നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച CDS പാസ്റ്ററെ പഞ്ഞിക്കിട്ട് ഗണേഷ് കുമാർ.... ഇത് മണ്ടൻ ധാരണയെന്ന് ഗണേഷ് കുമാർ

നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടന്‍ ധാരണയാണെന്നും നിലവിളക്ക് തെളിയിക്കുന്നത് മതപരമായ പ്രവൃത്തിയായി കാണേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ. ശനിയാഴ്ച കൊല്ലം വെട്ടിക്കവലയില്‍ പൊതുചടങ്ങ് ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സി.ഡി.എസ് ചെയര്‍പേഴ്‌സണെ ഉപദേശിച്ചായിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകള്‍. അടുത്ത തവണ വിളക്കു കൊളുത്തണമെന്നും സിഡിഎസ് ചെയർപേഴ്സനോട് ഗണേഷ് കുമാർ തമാശരൂപേണ ആവശ്യപ്പെട്ടു.
ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ ആരും പോകരുതെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റാണെന്നും അങ്ങനെ പറയുന്നവർക്ക് എന്തെങ്കിലും താത്പര്യം കാണുമെന്നും എം.എൽ.എ വ്യക്തമാക്കി. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികാഘോഷ വേദിയിലായിരുന്നു എം.എല്‍.എ നിലവിളക്ക് തെളിയിക്കുന്നത് മതപരമായ പ്രവൃത്തിയായി കാണേണ്ടതില്ലെന്ന് ചെയര്‍പേഴ്‌സണെ ഉപദേശിച്ചത്.
വിളക്ക് കൊളുത്താന്‍ ക്ഷണിച്ചപ്പോള്‍ മതപരമായ തന്റെ വിശ്വാസത്തിനെതിരാണെന്ന കാരണം പറഞ്ഞ് ചെയര്‍പേഴ്‌സണ്‍ ഒഴിഞ്ഞു മാറുകയായിരുന്നു. പാണക്കാട് തങ്ങളുടെ മതസൗഹാര്‍ദപരമായ പ്രവര്‍ത്തനങ്ങളെ ഉദാഹരിച്ചായിരുന്നു ഗണേഷ് കുമാറിന്റെ പ്രസംഗം. ‘ഞാന്‍ ഇവിടെ ഒരു തമാശ കണ്ടു. വിളക്ക് കൊളുത്താന്‍ വിളിച്ചപ്പോള്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ തയ്യാറായില്ല.
ചോദിച്ചപ്പോള്‍ പറഞ്ഞു പാസ്റ്റര്‍ പറഞ്ഞ് കത്തിക്കരുതെന്ന്. വിളക്ക് കൊളുത്താന്‍ പാടില്ലെന്ന് പറഞ്ഞു തന്ന ആ വ്യക്തിക്ക് എന്തോ കുഴപ്പമുണ്ടെന്ന് വേണം കരുതാന്‍. പള്ളികളില്‍ അടക്കം ഇപ്പോള്‍ വിളക്ക് കത്തിക്കുന്നുണ്ട്. പള്ളികളിലെ വൈദികർ മുതൽ ബിഷപ്പുമാർ വരെയുള്ളവർ വിളക്ക് കൊളുത്താറുണ്ട്. വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല. യേശുക്രിസ്തു ജൂതനായിരുന്നു.
എനിക്ക് ഒരുപാട് പള്ളീലച്ചന്മാരെ അറിയാം. ഓർത്തഡോക്സ് സഭയുടെ എല്ലാ പള്ളികളിലും വിളക്ക് കത്തിക്കാറുണ്ട്. വലിയ വിളക്കുകൾ വെച്ചിട്ടുണ്ട്. കൊടിമരം ഉയർത്താറുണ്ട്. മാർത്തോമാ പള്ളിയിലെ അച്ചന്മാരും ബിഷപ്പും വിളക്ക് കത്തിച്ചിട്ടുണ്ട്. മാർത്തോമാ പള്ളിയിലെ തിരുമേനി ഉഗ്രൻമുക്ക് വഴി പോകുന്ന റോഡ് ഉദ്ഘാടനം ചെയ്യുമ്പോൾ എന്നോടും മന്ത്രി റിയാസിനോടുമൊപ്പം അദ്ദേഹവും വിളക്ക് കത്തിച്ചു.
നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടന്‍ ധാരണയാണ്. ഞാന്‍ ബൈബിള്‍ വായിക്കുന്ന ആളാണ്. വെളിച്ചം വേണ്ട എന്ന് യേശു ക്രിസ്തു പറഞ്ഞിട്ടില്ല. മലബാറിൽ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. മലബാറിലെ ഒരു അമ്പലത്തിൽ പുനരുദ്ധാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത് പാണക്കാട് തങ്ങളാണ്. അമ്പലത്തിലെ പരിപാടി കഴിഞ്ഞ് സ്റ്റേജിലിരിക്കുന്ന തങ്ങൾക്ക് അമ്പലത്തിൽ നിന്നുള്ള ഒരു ഉണ്ണിയപ്പം കൊടുത്തു.
കിട്ടിയ ഉണ്ണിയപ്പം സ്വാദോടെ കഴിച്ചയാളാണ് പാണക്കാട് തങ്ങൾ. മതവിശ്വാസത്തിന്റെ പേരില്‍ അദ്ദേഹം അത് കഴിക്കാതിരുന്നില്ല. ഹിന്ദുവിന്റെ ഉണ്ണിയപ്പമാണെന്ന് ആ മഹാനായ വ്യക്തി കരുതിയിട്ടില്ല. അദ്ദേഹം അത് രുചിയോടെ ആ വേദിയില്‍ വെച്ചു തന്നെ കഴിച്ചു. അതുകൊണ്ട് അടുത്ത വേദിയില്‍ ചെയര്‍പേഴ്‌സണ്‍ വിളക്ക് കത്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. വിളക്ക് ഒരു മതത്തിന്റെ മാത്രമല്ല.’ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.
വിവാഹപ്പൊരുത്തം അറിയാനായി ജാതകം നോക്കുന്നതിനെയും ഗണേഷ് കുമാർ വിമർശിച്ചു. 'താൻ നേരത്തെ ഒരു വിവാഹം കഴിച്ചതാണ്. അന്ന് ജാതകത്തിൽ പറഞ്ഞിരുന്നത് നല്ല പൊരുത്തമുണ്ടെന്നായിരുന്നു. എന്നാൽ ആ വിവാഹബന്ധം വേർപെട്ടു. ജാതകം ഒന്നും നോക്കാതെ രണ്ടാമതൊരു വിവാഹം കഴിച്ചു. ഇപ്പോൾ ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകുന്നുവെന്നായിരുന്നു ഗണേഷിന്റെ വാക്കുകൾ.
കുടുംബശ്രീയിൽ പറയുന്നുണ്ട് അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള കൂട്ടായ്മയെന്ന്. ജ്യോത്സന്മാരെ കണ്ടു മന്ത്രവാദത്തിനു കുറിച്ചു വാങ്ങുന്ന മണ്ടികളായി നിങ്ങൾ മാറരുത്. ജാതകം നോക്കി ആദ്യമൊന്നു കല്യാണം കഴിച്ചു. ‘16ൽ 18’ പൊരുത്തമായിരുന്നു. എന്നിട്ട് എവിടെപ്പോയി, രണ്ടാമതും കല്യാണം കഴിച്ചു, ജാതകമേ നോക്കിയില്ല. ഒരു കുഴപ്പവുമില്ല. ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ പോകരുത്.’’
https://www.facebook.com/Malayalivartha



























