തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..

നാടിനെ നടുക്കിയ മരണം . തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. പുതുക്കോട് തച്ചനടി ചന്തപ്പുര നസ്ലീം മുഹമ്മദ് (18) ആണ് മരിച്ചത്. മെയ് ആറിനാണ് നസ്ലീമിന് കളിക്കുന്നതിടെ തേളിന്റെ കുത്തേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ഇതിനിടെ വ്യാഴാഴ്ച രാത്രി 12 ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിൽ നസ്ലിം കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളികെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി.
എന്നാൽ പാമ്പ്കടിച്ചതിന്റെ ലക്ഷണമൊന്നും ശരീരത്തിൽ കണ്ടില്ലെന്ന് ഇൻക്വസ്റ്റിന് ശേഷം പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം കണ്ടെത്തിയിട്ടുണ്ട്. വിഷബാധയേറ്റാണ് മരണമെന്നാണ് സ്ഥിരീകരണം. ആന്തരികാവയങ്ങളുടെ പരിശോധനക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകു.തേൾ കുത്തിയാൽ എല്ലായ്പ്പോഴും മരണം സംഭവിക്കില്ല. ലോകത്തുള്ള ആയിരക്കണക്കിന് തേളുകളിൽ വളരെ കുറഞ്ഞ ശതമാനം മാത്രമേ ജീവന് ഭീഷണിയായ വിഷമുള്ളവയുള്ളൂ. എങ്കിലും, ചെറിയ കുട്ടികൾ, മുതിർന്നവർ, മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരിൽ ഇത് മാരകമായേക്കാം.
തേളിന്റെ വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. അപകടകരമായ ലക്ഷണങ്ങൾ:കുത്തേറ്റ ഭാഗത്ത് കഠിനമായ വേദന, മരവിപ്പ്, നീര്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്. ഹൃദയമിടിപ്പ് കൂടുക, അമിതമായ വിയർപ്പ്, ഛർദ്ദി. പേശികളുടെ വലിവ് അല്ലെങ്കിൽ തളർച്ച. എന്തുചെയ്യണം?കുത്തേറ്റ ഭാഗം അനക്കാതെ സൂക്ഷിക്കുക. വൃത്തിയുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.വേദന കുറയ്ക്കാൻ ഐസ് വെക്കാം.രോഗലക്ഷണങ്ങൾ കണ്ടാൾ ഒട്ടും സമയം കളയാതെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലോ എമർജൻസി മെഡിക്കൽ സെന്ററിലോ എത്തിച്ച് ചികിത്സ തേടുക. ആന്റിവെനം (Anti-venom) ചികിത്സ ലഭ്യമാണ്
https://www.facebook.com/Malayalivartha






















