Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത..


സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..


മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

പിണറായി പുറത്തേക്ക് വിരുദ്ധര്‍ ഒരുമിച്ചു

10 JULY 2024 01:40 PM IST
മലയാളി വാര്‍ത്ത

കാരണഭൂതന്‍ പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര ഏതു നിമിഷവും ഇളകി വീഴാം. ഒന്നാം നമ്പര്‍ കസേരയുടെ കാലും കൈയും ഇളകിയാടുകയാണ്. പിണറായി വിജയന്‍  കേരള രാഷ്ട്രീയത്തിലും സിപിഎമ്മിലും ഇടതുമുന്നണിയിലും വേണ്ടാച്ചരക്കായി മാറാന്‍ ഇനി ഒന്നോ രണ്ടോ ആഴ്ചകള്‍  മതിയാകും. സിപിഐയും കേരള കോണ്‍ഗ്രസ് മാണി കോണ്‍ഗ്രസും മാത്രമല്ല സിപിഎമ്മിനുള്ളില്‍തന്നെ ഇരുപതു നേതാക്കള്‍ പിണറായി വിജയനെതിരെ കരുനീക്കം ശക്തമാക്കിയിരിക്കുന്നു. അടുത്ത സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവയ്ക്കണമെന്ന് പരസ്യമായ ആവശ്യം ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു.
സിപിഎമ്മിനുള്ളില്‍  എംഎ ബേബിയുടെയും തോമസ് ഐസക്കിന്റെയും കടകംപള്ളി സുരേന്ദ്രന്റെയും  നേതൃത്വത്തിലുള്ള വിഭാഗീയ ചേരി  ശക്തിപ്പെടുകയാണ്. ഇതേ ചേരിയില്‍ ജി സുധാകരനും പി ജയരാജനും കെകെ ഷൈലജയും ഉള്‍പ്പെടെ ഒരു നിര പ്രമുഖരുണ്ടെന്നതാണ് ചരിത്ര നിയോഗം.

 


എട്ടു വര്‍ഷം മുന്‍പ് തോമസ് ഐസക്കും എംഎ ബേബിയും ഉള്‍പ്പെടെ ഒരു നിര പിണറായി വിജയനെതിരെ ശക്തമായ നീക്കം നടത്തിയെങ്കിലും ഇരുവരെയും പിന്നീട് പിണറായി അപ്രസക്തരാക്കി മാറ്റുകയായിരുന്നു.  
കേരളത്തിലെ  പിണറായി വിരുദ്ധ ചേരിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ശക്തമായ പിന്തുണയുണ്ടെന്നതാണ് ഏറ്റവും രസകരം. പ്രകാശ് കാരാട്ടിന് പിണറായി വിജയനോട് കടപ്പാടുകളുള്ളതിനാല്‍ തല്‍ക്കാലം സംയമനം പുലര്‍ത്തുന്നുവെന്നു മാത്രം.
മുന്‍പ് വിഎസ് അച്യുതാനന്ദനെ ഘട്ടംഘട്ടമായി വെട്ടിനിരത്തി നിഷ്‌ക്രിയമാക്കിയ  അതേ രീതിയില്‍ പിണറായി വിജയന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടി വന്നുകൊണ്ടിരിക്കുന്നു. വിഎസിനെ മുന്‍പ്  പോളിറ്റ് ബ്യൂറോയില്‍നിന്ന് തരം താഴ്ത്തിയ നടപടിയില്‍ പ്രകാശ് കാരാട്ടിന്റെ ശക്തമായ പിന്‍തുണയുണ്ടായിരുന്നു.
പിണറായിക്കൊപ്പം ഇപി ജയരാജനും എംവി ഗോവിന്ദനും വിഎന്‍ വാസനും   ബാലനും  ഉള്‍പ്പെടെ എട്ടു പേരുടെ  പേരുടെ പിന്‍തുണ മാത്രമാണുള്ളത്. പിണറായി മാറാതെ ഭരണം ശരിയാവില്ലെന്ന നിലപാടിലാണ് സംസ്ഥാന മന്ത്രിസഭയിലെ നാലു മന്ത്രിമാര്‍. ഇടതുമന്ത്രിസഭയിലെ മൂന്നു വനിതാ മന്ത്രിമാരും വന്‍പരാജയമാണെന്ന പൊതു വിമര്‍ശനം ഉയരുമ്പോഴാണ് മന്ത്രിസഭയ്ക്കുള്ളില്‍ നിന്നും പിണറായി വിരുദ്ധവികാരം ശക്തിപ്പെടുന്നത്.
പിണറായി വിജയന്‍ നയം മാറ്റണം എന്ന ഭംഗിവാക്കു മാത്രമാണ് തെരഞ്ഞെടുപ്പ് തോല്‍വി അവലോകനങ്ങളിലൊക്കെയുണ്ടായത്. എന്നാല്‍ പിണറായി വിജയനെ മാറ്റാതെ കേരളവും സിപിഎമ്മും കേരളത്തില്‍ രക്ഷപ്പെടില്ലെന്നും സിപിഎം പ്രസ്ഥാനം ചരിത്രത്തിലേക്ക് തമസ്‌കരിക്കപ്പെടുകയാണെന്നും വിരുദ്ധ ചേരി വൈകാതെ പരസ്യമായി ആവശ്യപ്പെടുമെന്നു തീര്‍ച്ചയാണ്.
വിഭാഗീയത എന്ന പേരില്‍ വിഎസ് ചേരിയെ പിണറായി വിജയന്‍ കേരള മണ്ണില്‍ വെട്ടിനിരത്തി സിപിഎം പിടിച്ചെടുത്ത അതേ ചരിത്രം കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. ഇടുക്കി, എറണാകുളം, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വിഎസ് ഗ്രൂപ്പിനുണ്ടായിരുന്ന ആധിപത്യം പിണറായി വെട്ടിനിരത്തി കേരളത്തിലെ എല്ലാ ജില്ലകളിലും ആധിപത്യം നേടി.
അവസാനം ആലപ്പുഴ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഎസിനെ ആട്ടിപ്പുറത്താക്കുകയും ചെയ്തു. മലമ്പുഴ നിയമസഭാ സീറ്റ് മത്സരിക്കാന്‍ കൊടുക്കാതെ വിഎസിനെ നിര്‍വീര്യമാക്കിയിരുന്നു.  ഇതേ രീതിയില്‍ തന്നെ പിണറായി വിജയനും മുഖ്യമന്ത്രിപദവിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറക്കാകുമെന്നു തീര്‍ച്ചയാണ്.

