Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

ഫർഹാനയുടെ മുഖത്ത് നോക്കി നാട്ടുകാരൻ്റെ കമന്റ്: തലയുയർത്തി നോക്കി ഫർഹാന ചെയ്തത്....

01 JUNE 2023 11:02 AM IST
മലയാളി വാര്‍ത്ത

വ്യാപാരിയുടെ കൊലപാതകത്തിൽ പിടിയിലായ ഫർഹാനയും ഷിബിലിയുമായി എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നു.സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടൽ മുറിയിൽ ആദ്യം ഷിബിലിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആ സമയം ഫർഹാന പുറത്ത് പൊലീസ് വാനിലായിരുന്നു ഇരുന്നിരുന്നത്. സിദ്ദിഖിനെ കൊലപ്പെടുത്തിയ രീതിയും വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ബാഗിൽ നിറച്ചതും ഷിബിലി അന്വേഷണ ഉദ്യോഗസ്ഥരോട് വിവരിച്ചു. അതിനുശേഷം ഫർഹാനയെ ഹോട്ടൽ മുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഷിബിലിയോട് ചോദിച്ച ചോദ്യങ്ങൾ തന്നെയാണ് ഫർഹാനയോടും ചോദിച്ചത്. ഇരുവരുടേയും മറുപടികൾ തമ്മിൽ വെെരുദ്ധ്യമുണ്ടോ എന്നറിയാനായിരുന്നു വേവ്വേറെ തെളിവെടുപ്പിന് എത്തിച്ചത്.

തെളിവെടുപ്പിന് എത്തിയ പ്രതികളെ കാണാൻ ഹോട്ടലിന് മുന്നിൽ വൻ ജനക്കൂട്ടമാണ് തടിച്ച് കൂടിയത്. ജനങ്ങളെ ഒതുക്കി നിർത്തി പ്രതികളെ കൊണ്ടു പോകുന്നതിനിടെ, നാട്ടുകാർക്കിടയിൽ നിന്ന് ആ കമന്റ് ഉയർന്നു. `അൻ്റേക്ക മനസ്സ് വല്ലാത്ത മനസ്സ് തന്നെ`. ഈ സമയം മാസ്കും ധരിച്ച് തലയും താഴ്ത്തി പോകുകയായിരുന്നു ഫർഹാന. കമൻ്റ് കേട്ടപ്പോൾ ശബ്ദം കേട്ടിടത്തേക്ക് ഒന്ന് പരതി നോക്കാനും മറന്നില്ല. ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങി മുങ്ങാനാണു സംഘം പദ്ധതിയിട്ടതെന്നാണ് മൊഴിയിലൂടെ വ്യക്തമാകുന്നത്. എന്നാൽ ഏതെങ്കിലും കാരണവശാൽ ഇക്കാര്യത്തിൽ തർക്കമുണ്ടാകുകയാണെങ്കിൽ സ്വയരക്ഷയ്ക്കായാണ് ഫർഹാന ചുറ്റിക കെെയിൽ കരുതിയിരുന്നത്. ഫർഹാന ചോദിച്ചതു പ്രകാരം അഞ്ചുലക്ഷം രൂപ നൽകാൻ സിദ്ദിഖ് തയ്യാറായിരുന്നു.

എന്നാൽ പണം നൽകുന്നതിനു മുൻപ് സിദ്ദിഖ് ഫർഹാനയോടു ഒരു ആവശ്യം ഉന്നയിച്ചതായും, ഈ തർക്കം മർദ്ദനത്തിലും ഒടുവിൽ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. സിദ്ദിഖ് തന്നെയാണ് രണ്ടു റൂമുകളും ബുക്ക് ചെയ്തതെന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനോടു പറഞ്ഞു. ആദ്യം ഒരു റൂമായിരുന്നു ബുക്ക് ചെയ്തത്.

