വന്ദേഭാരതിൽ ചെറിയ പ്രശ്നമുണ്ടായാൽപ്പോലും സുരക്ഷാക്രമീകരണങ്ങൾ മുഴുവൻ സ്വയംപരിശോധിക്കുന്ന ഹൈടെക് സംവിധാനമാണ് പ്രശ്നം സൃഷ്ടിക്കുന്നത്; റെയിൽവേയുടെ പുതിയ റിപ്പോർട്ട് ഇങ്ങനെ

വന്ദേഭാരതിന്റെ യാത്ര മുടങ്ങുന്ന സംഭവങ്ങൾ തുടരെ തുടരെ ആവർത്തിക്കുകയാണ്.എന്താണ് പ്രശ്നമാകുന്നത് എന്നത് സൂചിപ്പിക്കുന്ന റെയിൽവേ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. വന്ദേഭാരതിൽ ചെറിയ പ്രശ്നമുണ്ടായാൽപ്പോലും സുരക്ഷാക്രമീകരണങ്ങൾ മുഴുവൻ സ്വയംപരിശോധിക്കുന്ന ഹൈടെക് സംവിധാനമാണ് ഇത്തരത്തിൽ പ്രശ്നം സൃഷ്ടിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത് . ഇന്നലെ തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടേണ്ട വന്ദേഭാരത് 6.28നാണ് കാസർകോട്ടേക്ക് യാത്രതിരിച്ചത്.
മറ്റ് ട്രെയിനുകളുടെ സർവീസിനേയും ഇത് ബാധിച്ചു. പ്രവർത്തനത്തെ ബാധിക്കുന്ന എന്തെങ്കിലുമുണ്ടായാൽ മറ്റ് ട്രെയിനുകളിൽ അലെർട്ട് കിട്ടും. ലോക്കോ പൈലറ്റാണ് ട്രെയിൻ നിറുത്തേണ്ടത് . ആ പ്രശനം പരിഹരിച്ചു കഴിഞ്ഞാൽ യാത്ര തുടരാം. വന്ദേഭാരതിലാണെങ്കിൽ സ്വയം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ട്രെയിൻ നിൽക്കുമെന്ന അവസ്ഥയാണ് ഉള്ളത് . മാനുവലിലേക്ക് മാറ്റേണ്ടുന്ന അവസ്ഥയാണ് ഉള്ളത്. തകരാർ പരിഹരിച്ച് മാനുവലായി യാത്ര തുടരുന്നതിൽ യാതൊരു പ്രശ്നമില്ല.
പക്ഷേ, വീണ്ടും ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറിയാൽ സുരക്ഷാസംവിധാനം സ്വയം പരിശോധിക്കും. അതിന് ഒരുമണിക്കൂറോളം സമയമെടുക്കുമെന്ന അവസ്ഥയാണ് . അത് കഴിഞ്ഞേ ചലിക്കുകയുള്ളൂ.കണ്ണൂരിൽ തകരാർ സംഭവിച്ച വന്ദേഭാരത് പ്രശ്നം പരിഹരിച്ച് മാനുവലായാണ് തിരുവനന്തപുരത്തേക്ക് വന്നത്. ഇന്നലെ രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടാൻ തയ്യറായപ്പോൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റി.
സുരക്ഷാക്രമീകരണങ്ങൾ മുഴുവൻ സ്വയം പരിശോധിക്കാൻ തുടങ്ങിയതോടെ അതു പൂർത്തിയാവാതെ ട്രെയിൻ ചലിക്കാത്തത്. 68 മിനിറ്റ് വൈകിയാണ് പിന്നീട് അത് പുറപ്പെട്ടത്.കഴിഞ്ഞ ദിവസം കണ്ണൂരിൽവച്ച് വൈദ്യുതി വിതരണത്തിലാണ് പ്രശ്നമുണ്ടായത്. ട്രെയിൻ സുരക്ഷാ സംവിധാനം പരിശോധിക്കുകയും സ്വയം നിറുത്തുകയുമായിരുന്നു ചെയ്തത് .ഓട്ടോമാറ്റിക് ക്രമീകരണം നിശ്ചലമാക്കിയാൽ ട്രെയിൻ വഴിയിൽ നിൽക്കുന്നത് ഒഴിവാക്കാം. അത് വേണ്ടെന്നാണ് റെയിൽവേയുടെ ഇപ്പോഴത്തെ തീരുമാനം.
https://www.facebook.com/Malayalivartha


























