യുവതിയുടെ അഞ്ചാം നിലയിലെ ഫ്ളാറ്റിൽ പോലീസ് എത്തി; പ്രത്യേക തരത്തിലുള്ള ഗന്ധം അവിടെയുണ്ടായിരുന്നു; മാതാപിതാക്കൾ പോലീസിനോട് സംസാരിച്ചപ്പോൾ യുവതി ശ്രദ്ധിക്കാതെ ഇരുന്നു; അസ്വാഭാവികത തോന്നിയ പോലീസ് തെളിവുകൾ ഇല്ലാത്തതിനാൽ മടങ്ങി; കുഞ്ഞിനെ പൊതിഞ്ഞിരുന്ന ആമസോൺ കൂറിയറിന്റെ കവറിലെ വിലാസം കണ്ട് പോലീസ് ഞെട്ടി; പിന്നെ സംഭവിച്ചത്!!!
ഇന്നലെ രാവിലെ എട്ട് മണിയോടെ കൊച്ചി നഗരത്തെയാകെ ഞെട്ടിച്ച സംഭവം ഉണ്ടായി. നടുറോഡില്‍ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാത ശിശുവിന്‍റെ ശരീരം മൃതദേഹം കണ്ടവർ നടുങ്ങി. ഈ സംഭവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നോക്കാം;
ഏറ്റവും ഉയരത്തിലുള്ള ഏഴാം നിലയിൽനിന്ന് താഴേക്കായിരുന്നു അന്വേഷണം. അറസ്റ്റിലായ യുവതിയുടെ അഞ്ചാം നിലയിലെ ഫ്ളാറ്റിലും പോലീസ് എത്തി. പ്രത്യേക തരത്തിലുള്ള ഗന്ധം അവിടെയുണ്ടായിരുന്നു. മാതാപിതാക്കളാണ് സംസാരിച്ചത്. ഈ യുവതി ആകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു. അതിൽ പോലീസിന് അസ്വാഭാവികത തോന്നി.
ഇത്രയും വലിയൊരു സംഭവം നടന്നിട്ടും പോലീസ് വീട്ടുവാതിൽക്കലെത്തിയിട്ടും യാതൊരു പ്രതികരണവുമില്ലാതെയിരിക്കുന്ന യുവതിയിലേക്ക് ആദ്യ സംശയം അങ്ങനെ എത്തി . തെളിവൊന്നുമില്ലാത്തതിനാൽ ചോദ്യം ചെയ്യാനായില്ല. യുവതി മനോവൈകല്യമുള്ളയാളല്ലെന്ന് ഉറപ്പിച്ച് വീണ്ടും താഴേക്ക് വന്നു .
കുഞ്ഞിനെ പൊതിഞ്ഞിരുന്ന ആമസോൺ കൂറിയറിന്റെ കവറിലെ വിലാസം രക്തംപുരണ്ട് മറഞ്ഞ നിലയിലായിരുന്നു. അതിലെ ബാർകോഡിന്റെ പരിശോധനയിലൂടെ വിലാസം കിട്ടി. അത് അഞ്ചാം നിലയിൽ ഗന്ധം നിറഞ്ഞു നിന്ന ഫ്ളാറ്റിന്റേതായിരുന്നു.
പോലീസ് സംഘം അവിടെയുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്തു. ചോദ്യംചെയ്യലിൽ പതിനഞ്ചു മിനിറ്റിനുള്ളിൽ യുവതി കുറ്റം സമ്മതിച്ചു. അപ്പോൾ സമയം 11.30. പ്രസവം നടത്തിയ കുളിമുറി കഴുകി വൃത്തിയാക്കിയിരുന്നുവെങ്കിലും രക്തത്തുള്ളികൾ ബാക്കിയുണ്ടായിരുന്നു അവിടെ .
https://www.facebook.com/Malayalivartha