വിസ്മയക്ക് നീതി....! കേരളം കാത്തിരുന്ന വിസ്മയ കേസിൽ ഭർത്താവ് കിരണ്‍ കുമാർ കുറ്റക്കാരൻ, സ്ത്രീധന പീഡനം ആത്മഹത്യാപ്രേരണയും തെളിഞ്ഞു, കേരളം കാത്തിരുന്ന വിസ്മയ കേസിൽ ശിക്ഷ നാളെ പുറത്ത് വിടും

കേരളം കാത്തിരുന്ന വിസ്മയ കേസിൽ ശിക്ഷ നാളെ പുറത്ത് വിടും.കിരണ്‍ കുമാർ കുറ്റക്കാരനെന്ന് തെളിഞ്ഞു. സംഭവം നടന്ന് 11 മാസത്തിന് ശേഷമാണ് സുപ്രധാന വിധി. കേസിൽ നാലുമാസമാണ് വിചാരണ ഉണ്ടായത്. 41 സാക്ഷികളും 12 തൊണ്ടിമുതലുകളാണ് കേസിലെ നിര്‍ണായക വിധി പ്രസ്താവിക്കാന്‍ നീതിപീഡത്തെ സഹായിച്ചത്.
കേസിലെ ഏക പ്രതിയാണ് വിസ്മയയുടെ ഭർത്താവായ കിരണ്‍ കുമാര്‍. കിരണ്‍ കുമാറിന് കുരുക്ക് മുറുക്കുന്ന തരത്തില്‍ ഇന്നലെയും ചില തെളിവുകള്‍ പുറത്ത് വന്നിരുന്നു. കിരണ്‍ വിസ്മയയെ ദേഹോപദ്രവം ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശമാണ് അത്. മരിക്കുന്നതിന് മുമ്പ് തന്നെ രക്ഷിക്കണം എന്ന് വിസ്മയ കരഞ്ഞുകൊണ്ട് അച്ഛനോട് പറയുന്നതാണ് പുറത്തുവന്ന ഓഡിയോ.
കിരണ്‍ കുമാറിന്റെ വീട്ടില്‍ ഇനി നില്‍ക്കാനാവില്ലെന്നും തനിക്ക് സഹിക്കാനാവില്ലെന്നും വിസ്മയ കരഞ്ഞ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.തന്നെ ഇവിടെ നിര്‍ത്തി പോവുകയാണെങ്കില്‍ ഇനി ആരും തന്നെ കാണില്ലെന്ന് വിസ്മയ അച്ഛനോട് പറയുന്നുണ്ട്. തനിക്ക് വീട്ടിലേക്ക് വരണമെന്ന് പറയുന്ന വിസ്മയയോട് ഇങ്ങോട്ട് വന്നോളൂ എന്ന് അച്ഛനും പറയുന്നുണ്ട്. കിരണ്‍ തന്നെ മര്‍ദ്ദിക്കുമെന്നും ഇറങ്ങിപ്പോകാന്‍ പറയുന്നെന്നും പറയുമ്പോള്‍ ഇതെല്ലാം ദേഷ്യത്തില്‍ പറയുന്നതാണെന്നും എല്ലാവരും ഇങ്ങനെയാകാമെന്നും പറഞ്ഞ് അച്ഛന്‍ വിസ്മയെ സമാധാനിപ്പിക്കുന്നതും സന്ദേശത്തില്‍ വ്യക്തമാണ്
2021 ജൂൺ 21നാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മാതാപിതാക്കളും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു.
ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്. ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പോരുവഴി സ്വദേശി കിരൺകുമാര്‍ മാത്രമാണ് പ്രതി.
https://www.facebook.com/Malayalivartha