ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും, ഞായർ എന്നൊരു ദിവസമുണ്ടെങ്കിൽ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ എത്തിയിരിക്കും....പള്ളിയിൽ പോലും അദ്ദേഹത്തെ കാണാൻ ആളുകളെത്തുമായിരുന്നു...ഇന്ന് അദ്ദേഹത്തിനായി കാത്തിരിക്കുകയാണ് പുതുപ്പള്ളിക്കാർ...

ലോകത്ത് എവിടെയായാലും ഞായർ എന്നൊരു ദിവസമുണ്ടെങ്കിൽ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ എത്തിയിരിക്കും. പുതുപ്പള്ളി പള്ളിയിൽ കുർബാന കൂടാനെത്തും. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും എംഎൽഎ ആയിരുന്നപ്പോഴും ആ പതിവ് മുടക്കിയിട്ടില്ല. അധികാരത്തിന്റെ എന്തൊക്കെ തരം പ്രിവിലേജ് ഉണ്ടെങ്കിലും പള്ളിയിൽ ഉമ്മൻചാണ്ടി എത്തിയിരുന്നത് സാധാരണക്കാരനായ ഒരു വിശ്വാസി മാത്രമായാണ്. മദ്ബഹാ ശുശ്രൂഷകനായിരുന്നെങ്കിലും തിരക്കിട്ട പൊതുപ്രവർത്തനം തുടങ്ങിയതോടെ ആ പതിവ് നിലച്ചു. പക്ഷേ, ജീവിതത്തിൽ എന്തു കാര്യമുണ്ടായാലും ദൈവത്തോട് അതൊന്ന് ആദ്യം പറഞ്ഞിട്ടു പോകാൻ പുതുപ്പള്ളി പള്ളിയിൽതന്നെ എത്തണമായിരുന്നു കുഞ്ഞൂഞ്ഞിന്.മരണ വാർത്ത പുറത്തു വന്നയുടൻ പുതുപ്പള്ളി പള്ളിയിൽ കമ്മിറ്റി യോഗം കൂടി.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയെ കുടുംബക്കല്ലറയിൽ അടക്കം ചെയ്താൽ പോരെന്നും വൈദികരുടെ കല്ലറയ്ക്ക് സമീപം ഉമ്മൻചാണ്ടിയ്ക്ക് പ്രത്യേകം കല്ലറ പണിയണമെന്നും തീരുമാനമെടുക്കാൻ അധികം സമയം വേണ്ടി വന്നില്ല. അത് ഉമ്മൻചാണ്ടിയ്ക്ക് പള്ളി നൽകുന്ന ആദരവ് കൂടിയാണെന്ന് വിശ്വാസികൾ പറയുന്നു. ‘‘പള്ളിയിൽ സാധാരണക്കാരനായ ഒരു വിശ്വാസി മാത്രമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് വയ്യാതാകുന്നതു വരെ എല്ലാ വർഷവും പള്ളിപ്പെരുന്നാളിന് മുഖ്യാതിഥികളെ പള്ളിയ്ക്കായി വിളിച്ചിരുന്നതും എല്ലാം ഏർപ്പാട് ചെയ്തിരുന്നതും അദ്ദേഹമാണ്.പള്ളിയിൽ പോലും അദ്ദേഹത്തെ കാണാൻ ആളുകളെത്തുമായിരുന്നു.’’ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം. മൃതദേഹം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. വികാര നിർഭരമായ രംഗങ്ങളാണ് പുതുപ്പള്ളി ഹൗസിൽ കണ്ടത്. ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്.
മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജഗതിയിലെ വീട്ടിൽ നിന്നും വാഹനം കോട്ടയത്തേക്ക് തിരിച്ചു. മുതിർന്ന നേതാക്കളുൾപ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മൻചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച ബസ്സിൽ രമേശ് ചെന്നിത്തല,ഷാഫി പറമ്പിൽ എംഎൽഎ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളും വൈകാരിക നിമിഷങ്ങളും ജഗതിയിലെ വീട്ടിൽ തളംകെട്ടി നിന്നു. നിരവധി പേരാണ് ഇവിടെയും കാണാനെത്തിയത്. വൈകിട്ട് കോട്ടയം തിരുനക്കരയിലാണ് പൊതുദർശനം.
സംസ്കാരം നാളെ പുതുപ്പള്ളി സെൻറ് ജോർജ് വലിയ പള്ളിയിൽ നടക്കും. : ഉമ്മൻചാണ്ടിയുടെ വേർപാടിനെ പിന്നാലെയുള്ള പ്രതികരണത്തിനിടെയുണ്ടായ നാക്കുപിഴയിൽ വിശദീകരണവുമായി കെ സി വേണുഗോപാൽ രംഗത്ത്. ഉമ്മൻചാണ്ടിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ വൈകാരികമായ നിമിഷത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയാണ് സംഭവിച്ചത്.അതിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ ചിലർ വിവാദം ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് വിശദികരണവുമായി എത്തുന്നതെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























