കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മനുഷ്യമാംസം വാങ്ങാന്‍ ബെംഗളൂരുവില്‍നിന്ന് ആളുവരും...ഇതിനായി പത്ത് കിലോഗ്രാം മനുഷ്യമാംസം പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു.20 ലക്ഷം കിട്ടും.. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേകം വില.. എന്നാല്‍ മാംസം വാങ്ങാന്‍ ആളുവന്നില്ല പിന്നെ സംഭവിച്ചത്..!

നരബലി നടന്ന വാർത്ത പുറത്ത് വന്നതിന് ശേഷം ഒരോ ദിവസം ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.ഇപ്പോഴിതാ മനുഷ്യമാംസം വിറ്റാല്‍ ഇരുപത് ലക്ഷം രൂപ വരെ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഇതിനായാണ് മൃതദേഹം പല കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേകം വില കിട്ടുമെന്ന് ഷാഫി ഇരുവരെയും വിശ്വസിപ്പിച്ചു.
കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മനുഷ്യമാംസം വാങ്ങാന്‍ ബെംഗളൂരുവില്‍നിന്ന് ആളുവരുമെന്നായിരുന്നു ഷാഫി ഇരുവരോടും പറഞ്ഞത്. ഇതിനായി പത്ത് കിലോഗ്രാം മനുഷ്യമാംസം പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെയും ആന്തരികാവയവങ്ങളും മറ്റു ചില ശരീര ഭാഗങ്ങളുമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. എന്നാല്‍ മാംസം വാങ്ങാന്‍ ആളുവരില്ലെന്നു പറഞ്ഞ് പിന്നീടത് കുഴിച്ചിട്ടു. കൊലപാതകത്തിന്റെ പേരില്‍ ഭഗവല്‍ സിങ്ങിനെ ബ്ലാക്മെയില്‍ ചെയ്യാനും ഷാഫി പദ്ധതിയിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇവരില്‍നിന്ന് പലപ്പോഴായി ആറ് ലക്ഷം രൂപ ഷാഫി വാങ്ങിയെടുത്തു. ഈ പണം ഇവര്‍ തിരിച്ചു ചോദിച്ചതോടെയാണ് നരബലിക്ക് പദ്ധതിയിട്ടത്. അതില്‍ ഇരുവരെയും പങ്കാളിയാക്കിയാല്‍ കൂടുതല്‍ പണം വാങ്ങിയെടുക്കാമെന്നും കരുതി.അതേസമയംമുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ കാലടി സ്വദേശിനി റോസ്ലിനെ കൊലപ്പെടുത്തിയത് അതി നിഷ്ഠുരമായിട്ടെന്ന് പോലീസ് കണ്ടെത്തല്‍.
ഇവരുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കി. ദേഹമാസകലം കത്തിക്ക് വരയുകയും മുറിവുകളില്‍ മസാല തേയ്ക്കുകയും ചെയ്തു. മാറിടങ്ങള്‍ മുറിച്ചെടുത്ത ശേഷമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇരയെ എത്രമാത്രം വേദനിപ്പിക്കുന്നുവോ നരബലിക്ക് അത്രയും ഫലം കൂടുമെന്നായിരുന്നു ഷാഫി മറ്റ് രണ്ട് പ്രതികളെയും വിശ്വസിപ്പിച്ചത്.
https://www.facebook.com/Malayalivartha

























