പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്ന് കണ്ടക്ടർ സുബിൻ:- ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല... യദു, മേയർ തർക്കത്തിൽ വെളിപ്പെടുത്തൽ...
പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്നും എ.എ.റഹീം എംപിയുമായി താൻ സംസാരിച്ചത് വിവാദമാക്കേണ്ട ആവശ്യമില്ലെന്നും, യദു, മേയർ തർക്കത്തിൽ കെഎസ്ആർടിസി കണ്ടക്ടറായ സുബിൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്, ഡ്രൈവറുടെ തുറന്ന് പറച്ചിൽ. ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനു നേരെ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്ക് അറിയില്ലെന്നാണ് സുബിൻ മൊഴി നൽകിയെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. പിൻ സീറ്റിൽ ആയതിനാൽ താന്‍ ഒന്നും കണ്ടിട്ടില്ല. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്തോയെന്ന് അറിയില്ല. ബസ് സാഫല്യം കോംപ്ലാക്സിനു മുന്നിൽ വച്ച് തടഞ്ഞപ്പോൾ മാത്രമാണ് താൻ സംഭവം അറിയുന്നതെന്നാണ് സുബിൻ പറഞ്ഞതായി പ്രചരിക്കുന്നത്.
എന്നാൽ പൊലീസിനു കൊടുത്ത മൊഴിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകളെല്ലാം തെറ്റാണ്. സംഭവം നടന്ന് രണ്ട് മണിക്കൂറിനുളളിൽ കെഎസ്ആർടിസിക്ക് എന്റെ മൊഴി ഞാൻ എഴുതി നൽകിയിട്ടുണ്ട്. പിറ്റേദിവസം കന്റോൺമെന്റ് സ്റ്റേഷനിലെത്തി മൊഴി നൽകി. തലേദിവസം എഴുതിക്കൊടുത്ത മൊഴി തന്നെയാണ് അവിടെയും പറഞ്ഞത്. ഒരു കാര്യം പോലും അധികമായി പറഞ്ഞിട്ടില്ല. ഞാൻ കണ്ട കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. സത്യമാണ് പറഞ്ഞതെല്ലാം. എനിക്കും കുടുംബത്തിനും മനസമാധാനത്തോടെ ജീവിക്കണമെന്നുണ്ട്. ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല. കേസ് കോടതിയിൽ വരുമ്പോൾ മൊഴി കോടതിയിൽ നിന്നും നിങ്ങൾക്ക് വാങ്ങാമല്ലോ, എന്നാണ് കണ്ടക്ടറുടെ ഭാഷ്യം.
കഴിഞ്ഞ ദിവസം 27ന് നടന്ന സംഭവം ഓരോ ദിവസം കഴിയുന്തോറും വിവാദങ്ങൾ വലുതായി. ഞാൻ ഈ കേസിലെ പ്രതിയോ വാദിയോ അല്ല. സാക്ഷി മാത്രമാണ്. ആ ഞാൻ എന്തിനാണ് ഒളിവിൽ പോകേണ്ടത്? എനിക്ക് മാധ്യമങ്ങൾക്കു മുന്നിൽ വന്നുള്ള പബ്ലിസിറ്റിയിൽ താൽപര്യമില്ല. സംഭവം നടന്ന പിറ്റേദിവസും ഞാൻ ഡ്യൂട്ടിയിൽ കയറി. ഇന്നും ഡ്യൂട്ടിയുണ്ട്. ഞാനൊരു പൊതുമേഖലാ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. അപ്പോൾ ആ സ്ഥാപനത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നും വേണം പ്രവർത്തിക്കേണ്ടത്. അതിനുള്ളിൽ നിന്നു മാത്രമേ എനിക്ക് പ്രതികരിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് മാധ്യമങ്ങൾക്കു മുന്നിൽ വരാത്തത്. എന്തെങ്കിലും നാക്കുപിഴ സംഭവിച്ചാൽ ഉത്തരം പറയേണ്ടി വരും. ഞാൻ കാരണം കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാകാൻ പാടില്ല.
മെമ്മറികാർഡ് ആരെടുത്തു എന്ന വിഷയത്തിൽ എല്ലാ മലയാളികളെയും പോലെ അതാരാണെന്ന് അറിയാൻ ഞാനും കാത്തിരിക്കുകയാണ്. ഫൊറൻസിക് ഫലമൊക്കെ പുറത്തുവരട്ടെ, എന്നാണ് സുബിൻ പറയുന്നത്. മൂന്നു ദിവസം യദുവുമായി ഡ്യൂട്ടി ചെയ്തിട്ടുണ്ട്. പേരും സ്ഥലവും പറഞ്ഞിരുന്നു. വ്യക്തിപരമായി കൂടുതൽ അറിയില്ല, എന്നും യദു കുഴപ്പക്കാരനാണോ? എന്ന് പ്രതികരിക്കുന്നത് ശരിയല്ല എന്നും ഡ്രൈവർ പറയുന്നു. താൻ മൊഴി കൊടുത്ത മുറിയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണുണ്ടായിരുന്നത്. വളരെ രഹസ്യമായ മൊഴിയാണത്. ഞാൻ എന്താണ് മൊഴി കൊടുത്തതെന്ന് ഭാര്യയോട് പോലും പറഞ്ഞിട്ടില്ല. മൊഴി പകർപ്പ് ആർക്കും നൽകരുതെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നതായി സുബിൻ പറയുന്നു.
അതിനിടെ, മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ് പോലീസും കെഎസ്ആർടിസിയും. ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറിലധികം സമയം ഡ്രൈവറായ യദു ഫോണിൽ സംസാരിച്ചെന്ന പോലീസ് റിപ്പോർട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് നടപടികൾ കടുപ്പിക്കുന്നത്.
ഡ്യൂട്ടിക്കിടെ യദു ഫോൺ വിളിച്ച പോലീസ് റിപ്പോർട് കെഎസ്ആർടിസിക്ക് നൽകും. അതിനിടെ, യദുവിനെതിരായ നടി റോഷ്‌നയുടെ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗവും അന്വേഷണം ശക്‌തമാക്കിയിട്ടുണ്ട്. യദു നേരത്തെ അപകടകരമായി വാഹനമോടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നുമാണ് റോഷ്‌നി ആൻ റോയ് കഴിഞ്ഞ ദിവസം ആരോപിച്ചത്.
നടി പറഞ്ഞ കഴിഞ്ഞ വർഷം ജൂൺ 18-19 തീയതികളിൽ തിരുവനന്തപുരം- വഴിക്കടവ് ബസ് ഓടിച്ചത് യദു ഷീറ്റിൽ നിന്ന് വ്യക്‌തമായിരുന്നു. ഈ ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് നീക്കം. അന്ന് തർക്കത്തിൽ ഇടപെട്ട മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥരുടെയും മൊഴിയെടുക്കും.
https://www.facebook.com/Malayalivartha