Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പിണറായി പുറത്തേക്ക് വിരുദ്ധര്‍ ഒരുമിച്ചു

10 JULY 2024 01:40 PM IST
മലയാളി വാര്‍ത്ത

കാരണഭൂതന്‍ പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര ഏതു നിമിഷവും ഇളകി വീഴാം. ഒന്നാം നമ്പര്‍ കസേരയുടെ കാലും കൈയും ഇളകിയാടുകയാണ്. പിണറായി വിജയന്‍  കേരള രാഷ്ട്രീയത്തിലും സിപിഎമ്മിലും ഇടതുമുന്നണിയിലും വേണ്ടാച്ചരക്കായി മാറാന്‍ ഇനി ഒന്നോ രണ്ടോ ആഴ്ചകള്‍  മതിയാകും. സിപിഐയും കേരള കോണ്‍ഗ്രസ് മാണി കോണ്‍ഗ്രസും മാത്രമല്ല സിപിഎമ്മിനുള്ളില്‍തന്നെ ഇരുപതു നേതാക്കള്‍ പിണറായി വിജയനെതിരെ കരുനീക്കം ശക്തമാക്കിയിരിക്കുന്നു. അടുത്ത സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവയ്ക്കണമെന്ന് പരസ്യമായ ആവശ്യം ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു.
സിപിഎമ്മിനുള്ളില്‍  എംഎ ബേബിയുടെയും തോമസ് ഐസക്കിന്റെയും കടകംപള്ളി സുരേന്ദ്രന്റെയും  നേതൃത്വത്തിലുള്ള വിഭാഗീയ ചേരി  ശക്തിപ്പെടുകയാണ്. ഇതേ ചേരിയില്‍ ജി സുധാകരനും പി ജയരാജനും കെകെ ഷൈലജയും ഉള്‍പ്പെടെ ഒരു നിര പ്രമുഖരുണ്ടെന്നതാണ് ചരിത്ര നിയോഗം.

 


എട്ടു വര്‍ഷം മുന്‍പ് തോമസ് ഐസക്കും എംഎ ബേബിയും ഉള്‍പ്പെടെ ഒരു നിര പിണറായി വിജയനെതിരെ ശക്തമായ നീക്കം നടത്തിയെങ്കിലും ഇരുവരെയും പിന്നീട് പിണറായി അപ്രസക്തരാക്കി മാറ്റുകയായിരുന്നു.  
കേരളത്തിലെ  പിണറായി വിരുദ്ധ ചേരിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ശക്തമായ പിന്തുണയുണ്ടെന്നതാണ് ഏറ്റവും രസകരം. പ്രകാശ് കാരാട്ടിന് പിണറായി വിജയനോട് കടപ്പാടുകളുള്ളതിനാല്‍ തല്‍ക്കാലം സംയമനം പുലര്‍ത്തുന്നുവെന്നു മാത്രം.
മുന്‍പ് വിഎസ് അച്യുതാനന്ദനെ ഘട്ടംഘട്ടമായി വെട്ടിനിരത്തി നിഷ്‌ക്രിയമാക്കിയ  അതേ രീതിയില്‍ പിണറായി വിജയന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടി വന്നുകൊണ്ടിരിക്കുന്നു. വിഎസിനെ മുന്‍പ്  പോളിറ്റ് ബ്യൂറോയില്‍നിന്ന് തരം താഴ്ത്തിയ നടപടിയില്‍ പ്രകാശ് കാരാട്ടിന്റെ ശക്തമായ പിന്‍തുണയുണ്ടായിരുന്നു.
പിണറായിക്കൊപ്പം ഇപി ജയരാജനും എംവി ഗോവിന്ദനും വിഎന്‍ വാസനും   ബാലനും  ഉള്‍പ്പെടെ എട്ടു പേരുടെ  പേരുടെ പിന്‍തുണ മാത്രമാണുള്ളത്. പിണറായി മാറാതെ ഭരണം ശരിയാവില്ലെന്ന നിലപാടിലാണ് സംസ്ഥാന മന്ത്രിസഭയിലെ നാലു മന്ത്രിമാര്‍. ഇടതുമന്ത്രിസഭയിലെ മൂന്നു വനിതാ മന്ത്രിമാരും വന്‍പരാജയമാണെന്ന പൊതു വിമര്‍ശനം ഉയരുമ്പോഴാണ് മന്ത്രിസഭയ്ക്കുള്ളില്‍ നിന്നും പിണറായി വിരുദ്ധവികാരം ശക്തിപ്പെടുന്നത്.
പിണറായി വിജയന്‍ നയം മാറ്റണം എന്ന ഭംഗിവാക്കു മാത്രമാണ് തെരഞ്ഞെടുപ്പ് തോല്‍വി അവലോകനങ്ങളിലൊക്കെയുണ്ടായത്. എന്നാല്‍ പിണറായി വിജയനെ മാറ്റാതെ കേരളവും സിപിഎമ്മും കേരളത്തില്‍ രക്ഷപ്പെടില്ലെന്നും സിപിഎം പ്രസ്ഥാനം ചരിത്രത്തിലേക്ക് തമസ്‌കരിക്കപ്പെടുകയാണെന്നും വിരുദ്ധ ചേരി വൈകാതെ പരസ്യമായി ആവശ്യപ്പെടുമെന്നു തീര്‍ച്ചയാണ്.
വിഭാഗീയത എന്ന പേരില്‍ വിഎസ് ചേരിയെ പിണറായി വിജയന്‍ കേരള മണ്ണില്‍ വെട്ടിനിരത്തി സിപിഎം പിടിച്ചെടുത്ത അതേ ചരിത്രം കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. ഇടുക്കി, എറണാകുളം, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വിഎസ് ഗ്രൂപ്പിനുണ്ടായിരുന്ന ആധിപത്യം പിണറായി വെട്ടിനിരത്തി കേരളത്തിലെ എല്ലാ ജില്ലകളിലും ആധിപത്യം നേടി.
അവസാനം ആലപ്പുഴ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഎസിനെ ആട്ടിപ്പുറത്താക്കുകയും ചെയ്തു. മലമ്പുഴ നിയമസഭാ സീറ്റ് മത്സരിക്കാന്‍ കൊടുക്കാതെ വിഎസിനെ നിര്‍വീര്യമാക്കിയിരുന്നു.  ഇതേ രീതിയില്‍ തന്നെ പിണറായി വിജയനും മുഖ്യമന്ത്രിപദവിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറക്കാകുമെന്നു തീര്‍ച്ചയാണ്.

