പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഏപ്രിൽ 23ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 152 സീറ്റുകളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായിരുന്നു. 1448 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 3.21 കോടി പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.
ഏഴു ജില്ലകളിലായാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 142 മണ്ഡലങ്ങളുള്ളത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം നിരവധി സുപ്രധാന മണ്ഡലങ്ങൾ ഈ ഘട്ടത്തിൽ ഉൾപ്പെടും.
ഇന്ന് പോളിങ് ബൂത്തിലെത്തുന്ന 142ൽ 123 മണ്ഡലങ്ങളിലും കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്.
തൃണമൂൽ കോൺഗ്രസ്, ബിജെപി, ഇടതുമുന്നണി കക്ഷികൾ തമ്മിലാണ് മുഖ്യപോരാട്ടം. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിആർപിഎഫ് അടക്കം വിവിധ മേഖലകളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാത്രി റൂട്ട് മാർച്ച് നടത്തി. എൻഐഎയും പരിശോധനകൾ തുടരുന്നു.
https://www.facebook.com/Malayalivartha























