നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത

ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു നിർണായകമായ മറ്റൊരു അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനം വീണ്ടും അന്വേഷിക്കാനൊരുങ്ങി പൊലീസ്. 2018 ൽ സമാന സാഹചര്യത്തിലാണ് ഭർത്താവ് മാത്യുവിനെ കാണാതാകുന്നത്. അന്നു റെജി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മാത്യു തന്റെയൊപ്പമുള്ളതായി കരുതി ഏതാനും ദിവസം ആരും അന്വേഷിച്ചില്ല. പിന്നീടു പിതാവ് തന്റെയൊപ്പമില്ലെന്നറിഞ്ഞ ശേഷമാണു സഹോദരൻ പൊലീസിൽ പരാതി നൽകിയതെന്നും മേരിയുടെ മകൾ സിനി പറയുന്നു. സുവിശേഷവേലയ്ക്കായി മാറിനിൽക്കാറുണ്ടായിരുന്നു മാത്യു. മാത്യു നെടുങ്കണ്ടത്തുനിന്നു ബസിൽ പോകുന്നതു കണ്ടതായി ബന്ധു പറഞ്ഞിരുന്നു. ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത പൊലീസ് സംശയിക്കുന്നുണ്ട്.
അതേസമയം പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (54) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയത് താനാണെന്നാണെന്നാണ് സജി സമ്മതിച്ചു . സജിയുടെ മാതാവ് മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് രണ്ട് മൃതദേഹാവശിഷ്ടങ്ങൾ തിങ്കളാഴ്ച കണ്ടെടുത്തിയിരുന്നു. ഇവരെ സജി കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ നിഗമനം.
ഈ നിഗമനത്തിൽ അന്വേഷണം മുന്നോട്ടു പോകുകയായിരുന്നു . ഇതിനിടയിലാണ് സജി പോലീസിനെ കണ്ട് രക്ഷപെട്ടത്. വീടിന് സമീപത്തുള്ള കടയിൽ എത്തിയ പ്രതി തനിക്ക് തെറ്റുപറ്റിപ്പോയി, കീഴടങ്ങുകയാണെന്ന് പറഞ്ഞതായി പ്രദേശവാസി പറഞ്ഞു.
https://www.facebook.com/Malayalivartha
























