മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് ടിവികെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം; മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട്ടിലെ പുതിയ സർക്കാറിന്റെ നിലപാട് ?

തമിഴ്നാട്ടിൽ പുതിയ സർക്കാർ വന്നതോടെ മുല്ലപ്പെരിയാർ വിഷയത്തിലെ നിലപാട് എന്തായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയായി വിജയ് സ്ഥാനമേറ്റതോടെ മുല്ലപ്പെരിയാറിന്റെ കാര്യത്തിലെ നിലപാട് നിർണായകമായി മാറും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നായിരുന്നു ടിവികെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം.
ഇത് തന്നെയായിരുന്നു ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും പ്രഖ്യാപനം. ഏറ്റുമുട്ടലുകൾക്ക് ഇല്ലെന്നും തമിഴ്നാടിന്റെ നിയമപരമായ അവകാശം നേടിയെടുക്കുമെന്നുമായിരുന്നു ടിവികെ നേതാക്കൾ വ്യക്തമാക്കിയത്.
മുല്ലപ്പെരിയാർ വിഷയത്തിൽ അതിർത്തിയിൽ റോഡ് ഉപരോധം ഉൾപ്പെടെ പതിവായി സംഘടിപ്പിക്കുന്ന കമ്പം മേഖലയിലെ കർഷക സംഘടനകൾ ഇതോടെ ടിവികെയെ പിന്തുണച്ചു .വിജയിച്ചാൽ മുല്ലപ്പെരിയാർ വിഷയത്തിൽ പരിഹാരം കാണുന്നതിനു പ്രഥമ പരിഗണന നൽകുമെന്നാണ് സംഘടനകൾക്കു ടിവികെ സ്ഥാനാർഥികൾ നൽകിയ ഉറപ്പ്.ആ ഉറപ്പ് പാലിക്കപ്പെടുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത് . കേരള–തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം എന്നും തുറക്കുമെന്നും ടിവികെ ഉറപ്പ് നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