 

 

 

ആലപ്പുഴയില്‍ ഏറെക്കാലമായി പാര്‍ട്ടിക്കെതിരെ ആഞ്ഞടിക്കുന്ന ജി സുധാകരനെ വൈകാതെ സിപിഎം  പുറത്താക്കുമെന്നാണ് സൂചനകള്‍. അടുത്ത ഘട്ടമായി തോമസ് ഐസക്കും പാര്‍ട്ടിയില്‍ നിന്ന് പുറത്താകും. അത്രയേറെ ശക്തമായൊരു ചേരിയാണ് സിപിഎമ്മിനുള്ളില്‍ വളര്‍ന്നിരിക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിക്കെതിരെ നടപടിയെടുക്കാന്‍ പിണറായിക്കു സാധിക്കില്ലാത്ത സാഹചര്യത്തില്‍ ബേബിക്കെതിരെ എന്തു നടപടി എന്നതില്‍ വ്യക്തതയില്ല.
മരുമകന്‍ മുഹമ്മദ് റിയാസിനെ അടുത്ത മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രധാന തടസമായ കെകെ ഷൈലജയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള മറ്റൊരു കരുനീക്കവും പിണറായി പാര്‍ട്ടിക്കുള്ളില്‍ നടത്തി വരികയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കെകെ ഷൈലജയ്ക്ക് സീറ്റ് നിഷേധിക്കുന്നതുള്‍പ്പെടെ നടപടികളാണ് വരാനിരിക്കുന്നത്.

 

 


തോല്‍വിയുടെ അടിസ്ഥാന കാരണം കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായി വിജയനോടുള്ള വെറുപ്പും അമര്‍ഷവുമാണെന്ന് സിപിഐ പറഞ്ഞുകഴിഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതാക്കളും പിണറായി വിജയനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇനിയുള്ള ഓരോ ദിവസങ്ങളും നിര്‍ണായകമായിരിക്കും. പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയെന്നു വരെ തെരഞ്ഞെടുപ്പ് അവലോകനയോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പിണറായി വിരുദ്ധ ചേരി  വന്‍ശക്തിയായി രൂപപ്പെട്ടിരിക്കുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (3 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (6 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends