മദ്യപിച്ച് സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നു; അച്ഛനേയും അമ്മയേയും സഹോദരനേയും തെറിവിളിച്ച ശേഷം വധഭീഷണി മുഴക്കി:- പിന്നാലെ ആദർശിനെ പിടികൂടി കയർ കൊണ്ട് കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി:- 21കാരന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്

കൊല്ലം ചിതറയിൽ 21 വയസ്സുകാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിൽ. ചല്ലിമുക്ക് സൊസൈറ്റിയിൽ ആദർശിനെ (21) കൊലപ്പെടുത്തിയത് മാതാപിതാക്കളും സഹോദരനുമാണെന്ന് തെളിഞ്ഞു. ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ തന്നെ മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ആദർശിന്റെ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കി വരുന്ന ആദർശിനെ മൂവരും ചേർന്ന് കെട്ടിയിട്ട് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് ആദർശിനെ മരിച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്. ആദർശിന്റെ അമ്മ മണിയമ്മയാണ് മകന്റെ മരണവിവരം നാട്ടുകാരിൽ ചിലരെ വിളിച്ച് അറിയിച്ചത്.
കഴിഞ്ഞ ദിവസം ആദർശ് മറ്റൊരിടത്ത് പോയി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടർന്ന് തുളസീധരൻ മകനെ വിളിച്ചുകൊണ്ടുവന്നിരുന്നു. എന്നാൽ തിരികെയെത്തിയ ആദർശ് വീട്ടിലും വധഭീഷണി മുഴക്കി. പിന്നാലെ മൂന്ന് പ്രതികളും ചേർന്ന് ആദർശിനെ കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിൽ അടുക്കളയോട് ചേർന്നുള്ള മുറിയിലാണ് ആദർശിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്ന നിഗമനത്തിൽ ആദർശിന്റെ സഹോദരനെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ തന്നെ മൂവരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ചിതറ ഇൻസ്പെക്ടർ എം.രാജേഷ്, എസ്ഐമാരായ മുഹമ്മദ് മുഹ്സിൻ, രശ്മി എന്നിവർ പ്രതികളെ വീട്ടിൽ കൊണ്ടു പോയി തെളിവെടുപ്പ് നടത്തി. കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ മണിയമ്മാൾ പൊലീസിന് കാട്ടി കൊടുത്തു. സ്ഥിരമായി മദ്യപിച്ച് എത്തി ബഹളവും അക്രമവും കാട്ടുന്ന ആദർശിന്റെ ചെയ്തികളിൽ സഹികെട്ടാണ് കൊലപാതകത്തിനു തയാറായത് എന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ആദർശിന്റെ കൈകളും കാലുകളും കയർ കൊണ്ടു ബന്ധിച്ച ശേഷം കഴുത്തിൽ കുരുക്കിട്ടു മുറുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാണ് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
ഞായറാഴ്ച ആദർശ് മദ്യപിച്ച് മറ്റൊരിടത്ത് പോയി പ്രശ്‌നമുണ്ടാക്കിയിരുന്നു. മകൻ പ്രശ്നമുണ്ടാക്കുന്ന വിവരമറിഞ്ഞ് തുളസീധരൻ മകനെ അവിടെയെത്തി സമാധാനിപ്പിച്ച് വിളിച്ചുകൊണ്ടു വീട്ടിൽ വന്നു. വീട്ടിൽ എത്തിയതിനു പിന്നാലെ ആദർശ് വീണ്ടും പ്രകോപിതനായി. അച്ഛനേയും അമ്മയേയും സഹോദരനേയും തെറിവിളിക്കുകയും തുടർന്ന് ആദർശ് വീട്ടിലും വധഭീഷണി മുഴക്കുകയുമായിരുന്നു.
അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സഹോദരനും മാതാപിതാക്കളും ചേർന്ന് ആദർശിനെ പിടികൂടി കയർ ഉപയോഗിച്ച് കെട്ടിയിട്ടു. തുടർന്ന് സഹോദരൻ അഭിലാഷിൻ്റെ നേതൃത്വത്തിൽ ആദർശിൻ്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
ആദർശിൻ്റെ അമ്മ മണിയമ്മയാണ് മകൻ്റെ മരണവിവരം നാട്ടുകാരിൽ ചിലരെ വിളിച്ച് അറിയിച്ചത്. മകൻ പെട്ടെന്ന് ബോധം കെട്ടെന്നും എന്താണെന്ന് അറിയില്ലെന്നുമാണ് മണിയമ്മ നാട്ടുകാരോട് പറഞ്ഞത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിരുന്നു. പ്രഥമികാന്വേഷണത്തിൽത്തന്നെ ആദർശിൻ്റേത് കൊലപാതകമാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് വീട്ടുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മരണം സംബന്ധിച്ച ദുരൂഹതയ്ക്ക് അവസാനമായത്.
വീട്ടിൽ അടുക്കളയോട് ചേർന്നുള്ള മുറിയിലാണ് ആദർശിൻ്റെ മൃതദേഹം കണ്ടത്. ആദ്യ കാഴ്ചയിൽത്തന്നെ കൊലപാതകമാണെന്ന് സംശയിച്ച പൊലീസ് ആദർശിൻ്റെ സഹോദരനെയും മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ആദർശിന്റെ മൃതദേഹം ഉച്ചയോടെ കിളിമാന്നൂർ പാപ്പാല ശ്മശാനത്തിൽ സംസ്കരിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























