ചാലക്കുടിയിലെ താഴ്ന സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റി; തെക്കന്‍ ജില്ലകളിലെ ഏഴ് നദികളില്‍ പ്രളയസാധ്യതയെന്ന് ജലകമ്മീഷന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രാമുഖ്യമെന്ന് മന്ത്രി കെ രാജന്‍. മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും, ജനങ്ങൾ ജലാശയങ്ങളിലേയ്ക്ക് ഇറങ്ങരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. ചാലക്കുടിയിലെ താഴ്ന സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. അതേ സമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍.
ഇപ്പോഴത്തെ സാഹചര്യത്തില്‍ മഴ തുടര്‍ന്നാല്‍ തെക്കന്‍ ജില്ലകളിലെ ഏഴ് നദികളില്‍ പ്രളയസാധ്യതയെന്നാണ് ജലകമ്മീഷന്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. പമ്പ, അച്ചന്‍കോവിലാര്‍ എന്നീ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ പ്രതിസന്ധിയാകുമെന്നും മുന്നറിയിപ്പിലുണ്ട്. മണിമലയാറിലും പ്രളയസാധ്യത തള്ളിക്കളയാന്‍ ആകില്ല.
മണിമലയാര്‍ ഒഴുകുന്ന കോട്ടയത്ത് പുല്ലക്കയാര്‍, പത്തനംതിട്ടയില്‍ കല്ലൂപ്പാറ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാമനപുരം, കരമന നദികളുടെ തീരത്തുള്ളവരും ജാഗ്രത പുലര്‍ത്തണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു. കല്ലടയാറ്റിലും പ്രളയസാധ്യത തള്ളാനാകില്ല എന്നും ജല കമ്മീഷന്റെ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha