അത് വയനാട്ടില്‍ പറഞ്ഞാല്‍ മതി... പരിഹാസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം; കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; കൊടി പ്രശ്‌നം യുഡിഎഫിനുള്ളിലെ മറ്റൊരു പ്രശ്‌നമായി മാറുന്നു
ബിജെപിക്കാര്‍ ഉത്തരേന്ത്യയില്‍ വലിയ ആരോപണം ഉയര്‍ത്തും എന്നത് മുന്നില്‍ കണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പരിപാടികളില്‍ കൊടികള്‍ ഉപേക്ഷിച്ചത്. എന്നാല്‍ അതിനെ ചോദ്യം ചെയ്ത് ചില പാര്‍ട്ടിക്കാര്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസിന് പിടിച്ച് നില്‍ക്കാന്‍ പാടാകുന്നു. ഇതിനെ തുടര്‍ന്ന് വണ്ടൂരില്‍ കെ എസ് യു എം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും.
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ശേഷമാണു പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുസ്ലിം ലീഗ് കൊടി ഉപയോഗിക്കുന്നതിനെ ചൊല്ലി പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ എത്തിയത്.
എംഎസ്എഫ് പ്രവര്‍ത്തകരാണ് മുസ്ലിം ലീഗ് കൊടി പ്രചാരണ പരിപാടിയില്‍ ഉയര്‍ത്തിയത്. ഇത് കെഎസ്യു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടായത്. പിന്നീട് യുഡിഎഫ് നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടിക്ക് ശേഷമാണു പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പരിപാടികളില്‍ മുസ്ലിം ലീഗ് കൊടി പ്രദര്‍ശിപ്പിക്കുന്നത് കോണ്‍ഗ്രസ് കര്‍ശനമായി വിലക്കിയിരുന്നു. എന്നാല്‍ വയനാട്ടില്‍ മാത്രമാണ് പച്ചക്കൊടി ഒഴിവാക്കാന്‍ ലീഗ് തീരുമാനിച്ചതെന്നും എല്ലാ മണ്ഡലങ്ങളിലും അതു നടപ്പില്ലെന്നും പറഞ്ഞ് ഏതാനും എം എസ് എഫുകാര്‍ ലീഗ് പതാക ഉയര്‍ത്തി. ഇതോടെ പ്രകോപിതരായ ഏതാനും പേര്‍ എം എസ് എഫ് കാരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിക്കാന്‍വേണ്ടി മുസ്ലിം ലീഗ് കൊടി ഉയര്‍ത്തിയത് ഏതാനും കെ എസ് യു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ ലീഗിന് പരാതിയില്ലെന്നും യു ഡി എഫ് നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചെന്നും നേതാക്കള്‍ അറിയിച്ചു. വയനാടിനു പുറത്തും ലീഗ് കൊടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് എം എസ് എഫ് പ്രവര്‍ത്തകര്‍.
അതേസമയം മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ ഒന്നും ചെയ്യുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി നേരത്തേയുള്ള പേരില്‍നിന്ന് മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യംചെയ്യല്‍ നേരിടാത്തവരല്ല ഞങ്ങളൊന്നും. അന്വേഷണമെന്ന് കേട്ടപ്പോള്‍ ഞങ്ങളാരും ബോധംകെട്ട് പോയിട്ടില്ല. ജയിലും അന്വേഷണവും കേന്ദ്ര ഏജന്‍സിയും കാട്ടി വിരട്ടാന്‍ നോക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നിങ്ങളുടെ മുത്തശ്ശി ഈ രാജ്യത്താകെ അടക്കിവാണിരുന്ന കാലം. അവരായിരുന്നു ഞങ്ങളെയൊക്കെ പിടിച്ച് ജയിലിലിട്ടത്. എത്രകാലം? ഒന്നര വര്‍ഷം. ജയിലെന്ന് കേട്ടാല്‍ നിങ്ങളുടെ അശോക് ചവാനെ പോലെ അയ്യയ്യോ എനിക്ക് അങ്ങോട്ട് പോകാന്‍ കഴിയില്ല എന്ന് പറയുന്നവരല്ല ഞങ്ങള്‍', മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യംചെയ്യല്‍ നേരിടാത്തവരല്ല ഞങ്ങളൊന്നും. നിങ്ങളുടെ അനുയായി ആയിരുന്നല്ലോ സി.ബി.ഐയ്ക്ക് കേസ് കൊടുത്തത്, നിങ്ങള്‍ കെട്ടിച്ചമച്ച കേസിന്റെ ഭാഗമായിട്ട്. വിജിലന്‍സ് തള്ളിയ കേസ് രാഷ്ട്രീയമായ പകപോക്കലിന്റെ ഭാഗമായിട്ടായിരുന്നു അന്ന് സി.ബി.ഐയ്ക്ക് കൊടുത്തത്. സി.ബി.ഐ വിശദമായി ചോദ്യം ചെയ്തിട്ടുണ്ടല്ലോ. നേരത്തേ വിജിലന്‍സ് എവിടെയാണോ അവിടെ തന്നെയാണ് അവരും എത്തിയത്.
അന്ന് നിങ്ങളുടെ പാര്‍ട്ടിയാണ് അധികാരത്തില്‍. എങ്ങനെയാണ് ആ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അന്നത്തെ സി.ബി.ഐ യുടെ അന്വേഷണം എന്തായിരുന്നെന്നും അതിന്റെ മുകളിലുള്ള നിയമോപദേശം എന്തായിരുന്നുവെന്നുമൊക്കെ മനസിലാക്കാന്‍ നോക്കെന്നും പിണറായി പറഞ്ഞു. അന്വേഷണമെന്ന് കേട്ടപ്പോള്‍ ഞങ്ങളാരും ബോധംകെട്ട് പോയിട്ടില്ല. ജയിലും അന്വേഷണവും കേന്ദ്ര ഏജന്‍സിയും കാട്ടി വിരട്ടാന്‍ നോക്കരുതെന്നും പിണറായി പറഞ്ഞു.
" f
https://www.facebook.com/Malayalivartha