പിന്നീട് മകളും കൂടി വരുന്നുണ്ടെന്നും ഒരു റൂം കൂടി വേണമെന്നും പറഞ്ഞ് രണ്ടാമത്തെ റൂമും ബുക്ക് ചെയ്യുകയായിരുന്നു എന്നും ജീവനക്കാർ പറഞ്ഞു. അതേസമയം കൊല നടന്ന ദിവസം സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫർഹാനയായിരുന്നു എന്നാണ് വിവരം. ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ദിഖിനോട് ഫർഹാന ആവശ്യപ്പെടുകയായിരുന്നു.

ഞാന്‍ കൊന്നിട്ടൊന്നുമില്ല. ഞാന്‍ ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്. അവര്‍ തമ്മില്‍ കലഹമുണ്ടായി. അപ്പോള്‍ ഞാന്‍ റൂമിലുണ്ടായിരുന്നു. ഹണിട്രാപ്പ് എന്നത് പച്ചക്കള്ളമാണ്. ഞാന്‍ അയാളുടെ കൈയില്‍നിന്ന് ഒരുരൂപപോലും വാങ്ങിയിട്ടില്ല. ഇത് ഇവന്റെ പ്ലാനാണ്, ഇവന്‍ എന്തോ ചെയ്തു. ഞാന്‍ കൂടെയുണ്ടായിരുന്നുവെന്ന് മാത്രം, എന്നായിരുന്നു പോലീസ് വാഹനത്തിലിരുന്ന് ഫര്‍ഹാന പറഞ്ഞത്.

ഷിബിലി ആരാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഞാൻ സ്നേഹിക്കുന്ന ആളാണ്’ എന്നായിരുന്നു മറുപടി. തെളിവെടുപ്പിനിടയിലും കൂസലില്ലാതെയായിരുന്നു പ്രതികളുടെ പെരുമാറ്റം. ക്യാമറകളിൽ നിന്നു മുഖം മറയ്ക്കാനോ ദൃശ്യങ്ങൾ എടുക്കുന്നതു തടയാനോ ശ്രമിച്ചില്ല. കുറ്റകൃത്യം നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫര്‍ഹാനയും മുഹമ്മദ് ഷിബിലിയും കത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫര്‍ഹാനയുടെ വീടിനു പിൻവശത്തെ പറമ്പില്‍ വച്ചാണ് വസ്ത്രങ്ങൾ കത്തിച്ചത്.

 

കൊലപാതകത്തിനു ശേഷം ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ചോര പുരണ്ട വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ അലക്കിയ ശേഷം ഫർഹാന തന്നെയാണു കത്തിച്ചതെന്നു മാതാവ് ഫാത്തിമ മൊഴി നൽകി. സ്ഥലത്തു നിന്ന് കത്തിക്കരിഞ്ഞതിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.

ഫർഹാനയുടെ പിതാവിൻ്റെ പരിചയക്കാരൻ കൂടിയായിരുന്നു സിദ്ദിഖ്. ഇരുവരും ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഈ അടുപ്പം ഫർഹാനയ്ക്ക് സിദ്ദിഖുമായി ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതുപിന്നെ ലെെംഗിക കാര്യങ്ങളിലേക്കു വഴിമാറുകയായിരുന്നു. ഫർഹാന ഇത്തരത്തിൽ സിദ്ദിഖുമായി സംസാരിച്ചത് കാമുകന്‍കൂടിയായ ഷിബിലിയുടെ നിര്‍ദേശപ്രകാരമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (6 minutes ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (18 minutes ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (28 minutes ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (37 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (45 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (53 minutes ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (1 hour ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (1 hour ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (1 hour ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (2 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (2 hours ago)

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും ഇല്ലെങ്കില്‍ ഇല്ല: സ്വതന്ത്രനായി മത്സരിക്കാന്‍ താന്‍ ഏതായാലുമില്ലെന്ന് കെ സുധാകരന്‍  (2 hours ago)

സൂര്യ-ആര്‍.ജെ. ബാലാജി ചിത്രം 'കറുപ്പ്' തിയേറ്ററുകളിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ  (3 hours ago)

Malayali Vartha Recommends