 

 

 

ആലപ്പുഴയില്‍ ഏറെക്കാലമായി പാര്‍ട്ടിക്കെതിരെ ആഞ്ഞടിക്കുന്ന ജി സുധാകരനെ വൈകാതെ സിപിഎം  പുറത്താക്കുമെന്നാണ് സൂചനകള്‍. അടുത്ത ഘട്ടമായി തോമസ് ഐസക്കും പാര്‍ട്ടിയില്‍ നിന്ന് പുറത്താകും. അത്രയേറെ ശക്തമായൊരു ചേരിയാണ് സിപിഎമ്മിനുള്ളില്‍ വളര്‍ന്നിരിക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിക്കെതിരെ നടപടിയെടുക്കാന്‍ പിണറായിക്കു സാധിക്കില്ലാത്ത സാഹചര്യത്തില്‍ ബേബിക്കെതിരെ എന്തു നടപടി എന്നതില്‍ വ്യക്തതയില്ല.
മരുമകന്‍ മുഹമ്മദ് റിയാസിനെ അടുത്ത മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രധാന തടസമായ കെകെ ഷൈലജയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള മറ്റൊരു കരുനീക്കവും പിണറായി പാര്‍ട്ടിക്കുള്ളില്‍ നടത്തി വരികയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കെകെ ഷൈലജയ്ക്ക് സീറ്റ് നിഷേധിക്കുന്നതുള്‍പ്പെടെ നടപടികളാണ് വരാനിരിക്കുന്നത്.

 

 


തോല്‍വിയുടെ അടിസ്ഥാന കാരണം കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായി വിജയനോടുള്ള വെറുപ്പും അമര്‍ഷവുമാണെന്ന് സിപിഐ പറഞ്ഞുകഴിഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതാക്കളും പിണറായി വിജയനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇനിയുള്ള ഓരോ ദിവസങ്ങളും നിര്‍ണായകമായിരിക്കും. പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയെന്നു വരെ തെരഞ്ഞെടുപ്പ് അവലോകനയോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പിണറായി വിരുദ്ധ ചേരി  വന്‍ശക്തിയായി രൂപപ്പെട്ടിരിക്കുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (18 minutes ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (28 minutes ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (3 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (3 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (3 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (3 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (5 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (6 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (6 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (6 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (6 hours ago)

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (6 hours ago)

കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു;  (6 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്  (6 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;  (6 hours ago)

Malayali Vartha Recommends