ മറ്റ് മൂന്ന് അംഗങ്ങൾ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. ജയകുമാർ സമാനസ്വഭാവമുള്ള മറ്റു തട്ടിപ്പിലും പ്രതിയാണ്. അങ്ങനെ ആർഭാട ജീവിതമായിരുന്നു ഇവരുടേത്.
ഇവരെ വിശ്വസിപ്പിച്ച് പണം നിക്ഷേപിച്ചവർ വഞ്ചിതരായതോടെ രണ്ട് മാസം മുൻപ് അടിമാലി പൊലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ, അടുത്തിടെ ഇടുക്കി സബ് ഡിവിഷനിൽ എഎസ്‌പിയായി നിയമിതനായ രാജ് പ്രസാദിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്‌ഐമാരായ അബ്ദുൽ ഖനി, ടി.പി.ജൂഡി, ടി.എം.നൗഷാദ് എഎസ്‌ഐ ടി.എം.അബ്ബാസ് എന്നിവരുടെ സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























