ഡോ.ഷഹനയുടെ ആത്മഹത്യ, സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷെഹ്നയുടെ മരണകാരണമെന്ന് പൊലീസ് കണ്ടെത്തൽ, റുവൈസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
![](https://www.malayalivartha.com/assets/coverphotos/w657/300745_1701955577.jpg)
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോ. എ ജെ ഷഹനയുടെ ആത്മഹത്യ കേസില്‍ പ്രതിയായ റുവൈസിനെ കോടതിയിൽ ഹാജരാക്കി. ഈ മാസം 21 വരെ 14 ദിവസത്തേക്ക് റുവൈസിനെ റിമാൻഡ് ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷെഹ്നയുടെ മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. ഡോ. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. 'അവരുടെ സ്ത്രീധന മോഹം മൂലം അവസാനിപ്പിക്കുന്നു' എന്ന് ആത്മഹത്യാക്കുറിപ്പിൽ ഷഹന കുറിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്.
ഇത് പ്രധാന തെളിവാണെന്നും പൊലീസ് അറിയിച്ചു. ഡോ. ഷഹനയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമ വകുപ്പും ചേർത്താണ് ഡോക്ടര്‍ റുവൈസിനെ അറസ്റ്റ് ചെയ്തത്. ഇത്ര പണം ആവശ്യപ്പെടുന്നത് അവൻ്റെ സഹോദരിക്ക് വേണ്ടിയാണോ. ഞാൻ വഞ്ചിക്കപ്പെട്ടുവെന്നും ഷഹ്ന കുറിപ്പിലെഴുതിയിട്ടുണ്ട്.
അനുജത്തിക്ക് റുവൈസിനെ അത്രമേൽ ഇഷ്ടമായിരുന്നുവെന്ന് ഷഹനയുടെ സഹോദരന്‍ ജാസിം പ്രതികരിച്ചു. റുവൈസ് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞതാണ്. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. റുവൈസിന്റെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ട് സംസാരിച്ചിരുന്നു. കുടുംബത്തിന് താങ്ങാൻ പറ്റുന്നതിനേക്കാള്‍ സ്ത്രീധനം ചോദിച്ചുവെന്നും ഷഹനയുടെ സഹോദരന്‍ പറഞ്ഞു. റുവൈസിന്റെ അച്ഛൻ കൂടുതൽ സ്ത്രീധനം ചോദിച്ചുവെങ്കിലും അത് പറ്റില്ല എന്ന് പറഞ്ഞു,
ഇതോടെ ബന്ധത്തിൽ നിന്നും ഇയാൾ പിന്മാറുകയായിരുന്നുവെന്നും സഹോദരന്‍ പറയുന്നു. വാപ്പ പറയുന്നതിന് അപ്പുറം തനിക്ക് ഒന്നും ചെയ്യാൻ ഇല്ല എന്ന് റുവൈസ് ഷഹനയോട് പറഞ്ഞു. റുവൈസ് പിന്മാറിയതോടെ ഷഹന മാനസികമായി തകർന്നുവെന്നും സഹോദരൻ പറയുന്നു. മാത്രമല്ല റുവൈസ് പിന്മാറിയത് ഷഹനയെ മാനസികമായി തളർത്തി. ഒന്നരമാസമായി കടുത്ത ഡിപ്രഷനിൽ ആയിരുന്നു ഷഹന. വിവാഹബന്ധം നടക്കില്ലെന്ന് ഉറപ്പായതോടെ ആകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പൊലീസിന് മൊഴി നൽകിയ മൊഴിയിൽ പറഞ്ഞത്.
https://www.facebook.com/Malayalivartha