Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..

16 MAY 2026 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..

പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..

വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..

എൻ എസ് എസും എസ് എൻ ഡി പി യോഗവും തമ്മിൽ കോൺഗ്രസിനുണ്ടായിരുന്ന ബന്ധം.. പെരുന്നയിലേക്കും കണിച്ചുകുളങ്ങരയിലേക്കും കണ്ണുംനട്ട് ബി ജെ പിയും സി പി എമ്മും..

ഭാര്യയ്ക്കു പിന്നാലെ ഭർത്താവും.... കവടിയാറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ എന്ന കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല. അരിക്കൊമ്പന്റെ കോളര്‍ചിപ്പ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതില്‍പോലും വ്യക്തതയില്ല.ചിന്നക്കനാലില്‍ നിന്ന് പിടികൂടിയപ്പോഴും പിന്നീട് കമ്പം നഗരത്തില്‍ ഭീതി വിതച്ചപ്പോഴും അരിക്കൊമ്പന് നല്‍കിയ അമിത ഡോസ് മടക്കുവെടി ആനയുടെ ആയുസ് തന്നെ ഇല്ലാതാക്കിയെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നു.ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ എന്ന ഒറ്റയാനെ കാടുകടത്തിയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി കോതയാര്‍ വനമേഖലയിലേക്ക് കടത്തിയ  അരിക്കൊമ്പന്‍ കാടിനുള്ളില്‍ ചെരിഞ്ഞിട്ടുണ്ടെങ്കില്‍ അക്കാര്യം എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നതിലും മറുപടിയില്ല.
 

 

2023 ഏപ്രില്‍ 29 നാണ് ചിന്നക്കനാല്‍ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ കുമളിക്കു സമീപം  പെരിയാര്‍ കടുവാസങ്കേതത്തിലേക്കു മാറ്റിയത്. രണ്ടു വര്‍ഷം മുന്‍പ് അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് അരിക്കൊമ്പന്‍ ആരാധകര്‍ ആവശ്യപ്പെട്ടപ്പോള്‍  തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പന്റെ വിഡിയോ പുറത്തുവിട്ടിരുന്നു. എന്നാല്‍ അക്കൊല്ലം  ഓഗസ്റ്റിനു ശേഷം അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് കൊമ്പന്‍ ചെരിഞ്ഞു എന്ന സൂചനകള്‍ ശക്തമായിരിക്കുന്നത്.തമിഴ് നാട് പുറത്തുവിട്ട ചിത്രം പരിശോധിക്കുമ്പോള്‍ അരിക്കൊമ്പന്‍ ക്ഷീണിതനാണെന്നും ആവശ്യമായ ഭക്ഷണം ലഭിക്കാതെ ശരീരം ശോഷിച്ചെന്നും അക്കാലത്ത് ആരോപണമുണ്ടായിരുന്നു.

നിലവില്‍ പിടിയാനക്കൂട്ടത്തോടൊപ്പം കോതയാര്‍ വനത്തില്‍ സുഖമായി അരിക്കൊമ്പന്‍ കഴിയുന്നുവെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്. പെരിയാര്‍ കടുവാസങ്കേതത്തിലേക്കു മാറ്റി 4 ദിവസങ്ങള്‍ക്കു ശേഷം അരിക്കൊമ്പന്‍ തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലകളിലിറങ്ങിയിരുന്നു. അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. തുടര്‍ന്നു തമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ തിരുനെല്‍വേലി ജില്ലയിലെ കോതയാര്‍ വനമേഖലയിലേക്കു മാറ്റുകയായിരുന്നു.ചിന്നക്കനാലില്‍ 11 പേരെ അരുംകൊല ചെയ്ത അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കു തന്നെ തിരികെ വരും എന്നു കരുതുന്നവരുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയാണ്.

 

ഏതു കടയും മുറിയും കുത്തിത്തുറന്ന് അരി തിന്നിരുന്ന അരിക്കൊമ്പന് കാട്ടില്‍ എന്തു തീറ്റ കിട്ടിയെന്നതാണ് ചോദ്യം. പിടികൂടുമ്പോള്‍  30 വയസ് തിരികെ വരുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നു.കാടു വിട്ട് മറ്റൊരു നാട്ടിലും കാട്ടിലും ഇറക്കിവിട്ട കാട്ടാനകള്‍ നൂറിലേറെ കിലോമീറ്ററുകള്‍ താണ്ടി തിരികെ വന്ന ചരിത്രമുണ്ട്. മാത്രവുമല്ല എട്ടും പത്തും വര്‍ഷം നീണ്ട നടപ്പ് ആനക്കൂട്ടം നടക്കുകയും ചെയ്യും. അതിബുദ്ധിമാനും ധീരനും പ്രതികാരദാഹിയുമായ അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരികെ വരാനുള്ള സാധ്യത മങ്ങിക്കഴിഞ്ഞു.ഇരുപതു വര്‍ഷത്തോളമായി ചിന്നക്കനാലിലും  ആനയിറങ്കല്‍, പന്നിയാര്‍ പ്രദേശങ്ങളുടെ  25  കിലോമീറ്റര്‍ ചുറ്റളവിലുമായി അരിക്കൊമ്പനുണ്ടായിരുന്നു.കൃത്യമായ ആനത്താരയും വിശ്രമസ്ഥലങ്ങളും നീരാട്ടുകടവുകളും ഈ ആനയ്ക്കുണ്ടായിരുന്നു.

അരിക്കൊമ്പനെ ഇറക്കി വിട്ട തിരുനല്‍വേലി വനത്തിലെ അപരിചിതരായ ഈ കാട്ടാനക്കൂട്ടത്തോട് അരിക്കൊമ്പന്‍ എത്രത്തോളം ഇണങ്ങി എന്നതും വ്യക്തമല്ല.  അരിക്കൊമ്പന്‍ ഈ ആനകളുമായി ഏറ്റുമുട്ടി പരിക്കേറ്റു ചെരിഞ്ഞു എന്നാണ് കരുതുന്നത്.അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്നല്‍ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാല്‍ കുറെക്കാലമായി  സിഗ്നല്‍ ലഭിക്കുന്നില്ല.വനംവകുപ്പ് വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പന്‍ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.അതിനിടെ അഴകിലും ആരോഗ്യത്തിലും ഉയരത്തിനും കേമനായ അരിക്കൊമ്പനെ കാടുകടത്തിവിടാതെ  കുങ്കിയാനയായി പരിശീലിക്കുകയായിരുന്നു നേട്ടമെന്ന് ഫോറസ്റ്റ് വകുപ്പില്‍തന്നെ അഭിപ്രായക്കാരുണ്ട്.

 

അരിക്കൊമ്പനെക്കാള്‍ വീരന്‍മാരായിരുന്ന നിരവധി കൊമ്പന്‍മാരെ മെരുക്കി കുങ്കിയാനകളാക്കി മാറ്റിയിട്ടുണ്ട്.മുത്തങ്ങയില്‍ കുങ്കിയാന പരിശീലന കേന്ദ്രമുണ്ടായിരിക്കെ എന്തുകൊണ്ട് അരിക്കൊമ്പനെ അവിടെയെത്തിച്ച മര്യാദക്കാരനാക്കി മാറ്റിക്കൂടായിരുന്നു എന്നതാണ് ചോദ്യം. കേരളത്തില്‍ എല്ലാ ജില്ലകളിലും കാട്ടാനകള്‍ മനുഷ്യര്‍ക്ക് ഭീഷണിയായിരിക്കെ കാട്ടാനകളെ അടിച്ചും ഇടിച്ചും ചവിട്ടും തുരത്താന്‍ പ്രാപ്തരായ വലിയൊരു സംഘം കുങ്കിയാനകളെ എന്തുകൊണ്ട് പരിശീലിപ്പിച്ചുകൂടാ എന്നതാണ് പ്രസക്തമായ ചോദ്യം. ആറു മാസത്തെ പരിശീലനംകൊണ്ട് ഏത് അരിക്കൊമ്പനെയും മര്യാദക്കാരനായി മാറ്റാമെന്നിരിക്കെ അരിക്കൊമ്പനെ ആന സൈന്യത്തില്‍ ചേര്‍ക്കരുതായിരുന്നോ എന്നതാണ് പ്രസ്‌കമായ കാര്യം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (57 minutes ago)

ആന്തരികാവയങ്ങളുടെ പരിശോധന  (1 hour ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (1 hour ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (1 hour ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (2 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (3 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (5 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (7 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (7 hours ago)

ഉന്നത പദവിയും സാമ്പത്തിക നേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (8 hours ago)

കവടിയാറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (8 hours ago)

തലയില്‍ കൈവച്ച് ജീവനക്കാര്‍... സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്രയില്‍ പുതിയ സര്‍ക്കാര്‍ പെടാന്‍ സാധ്യത, കാസർകോട്ടും കോഴിക്കോടും മഹിളാമോർച്ചയുടെ പ്രതിഷേധം  (8 hours ago)

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി...പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു  (8 hours ago)

തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു...  (9 hours ago)

ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതിയിൽ... ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് പ്രതീക്ഷ, പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂല  (9 hours ago)

Malayali Vartha Recommends