മകനെ കാണാതെ മാസങ്ങളോളം തിരഞ്ഞ് നടന്ന പിതാവ് കണ്ടത് ഞെട്ടിക്കുന്ന ആ കാഴ്ച; ഒടുവില്‍ കണ്ടെത്തിയത് മകന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം, വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തിയത് മകന്റെ അസ്ഥിക്കൂടമെന്ന് പിതാവ്, കണ്ണ് നനയിക്കും ആ സംഭവം ഇങ്ങനെ
മാസങ്ങളായി കാണാതായ 25കാരനായ മൂത്തമകനെ അന്വേഷിച്ച് നടന്ന പിതാവ് ഒടുവില്‍ കണ്ടത് ഞെട്ടിക്കുന്ന ആ കാഴ്ച. മകന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം പിതാവ് കണ്ടെത്തിയത് സ്വന്തം വീടിന്റെ ടെറസിൽ നിന്നും. പശ്ചിമ ബംഗാളിലാണ് സംഭവം. 25 വയസ്സുള്ള മകനെ കാണുന്നില്ലെന്ന് സാള്‍ട്ട് ലെയ്ക്ക് സിറ്റിയിലുള്ള അനില്‍ കുമാര്‍ മഹെന്‍സരിയ പൊലീസില്‍ പരാതി നല്‍കുകയുണ്ടായി. മകനെ കാണാതായതില്‍ ഭാര്യയ്ക്കെതിരെയാണ് അനില്‍ കുമാര്‍ സംശയം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. അനില്‍കുമാറിന്റെ ഭാര്യ ഗീതയും മൂന്ന് ആണ്‍മക്കളും സാള്‍ട്ട് ലെയ്ക്കില്‍ ആയിരുന്നു താമസിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം മക്കളായ അര്‍ജുന്‍(25), വിദുര്‍(22), വൈദി(20) എന്നിവര്‍ക്കൊപ്പം രാജാര്‍ഹട്ടിലേക്ക് താമസം മാറുകയുണ്ടായി. ഈ ഒക്ടോബറിലാണ് ഭാര്യ മക്കള്‍ക്കൊപ്പം റാഞ്ചിയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറിയത് അനില്‍ കുമാര്‍ അറിയുന്നത് തന്നെ. ഇതേതുടർന്ന് മാസങ്ങളായി മൂത്ത മകനായ അര്‍ജുനെ ബന്ധപ്പെടാന്‍ അനില്‍കുമാറിന് കഴിഞ്ഞിയുന്നില്ല. മകന്‍ തനിക്കൊപ്പം റാഞ്ചിയില്‍ ഉണ്ടെന്നായിരുന്നു ഭാര്യ അറിയിച്ചിരുന്നത് എന്നും അനിൽകുമാർ പറയുകയുണ്ടായി. മകന്റെ വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് അനില്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഇതേതുടർന്ന് മകനെ കാണാതായതില്‍ ഭാര്യയ്ക്ക് പങ്കുണ്ടെന്നും ഇയാള്‍ ആരോപിക്കുകയുണ്ടായി. മറ്റാരുടേയെങ്കിലും സഹായത്തോടെ ഭാര്യ മകനെ തട്ടിക്കൊണ്ടുപോയി കൊന്നിട്ടുണ്ടാകാമെന്നാണ് ഇയാൾ ആരോപിക്കുന്നത്. അനില്‍ കുമാറിന്റെ പരാതിയില‍് പൊലീസ് നടത്തിയ പരിശോധനയിലാണ് സാള്‍ട്ട് ലെയ്ക്കിലെ എജെ ബ്ലോക്കിലുള്ള വീടിന‍്റെ ടെറസില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയത്.
ഇവിടെ നിന്നും കണ്ടെത്തിയ അസ്ഥികൂടം ആരുടേതാണെന്നറിയാന്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് എന്ന് പൊലീസ് പറയുകയുണ്ടായി. പ്രാഥമിക പരിശോധനയില്‍ അര്‍ജുന്റേത് തന്നെയാണ് അസ്ഥികൂടം എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ വ്യക്തതയ്ക്കായി മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കുകയാണ് പൊലീസ്.
https://www.facebook.com/Malayalivartha























