200ലധികം സീറ്റുകള്‍ നേടി ബി.ജെ.പി തൃണമൂലിന്റെ അഴിമതി-അക്രമ രാഷ്ട്രീയ ഭരണത്തിന് കനത്ത തിരിച്ചടി നല്‍കും; മമതാ ബാനര്‍ജിയുടെ ദുര്‍ഭരണം അവസാനിപ്പിക്കും; അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പശ്ചിമബംഗാള്‍ ബി.ജെ.പി ഭരണത്തിലാകും; കച്ച മുറുക്കി അമിത് ഷാ

പശ്ചിമ ബംഗാളില്‍ കളികൾ മാറി മറിയുമെന്ന സൂചനകൾ നൽകുകയാണ് ബി.ജെ.പി. കേന്ദ്രമന്ത്രി അമിത് ഷായുടെ വാക്കുകൾ സൂചിപ്പിക്കുന്നതും ബി.ജെ.പി തന്നെ അധികാരം പിടിക്കുമെന്ന ശക്തമായ സൂചനകളാണ് . 200ലധികം സീറ്റുകള്‍ നേടി ബി.ജെ.പി തൃണമൂലിന്റെ അഴിമതി-അക്രമ രാഷ്ട്രീയ ഭരണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും മുന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു. മമതാ ബാനര്‍ജിയുടെ ദുര്‍ഭരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി .കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അമിത്ഷായുടെ വാക്കുകൾ . അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പശ്ചിമബംഗാള്‍ ബി.ജെ.പി ഭരണത്തിലാകും. ധീരദേശഭിമാനികളുടെ നാട് യാഥാര്‍ത്ഥ സോനാര്‍ ബംഗ്ലയായി മാറുമെന്നും അമിത് ഷാ പറഞ്ഞു. കൊറോണ കാലത്തും അഴിമതിയെ നെഞ്ചിലേറ്റുന്ന തൃണമൂല്‍ സര്‍ക്കാര്‍ നാണക്കേടാണ്. മൂന്ന് നിയമങ്ങളാണ് മമത നടപ്പാക്കുന്നത്. സ്വന്തം വീട്ടുകാര്‍ക്കായി ഒരു ഭരണം, മതവോട്ട് ബാങ്കിനായി ഒരു ഭരണം, ബാക്കി വല്ലതുമുണ്ടെങ്കില്‍ സാധാരണക്കാരന് നല്‍കുന്നതാണ് മമതാ ബാനര്‍ജിയുടെ പ്രത്യേകതയെന്നും അമിത് ഷാ പരിഹസിച്ചു.
രാഷ്ട്രീയ പ്രതിയോഗികളേയും പൊതു പ്രവര്‍ത്തകരേയും അഴിമതി ചൂണ്ടിക്കാണിച്ച വിവരാവകാശ പ്രവര്‍ത്തകരേയും കൊന്നുതള്ളുകയാണ്. 18 വർഷത്തിനുള്ളിൽ 100 ലധികം ബി.ജെ.പി പ്രവർത്തകരെ തൃണമൂൽ കൊലപ്പെടുത്തി. സംസ്ഥാനത്തെ അക്രമത്തെക്കുറിച്ച് ധവളപത്രം പുറത്തിറക്കാന്‍ മമത ബാനര്‍ജിക്ക് ധൈര്യമുണ്ടോയെന്ന വെല്ലുവിളിയും അമിത് ഷാ നടത്തി. ബി.ജെ.പിയ്ക്കൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുടേയും കോൺഗ്രസ്സിന്റേയും പ്രവർത്തകരും കൊലക്കത്തിക്കിരയായെന്നും അമിത് ഷാ തെളിവു നിരത്തി. വെറുപ്പും വിദ്വേഷവും കൊലപാതകവും നടത്താന്‍ അണികളെ ഇളക്കി വിടുന്ന മുഖ്യമന്ത്രിയെ ജനത മടുത്തിരിക്കുന്നു.കേന്ദ്രസര്‍ക്കാറിന്റെ ഒരു വികസനപദ്ധതിയും സംസ്ഥാനത്ത് നടത്താന്‍ അവര്‍ക്കായിട്ടില്ല. എന്തിനേയും വിമര്‍ശിക്കുന്ന ദീദി കടുത്ത മതവിവേചനവും നടത്തിയാണ് ഭരണം പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ വിമർശിച്ചു. മതപ്രീണനത്തിലൂടെ ഇസ്ലാമിക ഭീകരതയ്ക്കും നുഴഞ്ഞുകയറ്റത്തിനും മമത നല്‍കുന്ന പിന്തുണ രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു.
നേരത്തെ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനഅമിത് ഷാ നല്‍കിയിരുന്നു. ഭരണഘടനാനുസൃതമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ഷാ പറഞ്ഞി രുന്നു .ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കറിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. .ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കേണ്ടി വന്നേക്കും. ഗവര്‍ണറുടെ റിപ്പോര്‍ട്ടിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക’, എന്നും അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു . നേരത്തെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗീയയും ബാബുല്‍ സുപ്രിയോയും ആവശ്യപ്പെട്ടിരുന്നു. നേതാക്കളുടെ ആവശ്യം ന്യായമാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു . ദേശിയ തലത്തിൽ ബി ജെ പിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പെൺപോരാളിയാണ് മമത ബാനർജി .കൊൽക്കൊത്തയിലെ മധ്യ വർഗ്ഗ കുടുംബത്തിൽ ജനിച്ച അവർ കോളേജിൽ നിന്നും സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. തന്റെ യൗവ്വനകാലത്ത് കോൺഗ്രസ്സിൽ ചേർന്ന അവർ 1984-ൽ ദക്ഷിണ കൊൽക്കൊത്തയിൽ നിന്നും തന്റെ ആദ്യ ലോകസഭ തിരഞ്ഞെടുപ്പ് വിജയിച്ചു. 1989 - ഇൽ ആ സീറ്റ് നഷ്ടപ്പെടുകയും 1991-ൽ വീണ്ടും വിജയിക്കുകയും ചെയ്തു. 2009 -ലെ പൊതു തിരഞ്ഞെടുപ്പ് വരെ ആ സീറ്റ് അവർ നിലനിർത്തി. 1997-ൽ അവർ ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് രൂപീകരിക്കുകയും രണ്ട് തവണ റെയിൽ വേ മന്ത്രിയാവുകയും ചെയ്തു. എൻ ഡി എ യും യു പി എ യും തമ്മിലുണ്ടായ സഖ്യത്തെ തുടർന്ന്, നന്ദിഗ്രാമിലും സിംഗൂരിലുമുണ്ടായ പ്രക്ഷോഭസമയത്ത് ബാനർജി കൂടുതൽ ഔന്നത്യത്തിലേയ്ക്കുയരുകയായിരുന്നു.
https://www.facebook.com/Malayalivartha
























