പ്രയാസങ്ങൾ മാറ്റാൻ തലയിൽ കൈവച്ച് പ്രാർത്ഥിച്ച ഇറ്റലിയിൽ നിന്നെത്തിയ വ്യാജ വൈദികൻ സ്വർണ വളയുമായി മുങ്ങി: സ്റ്റേഷനിൽ പരാതിയുമായി വയോധിക

വീടിന് ഐശ്വര്യം വരാൻ തലയിൽ കൈവച്ച് പ്രാർത്ഥിക്കുന്നതിനിടെ വയോധികയുടെ വളയുമായി വ്യാജ പള്ളി വികാരി മുങ്ങി. അമ്പലപ്പുഴയിൽ പറവൂര്‍ ഗലീലിയ പറയകാട്ടില്‍ മേരി ഫ്രാന്‍സിസിന്റെ വളയാണ് നഷ്ടപ്പെട്ടത്. ഇറ്റലിയിലെ പള്ളി വികാരിയാണെന്ന് സ്വയം പരിചയപ്പെടുത്തി ഇയാൾ വീട്ടിലേയ്ക്ക് എത്തുകയായിരുന്നു.
ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു പാന്റ്സും ഷര്‍ട്ടും ധരിച്ചെത്തിയ ഇയാൾ മേരി ഫ്രാന്‍സിസിന് വളരെയധികം പ്രയാസങ്ങൾ ഉണ്ടെന്നും, വീടിന് ഐശ്വര്യം ഇല്ലെന്ന് പറഞ്ഞ് കൈയിലെടുത്തത്. ഈ ബുദ്ധിമുട്ടുകൾ മാറാൻ താന്‍ പ്രാര്‍ത്ഥന നടത്താമെന്ന് പറഞ്ഞ് മേരിയുടെ തലയില്‍ കൈ കൊണ്ട് ഉഴിഞ്ഞ ശേഷം കൈയില്‍ക്കിടന്ന വള ഊരിയെടുത്തു.
എന്തിനാണ് വള ഊരിയതെന്ന് ചോദിപ്പോള്‍ പ്രാര്‍ത്ഥനക്കാണെന്നും വൈകിട്ട് 5 മണിക്ക് തിരികെ നല്‍കാമെന്നും പറഞ്ഞ് ഇവിടെ നിന്ന് കടന്ന് കളയുകയുമായിരുന്നു. വൈകുന്നേരമായിട്ടും വൈദികനെ കാണാതായതോടെയാണ് മേരി ഫ്രാന്‍സിസ് പുന്നപ്ര സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസ് എടുത്ത പോലീസ് സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha